പ്രളയത്തിൽ ഒഴുകിപ്പോയ അലമാര 16 മണിക്കൂറുകൾക്ക് ശേഷം ഉടമസ്ഥനരികിൽ തിരിച്ചെത്തി! വമ്പൻ ട്വിസ്റ്റിൽ അമ്പരന്ന് വീട്ടുക്കാർ;സംഭവം ഇങ്ങനെ

പ്രളയം നേരിടുന്ന മനുഷ്യർക്ക് അത് വളരെയധികം വേദന ഉളവാക്കുന്ന ഒന്നുതന്നെയാണ്.... പക്ഷേ ഈ പ്രളയ വാർത്തയിൽ ഒരു കൗതുക വാർത്ത കൂടെ പുറത്തു വരികയാണ്... നിരവധി വ്യക്തികളുടെ സാധനസാമഗ്രികൾ പ്രളയത്തിൽ ഒഴുകി പോകുകയുണ്ടായി.... എന്നാൽ ചിലർക്ക് ഭാഗ്യം കൊണ്ട് മാത്രം ആ സാധനങ്ങൾ തിരികെ കിട്ടും.... അങ്ങനെ ഒഴുകിപ്പോയ അലമാര തിരികെ കിട്ടിയ സന്തോഷത്തിലാണ്
കണ്ണൻ.... ആലപ്പുഴ ജില്ലയിലെ കിടങ്ങറ പുഴയിൽ വല വീശാൻ ഇറങ്ങിയവരാണ് ഇത് കണ്ടത്. മണ്ണൂത്ര ഷാജിയും കൂട്ടുകാരുമാണ്ഒ ഴുകിവന്ന തേക്കിന്റെ അലമാര കണ്ടത് . ഷാജിയും സംഘവും ഇതു കരയ്ക്കു കയറ്റുകയും ചെയ്തു . ഉള്ളിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ബാങ്ക് പാസ്ബുക്ക് ഉണ്ടായിരുന്നു .
വിലാസം നോക്കിയപ്പോൾ മുണ്ടക്കയം ഷാസ് നികുഞ്ജത്തിൽ കണ്ണന്റേതാണ് അലമാര എന്ന് മനസ്സിലായി. അദ്ദേഹത്തെ കണ്ടെത്തി വിവരമറിയിക്കുകയും ചെയ്തു . അങ്ങനെ, 16 മണിക്കൂറും 67 കിലോമീറ്ററും ഒഴുകിയ ആ അലമാര സ്വന്തം വീട്ടിൽ തിരിച്ചെത്തുകയായിരുന്നു .
കണ്ണന്റെ സഹോദരൻ സാബുവിനു 30 വർഷം മുൻപ് സമ്മാനമായി കിട്ടിയതായിരുന്നു ഈ അലമാര. സമാനമായ മറ്റൊരു സംഭവം കൂടെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പ്രളയത്തിന്റെ ആറാം ദിവസം കണ്ണനും ഭാര്യ സെൽവിക്കും ആധാരം തിരികെക്കിട്ടിയ സന്തോഷത്തിലാണ് അവർ ഉള്ളത്.
മുണ്ടക്കയം കോസ്‌വേ പാലത്തിനു സമീപമാണ് ഇവർ താമസിക്കുന്നത് . ആലപ്പുഴ ചേന്നങ്കരി ആര്യഭവൻ ബേബിക്ക് കഴിഞ്ഞ ദിവസം പുഴയിൽനിന്നു ബാഗ് കിട്ടി . നെടുമുടിയിൽനിന്നു വേണാട്ട് ഭാഗത്തേക്കു വള്ളത്തിൽ പോകുന്നതിനിടെ ചേന്നങ്കരി പാലത്തിൽ ഉടക്കിയ നിലയിലായിരുന്നു ബാഗ് കണ്ടത് . സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷിന്റെ സഹായത്താൽ കണ്ണനു കൈമാറുകയും ചെയ്തു.
കറിക്കാട്ടൂർ പാറക്കുഴിയിൽ പി.കെ.ജോയി ഓട്ടോറിക്ഷ വർക്‌ഷോപ്പിൽ കൊടുത്തിരുന്നു . എന്നാൽ അതാകട്ടെ അവിടെനിന്ന് ഒഴുകിപ്പോകുകയും ചെയ്തു . പുഴയൊഴുകിയ വഴിയിലൂടെ അന്വേഷണം വച്ച് പിടിപ്പിച്ചിരിക്കുകയാണ് ജോയ്. തന്റെ ഓട്ടോ കിട്ടുമെന്ന പ്രതീക്ഷയോടെ ....
ജോയിയെ പോലെ പലരും തങ്ങൾക്ക് നഷ്ടമായ സാധനങ്ങൾ തിരികെ കിട്ടുമെന്ന് കണ്ണുംനട്ട് കാത്തിരിക്കുകയാണ് പലരും.
https://www.facebook.com/Malayalivartha
























