'സി.പി.എം നേതൃത്വം ഏറി വന്നാൽ തീവ്രത അളക്കാൻ ഒരു കമ്മീഷനെ വെക്കുമായിരിക്കും. എന്നാൽ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ സാധ്യമല്ല. തന്റെ ആഭ്യന്തര വകുപ്പിന് കീഴിൽ വരുന്ന പോലീസ് മേധാവിക്ക് ഒരു പെൺകുട്ടി നൽകിയ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് മുഖ്യമന്ത്രി മറുപടി പറയണം...' മുസ്ലീം ലീഗ് നേതാവ് പികെ ഫിറോസ്

കഴിഞ്ഞ ദിവസം എംജി യൂണിവേഴ്‌സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന സംഘര്‍ഷത്തിന് ശേഷം എ ഐ എസ് എഫ് നേതാവ് നിമിഷ എസ് എഫ് ഐ നേതാക്കള്‍ക്കെതിരെ ഉന്നയിച്ച പരാതി ഏറെ ഗൗരവമുള്ളതാണെന്ന് വ്യക്തമാക്കി മുസ്ലീം ലീഗ് നേതാവ് പികെ ഫിറോസ് വ്യക്തമാക്കുകയുണ്ടായി. സംഘടനാ പ്രവര്‍ത്തകര്‍ ആര്‍ എസ് എസ് മനോഭാവമുള്ളവരാണ് എന്ന് പറഞ്ഞത് നിങ്ങളുടെ ഘടക കക്ഷിയുടെ നേതാവാണ്. അവരെയൊക്കെ പുറത്താക്കാനുള്ള ആര്‍ജ്ജവം നിങ്ങള്‍ക്കുണ്ടാവുമെന്ന് തോന്നുന്നില്ലെന്ന് പി കെ ഫിറോസ് കുറ്റപ്പെടുത്തുകയും ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഫിറോസിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
എ.ഐ.എസ്.എഫ് നേതാവ് നിമിഷ എസ്.എഫ്.ഐ നേതാക്കളെ കുറിച്ച് പറഞ്ഞ പരാതി ഏറെ ഗൗരവമുള്ളതാണ്. ബലാൽസംഘം ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മാറിൽ കയറിപ്പിടിച്ചത് എസ്.എഫ്.ഐ നേതാക്കളാണ് എന്നാണ് അവർ മാധ്യമങ്ങളോട് തുറന്നു പറഞ്ഞത്. ഇന്നലെ എംജി സർവകലാശാലയിലേക്ക് നടന്ന സെനറ്റ് ഇലക്ഷനിൽ എ.ഐ.എസ്.എഫ് പ്രവർത്തകർ വോട്ട് ചെയ്യാൻ പോയതിനാണ് ഈ ക്രൂരത അരങ്ങേറിയത്.
വിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടിയുടെ സ്റ്റാഫ് അംഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഈ അക്രമണത്തെ സംബന്ധിച്ച് ഡി.വൈ.എഫ്.ഐ പ്രതികരിക്കുമെന്ന് വിശ്വസിക്കുന്നില്ല. പാലക്കാട്ടെ സഹപ്രവർത്തകയെ പീഢിപ്പിച്ച സംഭവത്തിൽ മാധ്യമങ്ങൾ നിലപാട് ചോദിക്കുമോ എന്ന് ഭയന്ന് എ.കെ.ജി സെന്ററിന്റെ പിറകിലൂടെ ഓടിയ ഡി.വൈ.എഫ്.ഐ നേതാക്കളെ കേരളം മറന്നിട്ടില്ല. സി.പി.എം നേതൃത്വം ഏറി വന്നാൽ തീവ്രത അളക്കാൻ ഒരു കമ്മീഷനെ വെക്കുമായിരിക്കും.
എന്നാൽ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ സാധ്യമല്ല. തന്റെ ആഭ്യന്തര വകുപ്പിന് കീഴിൽ വരുന്ന പോലീസ് മേധാവിക്ക് ഒരു പെൺകുട്ടി നൽകിയ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് മുഖ്യമന്ത്രി മറുപടി പറയണം. ഇനി എസ്.എഫ്.ഐ നേതൃത്വത്തോടാണ്...
സംഘടനാ പ്രവർത്തകർ ആർ.എസ്.എസ് മനോഭാവമുള്ളവരാണ് എന്ന് പറഞ്ഞത് നിങ്ങളുടെ ഘടക കക്ഷിയുടെ നേതാവാണ്. അവരെയൊക്കെ പുറത്താക്കാനുള്ള ആർജ്ജവം നിങ്ങൾക്കുണ്ടാവുമെന്ന് തോന്നുന്നില്ല. കാരണം അങ്ങനെ പുറത്താക്കാൻ തുടങ്ങിയാൽ എസ്.എഫ്.ഐ ബാക്കിയുണ്ടാവില്ല. നിങ്ങൾ ഒരു കാര്യം നിർബന്ധമായും ചെയ്യണം. ആ കൊടിയിൽ സ്വാതന്ത്യം, ജനാധിപത്യം, സോഷ്യലിസം എന്ന് എഴുതി വെച്ചത് ഒന്ന് എടുത്ത് കളയണം. ആ ആശയത്തെ കൊഞ്ഞനം കുത്തരുത്. അപേക്ഷയാണ്.
https://www.facebook.com/Malayalivartha
























