കോടതിയെ കാര്യങ്ങളറിയിക്കാന്‍ ഗവ. പ്ലീഡറെ ചുമതലപ്പെടുത്തി: മന്ത്രി വീണാ ജോര്‍ജ്

കുട്ടിയുടെ ദത്ത് നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കുടുംബ കോടതിക്ക് മുമ്പാകെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് ഗവ. പ്ലീഡറെ ചുമതലപ്പെടുത്തി. ഈ കുട്ടിയുടെ ദത്തെടുക്കല്‍ നടപടി പൂര്‍ത്തിയാകുന്നതിന് മുമ്പ് കുട്ടിയെ വിട്ടുകിട്ടണമെന്ന അമ്മയുടെ ആവശ്യവും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിലയിരുത്തണമെന്ന് ആവശ്യപ്പെടാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പിന് നിര്‍ദേശം നല്‍കി.
അതേസമയം സംഭവത്തിൽ ശിശുക്ഷേമ സമിതി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നത് ഇങ്ങനെ;
പേരിടുന്നതിലും വ്യത്യസ്തത കാത്തു സൂക്ഷിച്ചു. സാര്‍വദേശീയ തലത്തില്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മുന്നേറ്റത്തിന് പ്രതീകമായി ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ് മലാലാ യൂസഫ് സായി. സ്വന്തം നാട്ടില്‍ സ്ത്രീ വിദ്യാഭ്യാസത്തിനായി പോരാടി ലോക ശ്രദ്ധയിലേക്ക് വരികയും അതോടൊപ്പം പാകിസ്താനിലെ സ്വാത് താഴ്വരയില് താലിബാന്‍ മത മൗലിക വാദികള്‍ക്കെതിരെ പോരാട്ടത്തില്‍ പങ്കാളിയാവുകയും ചെയ്തു.
ഭീകരവാദികളുടെ ക്രൂരമായ ആക്രമണത്തിനിരയായി ക്രൂരമായി പരിക്കേറ്റ മലാലയ്ക്ക് തലനാരിഴയ്ക്കാണ് ജീവന്‍ തിരിച്ചുകിട്ടിയത്. അക്ഷരങ്ങളുടെയും വിജ്ഞാനത്തിന്റെയും പ്രാധാന്യം വിളിച്ചോതിയും പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചും കുഞ്ഞിന് മലാല എന്നുപേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ഷിജുഖാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























