ടിപ്പുവിന്റെ കസേര കാണുമ്പോള്‍ തന്നെ അറിയാം പുതിയ വര്‍ക്കുകളാണ് അതിലുള്ളതെന്ന്! ടിപ്പുവിന്റെ സിംഹാസനം തന്റെയല്ല, മോഹന്‍ലാല്‍ ഒഴികെ പല പ്രമുഖരും അതില്‍ ഇരുന്നിട്ടുണ്ട്; വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ് സത്യം അറിയുന്നത്: മോന്‍സണെതിരെ വെളിപ്പെടുത്തലുമായി സുരേഷ്

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോണ്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തെപ്പറ്റി വിശദമായി വെളിപ്പെടുത്തി മോന്‍സന് വസ്‌തുക്കള്‍ നല്‍കിയ സുരേഷ് . ഇയാളെ കഴിഞ്ഞ 10 തവണയിലധികം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ സുരേഷ് മൊഴി നല്‍കിയത്. മോണ്‍സന് കൊടുത്ത സാധനങ്ങളെ പറ്റി ചോദിച്ചറിയാനാണ് വിളിപ്പിച്ചതെന്നും, അതെവിടുന്ന് കിട്ടി എന്നുമാണ് ചോദിച്ചത് എന്ന് സുരേഷ് വ്യക്തമാക്കി.
ഒരുപാട് വസ്തുക്കള്‍ അദ്ദേഹത്തിന് കൊടുത്തിട്ടുള്ളതാണ്, അതിന്റെയെല്ലാം ശരിയായ പഴക്കം പറഞ്ഞുതന്നെയാണ് കൊടുത്തത്.സ്കൂള്‍ കാലം മുതലേ തനിക്ക് ധാരാളം ആന്റിക് കളക്ഷനുകള്‍ ഉണ്ട്. അഞ്ച് വര്‍ഷമായി ബിസിനസ് നടത്തുന്നു.
വാങ്ങുന്നവര്‍ അത് എന്തു ചെയ്യുന്നു എന്ന് അന്വേഷിക്കാന്‍ അവകാശം ഇല്ല ,പ്രത്യേകിച്ച് മോണ്‍സണെ പോലെയുള്ള ഉന്നതബന്ധമുള്ളവരോട്. താന്‍ കള്ളം പറഞ്ഞിട്ടല്ല കൊടുത്തത്. ഏതാണ്ട് 60 വര്‍ഷം പഴക്കമുള്ള വസ്തുക്കളാണ് കൊടുത്തതെന്നും സുരേഷ് പറയുന്നു.
ടിപ്പുവിന്റെ കസേര കാണുമ്പോള്‍ തന്നെ അറിയാം പുതിയ വര്‍ക്കുകളാണ് അതിലുള്ളത്. മോഹന്‍ലാല്‍ ഒഴികെ പല പ്രമുഖരും അതില്‍ ഇരുന്നിട്ടുണ്ട് . ടിപ്പുവിന്റേതാണെങ്കില്‍ അതിലിരിക്കാന്‍ തനിക്ക് യോഗ്യതയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വാക്കിംഗ് സ്റ്റിക്കാണ് മോശയുടെ വടിയാക്കിമാറ്റിയത്.
മരത്തിലുണ്ടാക്കിയ ഭംഗിയുള്ള ഉറിയാണ് കൃഷ്ണന്‍ വെണ്ണ കട്ടു തിന്നതെന്ന് രീതിയിൽ ആകിയിരിക്കുന്നത്. മ്യൂസിയം തുടങ്ങുമ്പോള്‍ എല്ലാവര്‍ക്കും കാണാമല്ലോ എന്ന് കരുതി കൊടുത്തതാണെന്നും സുരേഷ് പറയുന്നു.
"80 വര്‍ഷം പഴക്കമുള്ള എഴുത്തോലയാണ് ഗണപതി എഴുതിയ മഹാഭാരതമാക്കിയത്. സാധാരണ കിട്ടുന്ന റോമന്‍ നാണയത്തെയാണ് വെള്ളിക്കാശാക്കി മാറ്റിയത്.പ്രമുഖരെ ആകര്‍ഷിക്കാന്‍ വേണ്ടിയാകണം ഇങ്ങനെ കള്ളം പറഞ്ഞത്".സുരേഷ് പറയുന്നു.
പരാതി നല്‍കിയ യുവതിയെയും മാതാവിനെയും കണ്ടു പരിചയം ഉണ്ട്. ഒരുപാട് യുവതികള്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. ഇടക്ക് മാത്രമാണ് അവിടേക്ക് ചെല്ലുന്നത് അതുകൊണ്ടുതന്നെ എന്തു നടക്കുന്നു എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയൊന്നുമില്ല. മോൻസന് കൊടുത്ത കാശ് പലിശയ്ക്കെടുത്തതാണ്.
പലിശക്കാരുടെ ഭാഗത്തുനിന്നും ഭീഷണിയുണ്ട്.വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ് സത്യം അറിയുന്നത്. കൃത്യമായ രേഖകള്‍ കാണിച്ചു തന്നതിനാല്‍ സംശയങ്ങളൊന്നും തോന്നിയില്ല.നിലവില്‍ മൂന്നു കോടി 30 ലക്ഷം രൂപ നല്‍കാനുണ്ടെന്നുമാണ് സുരേഷ് പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha
























