'അങ്ങനെ വിളിച്ചത് സംഘപരിവാറിൽ പെട്ട ആരെങ്കിലും ആയിരുന്നെങ്കിലോ എന്ന് വെറുതേ ഒന്ന് ആലോചിച്ചു നോക്കൂ.. അങ്ങ് പിണറായി മുതൽ ഇങ്ങ് റിയാസ് വരെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളും, വീഡി സതീശൻ തുടങ്ങി ബൽറാം വരെയുള്ള കൊങ്ങി നേതാക്കളും ഉടുമുണ്ടുരിഞ്ഞ് തലയിൽ കെട്ടി ഇവിടെക്കിടന്ന് അട്ടഹസിക്കുമായിരുന്നു...' സമൂഹമാധ്യമങ്ങളിൽ വൈറലായി കുറിപ്പ്

കഴിഞ്ഞ ദിവസം എസ്‌എഫ്‌ഐ നേതാക്കള്‍ ബലാത്സംഗ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ച് എഐഎസ്‌എഫ് വനിത വിദ്യാര്‍ത്ഥി നേതാവ് കോട്ടയം ജില്ലാ പൊലീസ് സുപ്രണ്ടിന് നല്‍കിയതോടെയാണ് എം.ജി യൂണിവേഴ്‌സിറ്റിയിലെ സംഘര്‍ഷം വിവാദമായി മാറിയത്. സംസ്ഥാനത്തെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതിന് പിന്നാലെ പരാതികള്‍ക്ക് ഉടന്‍ നടപടി സ്വീകരിച്ചെങ്കിലും വിഷയത്തില്‍ ഭരണത്തിലിരിക്കുന്നവര്‍ക്കോ സാംസ്കാരിക നായകര്‍ക്കോ മിണ്ടാട്ടമില്ലെന്ന വിമര്‍ശനം ഉയരുകയുണ്ടായി.
ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന കേസ് നിലനില്‍ക്കുമ്പോഴും രാഷ്ട്രീയ നേതാക്കളോ സാഹിത്യകാരന്മാരോ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനവും പരിഹാസവുമാണ് ഇപ്പോൾ ഉയരുന്നത്. ഇപ്പോഴിതാ ഇതിനെ മുൻനിർത്തിയ ഒരു ഫേസ്ബുക്ക് കുറിപ്പാണ് വൈറലായി മാറുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
"പെലച്ചി" എന്ന് വിളിച്ചത് സംഘപരിവാറിൽ പെട്ട ആരെങ്കിലും ആയിരുന്നെങ്കിലോ എന്ന് വെറുതേ ഒന്ന് ആലോചിച്ചു നോക്കൂ.. അങ്ങ് പിണറായി മുതൽ ഇങ്ങ് റിയാസ് വരെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളും, വീഡി സതീശൻ തുടങ്ങി ബൽറാം വരെയുള്ള കൊങ്ങി നേതാക്കളും നുണയിടത്തിൽ തുടങ്ങി ബെന്യാമിൻ വരെ നീളുന്ന സാഹിത്യകാരന്മാരും, കേറ്റി മീര തുടങ്ങി ശാരദക്കുറ്റി വരെയുള്ള വനിതാ സാംസ്കാരിക നായകരും കോപ്പി ടീച്ചർ തുടങ്ങി ബിന്ദു അമ്മിണി വരെയുള്ള കമ്മിണികളും ഉടുമുണ്ടുരിഞ്ഞ് തലയിൽ കെട്ടി ഇവിടെക്കിടന്ന് അട്ടഹസിക്കുമായിരുന്നു. ഇതിപ്പോൾ ആർക്കും കേട്ട ഭാവം പോലുമില്ല...
https://www.facebook.com/Malayalivartha


























