Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അൻസി എല്ലാം ആ ചുവരിൽ കുറിച്ചിട്ടിരുന്നു... മുൻപും ആ അജ്ഞാത വാഹനം പിന്തുടർന്നിരുന്നു...പോയത് ആ ഗ്രഹങ്ങൾ ബാക്കിവെച്ച്... അച്ഛന്റെ വെളിപ്പെടുത്തൽ..

21 NOVEMBER 2021 10:37 AM IST
മലയാളി വാര്‍ത്ത

മോഡലുകളായ അൻസി കബീറും അഞ്ജന ഷാജനും കാറപകടത്തിൽ മരിച്ച സംഭവത്തിൽ നടന്നതെന്തന്ന് ഇപ്പോഴും വ്യക്തത വരാതെ നെട്ടോട്ടമോടുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ..മരണത്തിൽ ദുരൂഹത ഉണ്ടന്നതിൽ യാതൊരു സംശയവുമില്ലന്ന് തന്നെയാണ് നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ മനസിലാക്കൻ കഴിയുന്നത്.

 

അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ മകളെക്കുറിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് അൻസി കബീറിന്റെ പിതാവ്.ജീവിതത്തിൽ ഏറെ പ്രതീക്ഷകളും സ്വപ്‌നങ്ങളും ഉണ്ടായിരുന്ന വ്യക്തിയായിരുന്നു അൻസി കബീർ. തന്റെ സ്വപ്‌നങ്ങൾക്കൊപ്പം ചിറകു വിരിച്ചു പറക്കാൻ ഏറെ ആഗ്രഹമായിരുന്നു അവൾക്കെന്നാണ് ആ അച്ഛൻ വിതുമ്പിക്കൊണ്ട് പറയുന്നത്..


സിനിമയും മോഡലിങുമൊക്കെ ഇഷ്ടമായിരുന്നെങ്കിലും പഠനം തന്നെയായിരുന്നു അൻസിക്ക് ഏറെ പ്രിയങ്കരം. ക്യാറ്റ് പരീക്ഷ എഴുതി നല്ല നിലയിൽ വിജയിക്കുക എന്നതായിരുന്നു അവളുടെ ആഗ്രഹം. ആ ആഗ്രഹങ്ങൾ എല്ലാം തന്നെ തന്റെ വീട്ടിലെ ചുവരിൽ അവൾ കോറിവെച്ചിരുന്നു. ആ മുറിയിലെ കയറുമ്പോൾ അൻസിയുടെ തകർന്ന സ്വപ്‌നങ്ങളുടെ വേദനയിൽ വിങ്ങുകയാണ് മാതാപിതാക്കൾ.

ഈ മാസം ക്യാറ്റ് പരീക്ഷയെഴുതാൻ ഫീസടച്ച് അതിനുള്ള ഒരുക്കത്തിലായിരുന്നു അൻസി. അതുകഴിഞ്ഞ് മിസ് ഇന്ത്യ മത്സരത്തിനുള്ള തയ്യാറെടുപ്പു നടത്താനുമായിരുന്നു ശ്രമം. ഇതിനിടയിൽ കാൻസർ സെന്ററിൽ അർബുദരോഗികൾക്ക് മുടി ദാനംചെയ്യണമെന്ന മോഹവും അവൾക്കുണ്ടായിരുന്നു. ഇതെല്ലാം കൊച്ചു കുറിപ്പുകളായി അവൾ മുറിയിലെ ചുമരിൽ എഴുതിയൊട്ടിച്ചിരുന്നു. ജീവിതത്തിൽ എന്തായിത്തീരണമെന്നുള്ള അവളുടെ മനസ്സ് അടയാളപ്പെടുത്തുന്നതാണ് ഈ കുറിപ്പുകളെല്ലാം. അൻസിയുടെ പിതാവ് കബീർ വേദനയോടെ പറയുന്നത് ഇങ്ങനെയാണ്.

വൈറ്റിലയിൽ ഉ്ണ്ടായ അപകടത്തിൽ മകൾ മരിച്ചതിൽ ദുരൂഹതകൾ ഏറെയുണ്ട്. ഇതേക്കുറിച്ചുള്ള വിവരങ്ങളെല്ലാം അറിയുകയും അന്വേഷിക്കുകകയും ചെയ്യുന്നുണ്ട് പിതാവ്. അൻസിയുടെ മരണത്തിനു പിന്നിലുള്ള ദുരൂഹതകൾ മാറ്റി, സത്യം പുറത്തുവരാനുണ്ടെന്ന് അദ്ദേഹം പറയുന്നു. അൻസിക്ക് സിനിമയും മോഡലിങ്ങും ഏറെ ഇഷ്ടമായിരുന്നെങ്കിലും ക്യാറ്റ് പരീക്ഷയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരുന്നതെന്നാണ് കബീർ പറയുന്നത്.

 

'സിനിമ അവൾക്ക് ഇഷ്ടമായിരുന്നെങ്കിലും അതൊരിക്കലും അവളുടെ പ്രഥമ പരിഗണനയിലുണ്ടായിരുന്നില്ല. സിനിമയ്ക്കുവേണ്ടി എവിടെയെങ്കിലും പോകാനോ ചാൻസ് ചോദിക്കാനോ ഒന്നും അവൾ തയ്യാറായിരുന്നില്ല. ചില വാഗ്ദാനങ്ങൾ വന്നെങ്കിലും അതെല്ലാം നോക്കിമാത്രമാണ് അവൾ സ്വീകരിച്ചിരുന്നത്. ഹോട്ടലിൽ നടന്ന പാർട്ടിയിലും അതേ നിലപാട് തന്നെയാകും മോൾ സ്വീകരിച്ചത്. അതിന്റെ ഫലമായിട്ടാണോ, വാർത്തകളിൽ പറയുന്നതുപോലെ ഒരു കാർ അവരുടെ കാറിനെ പിന്തുടർന്നതെന്നറിയില്ല. എന്തായാലും മോളുടെ മരണത്തിന്റെ എല്ലാ സത്യങ്ങളും പുറത്തുവരണം'' -കബീർ ഒരു പത്രത്തോട് പറഞ്ഞു.

 

കാർ പിന്തുടർന്നുവെന്നു പറയുന്നതിലും ഹോട്ടലിലെ ഹാർഡ് ഡിസ്‌ക് മാറ്റിയെന്നു പറയുന്നതിലും ദുരൂഹതയുണ്ടെന്ന വാർത്തകൾ കേട്ടതായി കബീർ പറഞ്ഞു. ഹോട്ടലുടമയെ അൻസിക്ക് നേരത്തെ പരിചയമുള്ളതായി കബീറിനറിയില്ല. ഹോട്ടലിൽ നടന്ന പാർട്ടിയിൽ ആരൊക്കെ പങ്കെടുത്തുവെന്ന കാര്യവും അറിയില്ല. ആറ്റിങ്ങൽ ആലങ്കോട്ടുള്ള വീട്ടിൽ അൻസിയുടെ മുറിയിൽ സങ്കടങ്ങളുടെ കൂട്ടിലാണ് ഇപ്പോഴും കബീറും ഭാര്യ റസീനയും. ഒപ്പം, കഴിഞ്ഞമാസം 25 വയസ്സ് പൂർത്തിയായ മകളുടെ ജന്മദിനത്തിന്റെ മായാത്ത ചില സങ്കടങ്ങളുമാണ് അദ്ദേഹത്തിന്റെ ഉള്ളിൽ.

 

കഴിഞ്ഞമാസം 15-നായിരുന്നു അൻസിയുടെ പിറന്നാൾ. സാധാരണഗതിയിൽ ജന്മദിനത്തിന് അവൾ കൂട്ടുകാരുടെ കൂടെ പോയി ആഘോഷിക്കാറുള്ളതാണ്. ഇത്തവണ അവൾ ജന്മദിനത്തിൽ വീട്ടിൽത്തന്നെ ഉണ്ടായിരുന്നു. ആശംസ നേരാൻ ഖത്തറിൽനിന്ന് ഞാൻ വിളിക്കുമ്പോൾ അവൾ മുറിയിലിരുന്നാണ് സംസാരിച്ചതെന്നും പിതാവ് ഓർക്കുന്നു. സെപ്റ്റംബറിൽ ഞാൻ നാട്ടിൽനിന്ന് ഖത്തറിലേക്ക് മടങ്ങുമ്പോൾ അവളെ കെട്ടിപ്പിടിച്ച് യാത്രപറയാൻ പോലും സാധിച്ചിരുന്നില്ല. അതിനുമുമ്പ് അവൾക്ക് കോവിഡ് വന്നതിനാൽ അൽപ്പം ദൂരെ നിന്നാണ് മോൾ എന്നെ യാത്രയാക്കിയതെന്നും സങ്കടത്തോടെ പിതാവ് പറയുന്നു.

എന്നാൽ അപകടത്തിനു മുന്‍പുള്ള ദിവസങ്ങളിലും അജ്ഞാത വാഹനം പിന്തുടര്‍ന്നതായി ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു. ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിനു മുന്‍പില്‍ ഇതേ വാഹനം കണ്ടു ഭയന്നാണു പാര്‍ട്ടി പൂര്‍ത്തിയാകും മുന്‍പു സുഹൃത്തുക്കള്‍ക്കൊപ്പം മോഡലുകള്‍ ഹോട്ടല്‍ വിട്ടുപോയതെന്നും അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു.അന്ന് ഇവരെ പിന്‍തുടര്‍ന്ന സൈജു തങ്കച്ചന്റെ വാഹനം തന്നെയാണോ മുന്‍പുള്ള ദിവസങ്ങളിലും മോഡലുകളെ പിന്തുടര്‍ന്നതെന്നു ഉറപ്പാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. തൃശൂര്‍ കൊടകരയ്ക്കു സമീപം അഞ്ജനയുടെ കാറിനെ അജ്ഞാതവാഹനം പിന്തുടര്‍ന്നതു ശ്രദ്ധയില്‍പെട്ടതായി തൃശൂരിലെ തദ്ദേശ സ്ഥാപന ജനപ്രതിനിധി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

 

കൊല്ലപ്പെട്ട തൃശൂര്‍ സ്വദേശി അഞ്ജന ഷാജന്റെ ബന്ധുക്കള്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചു ക്രൈംബ്രാഞ്ചിനു പരാതി നല്‍കിയിട്ടുണ്ട്. അഞ്ജനയെ പിന്തുടര്‍ന്ന വാഹനത്തിന്റെ ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. മിസ് കേരള പട്ടം നേടിയ അന്‍സി കബീറിനെ കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് ഇതേ വാഹനം പിന്‍തുടര്‍ന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 minutes ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (15 minutes ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (23 minutes ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (29 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (2 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (7 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (8 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (8 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (8 hours ago)

Malayali Vartha Recommends