Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

ഗവർണറുടെ വിവാദ പരാമർശങ്ങൾക്ക് ഏറ്റുമുട്ടലിനു ശ്രമിക്കാതെ രമ്യതയിൽമുന്നോട്ട് പോകാനായിരിക്കും തന്ത്രം; ഗവർണറുടേത് സർക്കാരിന് പ്രതിരോധിക്കാൻ പോലും കഴിയാത്ത രീതിയിലെ പരാതികൾ, സർവകലാശാലകളിൽ ഭരണപക്ഷ അദ്ധ്യാപകസംഘടനകളുടെ ദുര്‍ഭരണമെന്ന് ആക്ഷേപം

12 DECEMBER 2021 07:39 AM IST
മലയാളി വാര്‍ത്ത

അപ്രതീക്ഷിതമായി സർക്കാരിനെതിരെ ഗവർണർ വിവാദ പരാമർശങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് മൗനം പാലിച്ചിരിക്കുകയാണ് പിണറായി വിജയൻ. സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളിലെ കുത്തൊഴിഞ്ഞ അവസ്ഥകള്‍ ചൂണ്ടിക്കാട്ടി കൊണ്ടാണ് ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാറിനെതിരെ സംസാരിച്ചത്. തന്നെ നോക്കു കുത്തിയാക്കി പല കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യാന്‍ ശ്രമിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന പരാതി.

എന്നാൽ, ഗവർണറുടെ ഈ പ്രതികരണത്തെ തുടർന്ന് ഒരു ഏറ്റുമുട്ടലിലാണ് തുനിയാതെ രമ്യതയിൽ പോകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. താല്‍ക്കാലിക പരിഹാരം എന്ന നിലയില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങള്‍ പരിഹരിച്ചു കൊണ്ട് മുന്നോട്ടു പോകുക എന്ന തന്ത്രമാകും സര്‍ക്കാര്‍ പയറ്റുക.

കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ആയി ഡോ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചതിന് എതിരെ ഹൈക്കോടതിയിലുള്ള കേസിലെ ഒന്നാം എതിര്‍കക്ഷി ഗവര്‍ണറാണ്. നിയമനം ക്രമവിരുദ്ധമാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയതും കെഎസ്‌വിനെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

ഗോപിനാഥ് രവീന്ദ്രനെ ഗവര്‍ണര്‍ വീണ്ടും നിയമിച്ച സാഹചര്യത്തില്‍ അതു റദ്ദാക്കാന്‍ അദ്ദേഹത്തിനു സാധിക്കില്ല. എന്നാല്‍ തനിക്കു തെറ്റുപറ്റിയെന്നു സമ്മതിച്ചതിനാല്‍ നിയമനത്തെ കോടതിയില്‍ ന്യായീകരിക്കാനും അദ്ദേഹത്തിനു ബുദ്ധിമുട്ടായിരിക്കും.ഗവര്‍ണ്ണറുടെ പരാതിയും സര്‍ക്കാരിന്റെ തിരുത്തല്‍ നിര്‍ദ്ദേശവും


ഗവര്‍ണര്‍ തന്റെ കത്തില്‍ പരാതികള്‍ എണ്ണിപ്പറയുകയായിരുന്നു. കണ്ണൂര്‍ വി സി. നിയമനം നിയമംവിട്ട് ചെയ്യേണ്ടിവന്നു. വി സി. നിര്‍ണയസമിതി പിരിച്ചുവിട്ടശേഷം സ്ഥാനമൊഴിയുന്ന വി സി.ക്ക് പുനര്‍നിയമനം നല്‍കേണ്ടിവന്നത് വ്യവസ്ഥകള്‍ പാലിച്ചല്ല എന്നതായിന്നു അദ്ദേഹത്തിന്റെ പ്രശ്‌നം.

ഈ നവിഷയത്തില്‍ സര്‍ക്കാറിന് തിരുത്താന്‍ സാധിക്കുന്ന കാര്യങ്ങളുമുണ്ട്. നിയമനാധികാരിയായ ഗവര്‍ണര്‍തന്നെ വി സി. നിയമനം നിയമലംഘനമായിരുന്നുവെന്ന നിലപാട് എടുത്തതോടെ രാജിവെക്കാന്‍ അനൗദ്യോഗികമായി വി സി.യോട് നിര്‍ദ്ദേശിക്കാം. അല്ലെങ്കില്‍ രാജിതീരുമാനം വി സി.ക്കുതന്നെ വിടാം.

സംസ്‌കൃത സര്‍വകലാശാലാ വി സി. നിയമനത്തിന് യുജിസി. വ്യവസ്ഥകള്‍ക്ക് എതിരായി ഒറ്റപ്പേരുമാത്രമാണ് നിര്‍ദ്ദേശിച്ചത്. അതിനാലാണ് ഫയല്‍ മടക്കുന്നതെന്നാണ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയ മറ്റൊരു കാര്യം. യുജിസി. നിബന്ധനകള്‍ക്കുവിധേയമായി മൂന്നുപേരടങ്ങുന്ന പാനല്‍ തന്നെ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാം. നിലവിലുള്ള വി സി. നിര്‍ണയസമിതിയുടെ കാലാവധി കഴിഞ്ഞതിനാല്‍ ഉടന്‍തന്നെ സമിതി പുനഃസംഘടിപ്പിക്കുക എന്നതാണ് സര്‍ക്കാറിന്റെ തിരുത്തല്‍ നിര്‍ദ്ദേശം.

യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രിബ്യൂണല്‍ നിയമനത്തിനുള്ള ചാന്‍സലറുടെ അധികാരവും ഹൈക്കോടതിയുമായുള്ള ആലോചനയും നിയമഭേദഗതിയിലൂടെ കവര്‍ന്നു. നിയമസംവിധാനമായ ട്രിബ്യൂണലില്‍നിന്ന് ഹൈക്കോടതിയെ മാറ്റിനിര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണര്‍ പറയുന്നു. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഈസംശയം ഉന്നയിച്ചിരുന്നു.


സര്‍വകലാശാലകളുടെ കാര്യത്തില്‍ ചാന്‍സലര്‍ ആണു സര്‍വാധികാരി. വൈസ് ചാന്‍സലറെ നിയമിക്കുന്നതു മാത്രമല്ല അദ്ദേഹത്തിന്റെ അധികാരം. സിന്‍ഡിക്കറ്റ് നടത്തുന്ന ക്രമവിരുദ്ധ നിയമനങ്ങള്‍ മുതല്‍ പരീക്ഷ വരെ ഗവര്‍ണര്‍ വിചാരിച്ചാല്‍ റദ്ദാക്കാം.

സര്‍വകലാശാലകള്‍ക്കുമേല്‍ സര്‍ക്കാരിനു കാര്യമായ അധികാരം ഇല്ല. ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച പോലെ ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കുകയോ മറ്റാരെയെങ്കിലും നിയമിക്കുകയോ ചെയ്താല്‍ സംസ്ഥാനത്തെ പിടിച്ചുലയ്ക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് അതു വഴിയൊരുക്കും. യുജിസി ധനസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളെയും ബാധിക്കാം.

തനിക്കെതിരെ കേസ് കൊടുത്ത കലാമണ്ഡലം വൈസ് ചാന്‍സലറുടെ കാര്യത്തില്‍ ഗവര്‍ണര്‍ ഏറെ അസ്വസ്ഥനാണ്. ഇക്കാര്യത്തില്‍ അദ്ദേഹത്തെ തണുപ്പിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കേണ്ടി വരും. ഗവര്‍ണര്‍ വിചാരിച്ചാല്‍ കലാമണ്ഡലം വിസിക്കെതിരെ അന്വേഷണം നടത്താന്‍ കമ്മിഷനെ നിയോഗിക്കാം. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയും സ്വീകരിക്കാം.

ശ്രീനാരായണ ഗുരു സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ വേഗത്തില്‍ പരിഹരിക്കാം. വിസിക്ക് ശമ്ബളം നല്‍കാനും കോഴ്‌സുകള്‍ക്ക് അംഗീകാരം നേടാനും സര്‍ക്കാര്‍ മനസ്സുവച്ചാല്‍ മതി. പല സര്‍വകലാശാലകളിലും ഭരണപക്ഷ അദ്ധ്യാപകസംഘടനകളുടെ ദുര്‍ഭരണമാണ് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. കണ്ണൂര്‍, കാലിക്കറ്റ്, കുസാറ്റ് എന്നിവിടങ്ങളില്‍ ഇതു കൂടുതലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി വനിത മക്കയില്‍ മരിച്ചു...  (22 minutes ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (27 minutes ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (43 minutes ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (56 minutes ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (1 hour ago)

സിബിയെ കാപ്പ ചുമത്തി ജയിലിലടക്കാന്‍ കോടതി ഉത്തരവ്.  (1 hour ago)

ബൈക്കില്‍ കഞ്ചാവുമായി വന്ന യുവാക്കളെ  (1 hour ago)

വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ആനയായിരുന്നു വത്സല.  (1 hour ago)

നാളെ ഭാരത് ബന്ദ്..! സ്കൂളുകൾക്ക് അവധി..?! കേരളം സ്തംഭിക്കും..! പൊട്ടിത്തെറിച്ച് ഗണേഷ് കുമാർ  (1 hour ago)

2026ലെ ഹജ്ജിന് അപേക്ഷ ക്ഷണിച്ചു.  (1 hour ago)

കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

വലഞ്ഞ് ജനം.... പണിമുടക്ക് അനുകൂലികള്‍ സര്‍വീസ് നടത്താന്‍ തയ്യാറായ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു, ജനങ്ങള്‍ പെരുവഴിയില്‍  (2 hours ago)

തൃശൂര്‍ സ്വദേശി മരിച്ചു.  (2 hours ago)

ഭാരത് ബന്ദ് പൂർണം, KSRTC ചതിച്ചു..! ഗണേഷ്കുമാറിന് തെറിവിളി കേരളം സ്തംഭിച്ചു..!മന്ത്രിയെ വിശ്വസിച്ച ജനം നടു റോഡിൽ  (2 hours ago)

മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കി ശ്രീലങ്ക....  (2 hours ago)

Malayali Vartha Recommends