Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡനക്കേസിലെ വിധി എന്താകും? കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഈ മാസം 14 ന് വിധി പറയാനിരിക്കെ കേസിലെ വിധി ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനു മാത്രല്ല ക്രൈസ്തവ സഭയ്ക്കും നിര്‍ണായകം

10 JANUARY 2022 03:07 PM IST
മലയാളി വാര്‍ത്ത

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡനക്കേസിലെ വിധി എന്താകും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഈ മാസം 14 ന് വിധി പറയാനിരിക്കെ കേസിലെ വിധി ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനു മാത്രല്ല ക്രൈസ്തവ സഭയ്ക്കും നിര്‍ണായകമായിരിക്കും. അതിപ്രഗത്ഭരായ നിയമവിദഗ്ധര്‍ അണിനിരന്ന് പ്രതിഭാഗവും എതിര്‍പക്ഷത്തും നിയമത്തിന്റെ തലനാരിഴ കീറിയ വാദമുഖങ്ങള്‍ക്കുശേഷമാണ് കോടതി വിധി പറയുന്നത്.


2019 ഏപ്രില്‍ ഒമ്പതിന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഒരു വര്‍ഷത്തിലേറെ നീണ്ട വിചാരണയ്ക്കും വിസ്താരത്തിനും ശേഷമാണ് വിധി വരാനിരിക്കുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളും ഉള്‍പ്പെടെ 83 സാക്ഷികളാണ് വിവാദപരമായ കേസിലുണ്ടായിരുന്നത്. കോളിളക്കമുണ്ടാക്കിയ കേസില്‍ 39 പേരെ വിസ്തരിച്ചശേഷമാണ് അടുത്ത വെള്ളിയാഴ്ച വിധി വരാനിരിക്കുന്നത്.

 

 

സൂര്യനെല്ലി പീഢനക്കേസിനുശേഷം കോട്ടയം കോടതിയില്‍ നടന്ന ഏറ്റവും കുപ്രസിദ്ധമായ കേസില്‍ പ്രതിഭാഗത്ത് ഒരു ബിഷപ്പും വാദിപക്ഷത്ത് ഒരു കന്യാസ്ത്രീയുമാണെന്നത് കേസില്‍ അന്തര്‍ദേശീയ മാനം നല്‍കുന്നുണ്ട്. അതിനാല്‍തന്നെ കേസിലെ വിധി ഏതു വിധത്തിലായാലും വലിയ വാര്‍ത്താ പ്രാധാന്യമാണുണ്ടാവുക.


.2019 നവംബറിലാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കേസില്‍ വിചാരണ തുടങ്ങിയത്. കുറവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതല്‍ 2016 വരെ കാലയളവില്‍ നിരവധി തവണ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പീഢിപ്പിച്ചതായാണ്  കേസ്.

 


2018 ജൂണ്‍ 27 നാണ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കന്യാസ്ത്രീ പരാതി നല്‍കിയത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷിന്റെ നേതൃത്വത്തിലൂള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാലു മാസത്തോളം വിശദമായ അന്വേഷണം നടത്തിയശേഷമാണഅ പഞ്ചാബിലെ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്.


ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങി ആറു വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. വിചാരണാവേളയില്‍ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെയാണ് കേസില്‍ 83 സാക്ഷികളുണ്ടായിരുന്നത്.

 


പഞ്ചാബിലെ ജലന്തറില്‍ ഉള്‍പ്പെടെ അന്വേഷണത്തിനുശേഷം ചോദ്യം ചെയ്യലിനു ഹാരരാകാന്‍ കേരളത്തില്‍ എത്തിയപ്പോഴാണ് ബിഷപ് ഫ്രാങ്കോയെ അറസ്റ്റു ചെയ്തതത്. തുടര്‍ന്ന് പാലാ സബ് ജയിലില്‍ രണ്ടാഴ്ചയോളം തടവ് അനുവദിച്ചശേഷമാണ് ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിച്ചത്. നീതി ആവശ്യപ്പെട്ടെ കുറവിലങ്ങാട് മഠത്തിലും എറണാകുളം വഞ്ചിസ്‌ക്വയറിലും ഉള്‍പ്പെടെ കന്യാസ്ത്രീകള്‍ നടത്തിയ പ്രതിഷേധം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.


കുറവിലങ്ങാട്ടെ മഠത്തില്‍വച്ച് വിവിധ ഘട്ടങ്ങളിലായി ഒട്ടേറെ തവണ ബിഷപ്പ് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു കന്യാസ്ത്രീ പോലിസിന് നല്‍കിയ പരാതിയിലും രഹസ്യമൊഴിയിലും വ്യക്തമാക്കിയിരുന്നത്. കന്യാസ്ത്രീ പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ബിഷപ്പ് മഠത്തിലെത്തിയിരുന്നതായി സന്ദര്‍ശന രജിസ്റ്ററില്‍നിന്ന് വ്യക്തമായിരുന്നു. ബിഷപ്പ് മഠത്തിലെത്തിയതിന് കൂടുതല്‍ സ്ഥിരീകരണം ലഭിക്കുന്നതിന് വേണ്ടി അദ്ദേഹത്തെ മഠത്തില്‍ എത്തിച്ച വാഹനത്തിന്റെ ഡ്രൈവറുടെ മൊഴി പോലിസ് രേഖപ്പെടുത്തിയിരുന്നു.

 


അതിനിടെ കന്യാസ്ത്രീക്കെതിരേ ബന്ധുവായ സ്ത്രീ മുന്‍പു നല്‍കിയ പരാതി കേസില്‍ മുന്‍പ് വഴിത്തിരിവായിരുന്നു.
കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി കവലയില്‍ വഞ്ചിസ്‌ക്വയറില്‍ നടന്ന സമരം ദേശീയതലത്തില്‍ മാധ്യമ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്തശേഷവും ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് മടിച്ചപ്പോഴായിരുന്നു സമരം. കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെ അഞ്ച് കന്യാസ്ത്രീകള്‍ക്കൊപ്പം മാനന്തവാടിയില്‍ നിന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയും സമരപ്പന്തലിലെത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍  (1 hour ago)

ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം..?  (1 hour ago)

ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന്....  (1 hour ago)

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (1 hour ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (1 hour ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (2 hours ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (2 hours ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (2 hours ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (2 hours ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (3 hours ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (3 hours ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (3 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (3 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (4 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (4 hours ago)

Malayali Vartha Recommends