Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

മൂന്ന് വർഷത്തെ കോഴ്സിൽ നിന്നു കിട്ടാത്തതാണ് മൂന്ന് മാസത്തെ നഗരസഭയുടെ തൊഴിൽ പരിശീലനത്തിലൂടെ ലഭിച്ചത്; ഇത് നഗരസഭയ്ക്ക് കിട്ടിയ അംഗീകാരമാണ്; സന്തോഷം പങ്കു വച്ച് ഡോ. തോമസ് ഐസക്ക്

10 JANUARY 2022 04:29 PM IST
മലയാളി വാര്‍ത്ത

മൂന്ന് വർഷത്തെ കോഴ്സിൽ നിന്നു കിട്ടാത്തതാണ് മൂന്ന് മാസത്തെ നഗരസഭയുടെ തൊഴിൽ പരിശീലനത്തിലൂടെ ലഭിച്ചത്.” ഇത് നഗരസഭയ്ക്ക് കിട്ടിയ അംഗീകാരമാണ്. സന്തോഷം പങ്കു വച്ച് ഡോ. തോമസ് ഐസക്ക് .അദേഹംണ് ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

കാരംസ് കോയിൻ തട്ടണ പോലെ മലപ്പുറം ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ സ്ഥലം മാറ്റി കൊണ്ടിരുന്ന ഉദ്യോഗസ്ഥൻ. വഴിവിട്ട് പ്രവർത്തിക്കില്ലായെന്നതായിരുന്നു കാരണം. 1996-ൽ പെരിന്തൽമണ്ണയിൽ നിന്നും തുടങ്ങി മങ്കട, കൊണ്ടോട്ടി, മലപ്പുറം ബ്ലോക്കുകളിലായി ഒരു വർഷം മാറി മാറി സേവനം. ഒടുവിൽ ജില്ലാ മാനേജർക്ക് കനിവ് തോന്നി നൽകിയതായിരുന്നു മഞ്ചേരി നഗരസഭ.

ഐസക് കുരുവിളയെന്ന വ്യവസായ വികസന ഓഫീസർ 1997-ൽ മഞ്ചേരിയിൽ എത്തുമ്പോൾ ജനകീയാസൂത്രണം ആരംഭിച്ചുകഴിഞ്ഞു. ഉൽപ്പാദന മേഖലയിലെ ഇടപെടലുകളിൽ ചെറുകിട വ്യവസായങ്ങൾക്ക് മുൻതൂക്കം നൽകണമെന്ന നഗരസഭാ തീരുമാനത്തിൽ ഊന്നി വ്യവസായത്തിൽ ഇടപെടാൻ തീരുമാനിക്കുന്നു.

പ്രദേശത്തെ ജൂനിയർ ടെക്നിക്കൽ സ്കൂളിലെ അദ്ധ്യാപകരും നഗരസഭാ നേതൃത്വവും കോ ഓർഡിനേറ്റർ പുരുഷോത്തമനും ഐസക്ക് കുരുവിളയും ഉൾപ്പെട്ട ടീമുണ്ടാകുന്നു. ജില്ലാ കോർഡിനേറ്ററായിരുന്ന ജനാർദ്ദനനും ഇവരോടൊപ്പം ചേർന്നു. ചെറുകിട വ്യവസായത്തിൽ ഇടപെട്ടു പ്രവർത്തിക്കാൻ കഴിയുന്ന ഒരന്തരീക്ഷം മഞ്ചേരിയിൽ ഉണ്ടെന്ന തിരിച്ചറിവാണ് ഐസക് കുരുവിളയെ ഇതിനു പ്രേരിപ്പിച്ചത്.

സർക്കാർ സ്കീമായ റൂറൽ ആർട്ടിസാൻ പ്രോഗ്രാമിന്റെ മാതൃകയിൽ (RAP) ചെറിയ സംരംഭങ്ങൾ ആരംഭിക്കാൻ വേണ്ട പ്രോജക്ട് ആശയങ്ങൾ അവതരിപ്പിക്കപ്പെടുന്നു. മരപ്പണി, മിഠായി നിർമ്മാണം, ഹോസിയറി വസ്ത്രനിർമ്മാണം, റഫ്രിജറേഷൻ, പഴം-പച്ചക്കറി, ഫർണീച്ചർ നിർമ്മാണം തുടങ്ങി 19 മേഖലകളിലായി സംരംഭക ഗ്രൂപ്പുകൾ രജിസ്റ്റർ ചെയ്ത് പരിശീലനം നൽകാനായി പ്രോജക്ട് തയ്യാറാക്കുന്നു.

തുടർന്ന് തൊഴിൽ പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചപ്പോൾ സ്ത്രീകൾ ഭൂരിപക്ഷവും തയ്യൽ മെഷീനും പുരുഷന്മാർ- ഓട്ടോറിക്ഷ, കുറെയെങ്കിലും പേർ കമ്പ്യൂട്ടർ ആന്റ് ഇലക്ട്രോണിക്സ് പരിശീലനം എന്നിവയ്ക്കാണ് അപേക്ഷ നൽകിയത്. ഇത് നഗരസഭ വിഭാവനം ചെയ്ത പ്രോജക്ട് പോലെയല്ലല്ലോ. തുടർന്ന് അപേക്ഷകരുടെ വിപുലമായ യോഗം വിളിച്ചു ചേർത്തു. വ്യത്യസ്ഥമായ തൊഴിലുകളെക്കുറിച്ചും അവയിൽ പരിശീലനം നേടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തി.

മറ്റ് മേഖലകളിലേക്ക് ചേരാൻ പ്രേരിപ്പിക്കൽ ശരിക്കും ശ്രമകരമായിരുന്നു. ഇന്റർവ്യൂ സമയത്ത് വീണ്ടും അവരിൽ പ്രേരണ ചെലുത്തി. തങ്ങൾ വിചാരിച്ചപോലെ മുതൽമുടക്കില്ലാതെ ആനുകൂല്യം പറ്റി പിരിഞ്ഞുപോകുന്ന പരിപാടിയല്ലെന്ന് ബോദ്ധ്യപ്പെട്ട് കുറേ പേർ പിൻമാറി. എങ്കിലും പ്രതീക്ഷ പുലർത്തിയ ചില കോഴ്സുകൾക്ക് വേണ്ടത്ര ആളെ കിട്ടിയില്ല.

അതിനായി ചില കോഴ്സുകളിൽ എണ്ണം വർദ്ധിപ്പിച്ചും മറ്റ് ചിലത് കൂട്ടി ചേർത്തും പ്രോജക്ട് ഭേദഗതി ചെയ്തു. സർക്കാർ സ്കീമുകളിൽ നിന്നും വ്യത്യസ്തമായി പ്രോജക്ടുകളിൽ ആവശ്യമായ മാറ്റം വരുത്താൻ ജനകീയാസൂത്രണത്തിൽ നഗരസഭക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇതിന്റെ നടത്തിപ്പിനായി നഗരസഭാ ചെയർമാൻ, കൗൺസിലർമാർ, വ്യവസായികൾ, റിട്ടയേർഡ് വ്യവസായ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നതും വ്യവസായ ഓഫീസർ കൺവീനറുമായ ഒരു വ്യവസായ നിർവ്വഹണ സമിതിയ്ക്ക് രൂപംനൽകി.

പരിശീലനം ആരംഭിച്ചതോടെ എല്ലാവർക്കും ആത്മവിശ്വാസമായി. തിയറി കുറച്ച് പ്രയോഗത്തിന് മുൻഗണന നൽകുംവിധം കോഴ്സുകൾ ക്രമീകരിച്ചു. സാധാരണഗതിയിൽ വനിതകൾ എടുക്കാൻ മടി കാണിക്കുന്ന ഫർണീച്ചർ ടെക്നോളജി, ഷീറ്റ് മെറ്റൽ, കാർപെന്ററി വിഭാഗങ്ങളിൽ പെൺകുട്ടികൾ മികച്ച പരിശീനം നേടി. സർക്കാർ ടെക്നിക്കൽ സ്കൂളിൽ വന്ന മാറ്റമായിരുന്നു ഏറെ ശ്രദ്ധേയം.

വർഷങ്ങളോളം ചലനമറ്റുകിടന്ന സ്കൂളിലെ വർക്ക്ഷോപ്പുകളിൽ പണിയായുധങ്ങളുടെ ശബ്ദമുയർന്നു. തൊഴിലന്വേഷകർക്കും പൊതുജനങ്ങൾക്കും ഒരു പോലെ പ്രയോജനപ്പെടുന്ന സ്ഥാപനമായി അതുമാറി. സ്വന്തം വീടുകളിൽ സംരംഭങ്ങൾ ആരംഭിക്കും വിധമാണ് പദ്ധതിയിട്ടത്. നഗരസഭ തൊഴിൽ പരിശീലനത്തിനാണ് ഊന്നൽ നൽകിയിരുന്നത്. സംരംഭങ്ങൾക്ക് ചെറിയ സബ് സിഡി മാത്രമെ നീക്കിവച്ചുള്ളു.

എന്നാൽ സ്വന്തം പണം കണ്ടെത്തി സംരംഭം തുടങ്ങുന്നവർക്ക് ബാങ്ക് വായ്പ ലഭ്യമാക്കാൻ വേണ്ട നടപടി സ്വീകരിച്ചു. വായ്പക്കായി എല്ലാ ബാങ്കുകളുടെയും യോഗങ്ങൾ ചെയർമാന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത് ടാർജറ്റ് ഇട്ട് നൽകി. മുഴുവൻ ബാങ്കുകളും പ്രോജക്ടിനനുസരിച്ച് വായ്പ ക്രമീകരിച്ചു. ചെറുകിട പ്രോജക്ടുകളോടുള്ള ധനകാര്യ സ്ഥാപനങ്ങളുടെ സമീപനത്തിൽ വന്ന മാറ്റവും ദാരിദ്ര്യനിർമ്മാർജ്ജനത്തിൽ ചെറുകിട വ്യവസായങ്ങളുടെ പങ്കും വെളിവാക്കുന്നതായിരുന്നു മഞ്ചേരിയിലെ അനുഭവം.

മാമൂൽ രീതിയിൽ നിന്നും വ്യത്യസ്തമായി തനിമയാർന്ന ഇത്തരം വ്യവസായ വികസന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞതിന്റെ പിന്നിൽ വ്യവസായ ഓഫീസർ എന്ന നിലയിലുള്ള ഐസക് കുരുവിളയുടെ പങ്ക് വളരെ വലുതായിരുന്നു. മൂന്ന് വർഷക്കാലം കൊണ്ട് 605 പേർ പരിശീലനം നേടി 35 ലധികം സ്വന്തം സംരംഭങ്ങൾ ആരംഭിച്ചപ്പോൾ നെടുംതൂണായി അസൈൻ കാരാട്ടിന്റെ പിന്നിൽ ഐസക് കുരുവിളയുണ്ടായിരുന്നു.

ഓരോ ഘട്ടത്തിലും സംരംഭകർക്ക് വേണ്ട പിന്തുണ ഉറപ്പാക്കിക്കൊണ്ടിരുന്നു. അടിക്കടി സ്ഥലംമാറ്റം നൽകി പീഡിപ്പിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥന് തന്റെ കഴിവു തെളിയിക്കാൻ അവസരം കിട്ടിയപ്പോൾ പലതും ചെയ്യാനായി. ഐസക് കുരുവിളയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ “വളക്കൂറുള്ള മണ്ണിൽ ഇതെല്ലാം താനെ കിളിർക്കും’’.

ഇപ്പോൾ റിട്ടയർമെന്റ് കഴിഞ്ഞ് നാട്ടിൽ കൃഷിയിലെ നൂതന പരീക്ഷണങ്ങളുമായി വിരാജിക്കുകയാണ് ഐസക് കുരുവിള. നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന അനുകൂല സാഹചര്യങ്ങളായ സാങ്കേതിക വൈദഗ്ദ്ധ്യം, തൊഴിൽ ശക്തി എന്നിവ ദീർഘവീക്ഷണത്തോടെ ഉപയോഗിച്ചാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നതിന് ഉത്തമ ഉദാഹരണമായിരുന്നു മഞ്ചേരി.

ഇത് മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നതിനായി 2000 മാർച്ച് 1, 2 തീയതികളിലായി കേരളത്തിലെ 200 തദ്ദേശഭരണ അദ്ധ്യക്ഷൻമാരെ പങ്കെടുപ്പിച്ച് പ്ളാനിംഗ് ബോർഡും മഞ്ചേരി നഗരസഭയും സംയുക്തമായി ഒരു അനുഭവപഠന ശില്പശാല സംഘടിപ്പിച്ചു. അന്ന് ഒരു കേന്ദ്രത്തിൽ ചെന്നപ്പോൾ ഒരു സംരംഭകൻ പറഞ്ഞ കാര്യം ഇപ്പോഴും ഓർമ്മയിലുണ്ട്.

“മൂന്ന് വർഷം പെരിന്തൽമണ്ണ പോളിടെക്നിക്കിൽ ഇലക്ട്രിക്കൽ കോഴ്സ് കഴിഞ്ഞ വ്യക്തിയാണ് ഞാൻ . മൂന്ന് മാസത്തെ പ്രായോഗിക പരിശീലനം മാത്രമാണ് മഞ്ചേരി JTS-ൽ വച്ചുകിട്ടിയത്. മൂന്ന് വർഷത്തെ കോഴ്സിൽ നിന്നു കിട്ടാത്തതാണ് മൂന്ന് മാസത്തെ നഗരസഭയുടെ തൊഴിൽ പരിശീലനത്തിലൂടെ ലഭിച്ചത്.” ഇത് നഗരസഭയ്ക്ക് കിട്ടിയ അംഗീകാരമാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍  (1 hour ago)

ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം..?  (1 hour ago)

ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന്....  (1 hour ago)

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (1 hour ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (1 hour ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (2 hours ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (2 hours ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (2 hours ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (3 hours ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (3 hours ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (3 hours ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (3 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (3 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (4 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (4 hours ago)

Malayali Vartha Recommends