ദിലീപിനെതിരെ മൊഴി നല്‍കാന്‍ പുതിയ സാക്ഷി, ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിയത് മുൻ വീട്ടിലെ ജോലിക്കാരൻ ചേര്‍ത്തല സ്വദേശി, സംവിധായകരായ റാഫി, അരുണ്‍ ഗോപി...ദിലീപിന്റെ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്‌ഷന്‍സിലെ ജീവനക്കാരനെയും ഓഫീസില്‍ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച്...

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ മൊഴി നല്‍കാന്‍ പുതിയ സാക്ഷി എത്തി. ദിലീപിനെതിരെ മൊഴി നല്‍കാന്‍ വീട്ടിലെ ജോലിക്കാരനായിരുന്ന ചേര്‍ത്തല സ്വദേശിയാണ് ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിയത്. ക്രൈംബ്രാഞ്ച് സംഘം അന്വേഷണത്തിന്റെ ഭാഗമായി സംവിധായകരായ റാഫി, അരുണ്‍ ഗോപി എന്നിവരെ വിളിച്ചുവരുത്തുകയുണ്ടായി. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് നടക്കുന്നത്.
ഇവിടേക്കാണ് റാഫി, അരുണ്‍ ഗോപി എന്നിവരെയും ദിലീപിന്റെ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്‌ഷന്‍സിലെ ജീവനക്കാരനെയും ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ വ്യക്തത തേടാനാണ് ഇവരെ വിളിപ്പിച്ചതെന്നാണ് സൂചന.
മാത്രമല്ല, നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുറം ലോകത്തോട് സുനി നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുമെന്ന് പൾസർ സുനിയുടെ അമ്മ ശോഭനയും പറഞ്ഞു. വൈകാതെ തന്നെ കാര്യങ്ങളെല്ലാം സുനില്‍ തുറന്ന് പറയും. ഇന്ന് താന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കുമെന്നും സുനില്‍ കുമാറിനെ ജയിലില്‍ കണ്ട ശേഷം ശോഭന പ്രതികരിച്ചു. ചെയ്ത് പോയതില്‍ സുനിലിന് കുറ്റ ബോധമുണ്ട്. ദിലീപിന്‍റെ വാക്കില്‍ താന്‍ പെട്ട് പോയി എന്നാണ് സുനില്‍ കുമാര്‍ പറഞ്ഞതെന്നും ശോഭന കൂട്ടിച്ചേര്‍ത്തു.
ദിലീപും മറ്റുള്ളവരും ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. രാവിലെ 9 മുതല്‍ വൈകിട്ട് 8 വരെ ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലുണ്ടാകണമെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഇടക്കാല ഉത്തരവ്. ചോദ്യം ചെയ്യലിലൂടെ ലഭിക്കുന്ന വിവരങ്ങളും മറ്റു തെളിവുകളും അടക്കമുള്ള റിപ്പോര്‍ട്ട് വ്യാഴാഴ്ച രാവിലെ മുദ്രവച്ച കവറില്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് അന്നു വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha

























