'മാസങ്ങള്‍ നീണ്ട സർക്കാർ ഗവർണ്ണർ പോരിൽ മഞ്ഞുരുകുന്നു'; ചാന്‍സിലര്‍ പദവിയിലെ നിലപാടില്‍ അയവ് വരുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്; സര്‍വകലാശാലയിലെ ഫയലുകൾ ഒപ്പിട്ടു തുടങ്ങി

മാസങ്ങള്‍ നീണ്ട പോരിന് ശേഷം ചാന്‍സിലര്‍ പദവിയിലെ നിലപാടില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അയവ് വരുത്തി. സര്‍വകലാശാലയിലെ ഫയലുകളില്‍ ചാന്‍സിലര്‍ എന്ന നിലയില്‍ അദ്ദേഹം ഒപ്പിട്ടു തുടങ്ങി.
ഗവര്‍ണര്‍ അയഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലേക്ക് പോകുന്നതിന് മുന്നോടിയായി നടത്തിയ ഇടപെടീലിലാണ്. മുഖ്യമന്ത്രി നാല് കത്തുകള്‍ പ്രശ്നം പരിഹരിക്കുന്നതിനായി ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു.കൂടാതെ ഫോണില്‍ അദ്ദേഹത്തെ രണ്ടു തവണ വിളിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ നിലപാടില്‍ തൃപ്തനാണെന്ന് ആദ്യ മൂന്ന് കത്തുകള്‍ ലഭിച്ചപ്പോള്‍ തന്നെ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍- ഗവര്‍ണ്ണര്‍ പോരിന് കാരണമായത് ഉന്നതവിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ ഇടപെടലിനൊപ്പം രാഷ്ടപതിക്ക് ഡിലിറ്റ് നല്‍കണമെന്ന ശുപാശ തള്ളിയതാണ് .
ചാന്‍സിലറെന്ന നിലയില്‍ രാഷ്ട്രീയ ഇടപെടുകളുണ്ടെന്നും പ്രവര്‍ത്തിക്കാനാകില്ലെന്നും അദ്ദേഹം നിലപാടെടുത്തു. ഇതിനിടെ പ്രതിപക്ഷനേതാവും രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ രാഷ്ടീയം കളിക്കുന്നുവെന്ന വിമര്ശനുമായിട്ടാണ് അദ്ദേഹം എത്തിയത്.
https://www.facebook.com/Malayalivartha

























