Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എസ്എന്‍ഡിപി യോഗത്തിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയതോടെ കാല്‍ നൂറ്റാണ്ടിലേറെയായി യോഗം ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന് വന്‍തിരിച്ചടി

25 JANUARY 2022 07:10 AM IST
മലയാളി വാര്‍ത്ത

എസ്എന്‍ഡിപി യോഗത്തിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയതോടെ കാല്‍ നൂറ്റാണ്ടിലേറെയായി യോഗം ജനറല്‍ സെക്രട്ടറിയായ  വെള്ളാപ്പള്ളി നടേശന് വന്‍തിരിച്ചടി നേരിട്ടിരിക്കുന്നു. 

 

എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശം വരുന്ന സാഹചര്യത്തില്‍ എന്‍എന്‍ഡിപി സമുദായഭരണത്തില്‍ വെള്ളപ്പള്ളിയുടെ സുവര്‍ണകാലം അവസാനിക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്.

 

 


ഈഴവ സമുദായസംഘടനയില്‍  ഇതോടെ 200 അംഗങ്ങള്‍ക്ക് ഒരു വോട്ട് എന്നുള്ള വ്യവസ്ഥയാണ് ഇല്ലാതായിരിക്കുന്നത്. ഇനി എല്ലാ അംഗങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്താനാവുന്ന സാഹചര്യത്തില്‍ ബിജു രമേശ് ഉള്‍പ്പെടെ വെള്ളപ്പാള്ളിയുടെ ഒരു നിര പ്രതിയോഗികള്‍ മത്സരരംഗത്തേക്കു കടന്നുവരികയാണ്.  എസ്എന്‍ഡിപി ഭരണസമിതിയുടെ കാലാവധി അഞ്ച് വര്‍ഷമാക്കിയ നടപടിയും ഹൈക്കോടതി റദ്ദാക്കുകയും  ഭരണ സമിതിയുടെ കാലാവധി മൂന്ന് വര്‍ഷമായി ചുരുക്കുകയും ചെയ്തിരിക്കുന്നു.


കമ്പനി നിയമം അനുസരിച്ച് കേന്ദ്രം നല്‍കിയ പ്രത്യേക ഇളവിനൊപ്പം 1999 ലെ ബെലോ ഭേദഗതിയും ഹൈക്കോടതി റദ്ദാക്കിയതും വെള്ളാപ്പള്ളിക്ക് ഭാവിയില്‍ തിരിച്ചടിയായി മാറും. സാമ്പത്തിക  വിനിയോഗം, ബാങ്ക് ലോണ്‍ ഉള്‍പ്പെടെ വിവിധ സാമ്പത്തിക കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അധികാരത്തില്‍നിന്നു പുറത്തായാല്‍ വെള്ളാപ്പള്ളി കടത്ത പ്രതിസന്ധിയിലേക്കും നിയമക്കുരുക്കിലേക്കുമാകും  നടന്നടുക്കുക.

 


എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെയാണ് സുപ്രധാന വിധി വന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വെള്ളാപ്പള്ളി നടേശനും ഇത്തേഹം നേതൃത്വം കൊടുക്കുന്ന ചേരിക്കും തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നാണ് വിലയിരുത്തല്‍.


 200 അംഗങ്ങളുള്ള ഒരു യുണിറ്റിന് ഒരു വോട്ട് എന്ന രീതി മാറി എല്ലാവര്‍ക്കും വോട്ടു ചെയ്യാനുള്ള അനുവാദം ലഭിക്കുന്നതോടെ വെള്ളാപ്പള്ളി വിരുദ്ധ
ചേരി ഒന്നടങ്കം ബിജു രമേശ് ഉള്‍പ്പെടെ ഒരു നിര ബദല്‍ നേതാക്കളുടെ നിയന്ത്രണത്തിലേക്ക് വാരാന്‍ സാധ്യതയേറിയിറിയിരിക്കുന്നു. മാത്രവുമല്ല എന്‍ഡിപിയെയും സമുദായ സ്ഥാപനങ്ങളെയും കാലങ്ങളോളം നിയന്ത്രിച്ചിരുന്ന വെള്ളാപ്പള്ളി നടേശന്‍ ഇതോടെ കടുത്ത സമ്മര്‍ദത്തിലാവുകയും ചെയ്തിരിക്കുന്നു.

 

 


ഇരുപത്തിയഞ്ചു വര്‍ഷമായ താന്‍ തെരഞ്ഞെടുക്കപ്പെടുന്നത് പ്രാതിനിധ്യ തെരഞ്ഞെടുപ്പ് പ്രകാരമാണെന്നും കോടതി വിധി നിരാശാജനകമാണെന്നുമാണ്  വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചത്. 

 


എല്ലാ അംഗങ്ങള്‍ക്കുമുള്ള വോട്ടവകാശം നീക്കം ചെയ്ത് 1974ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവും 1999ലെ എസ്എന്‍ഡിപി ബൈലോ ഭേദഗതിയും റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവ് പുറത്തുവന്നിരികുന്നത്. എസ്എന്‍ഡിപി യോഗത്തില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ഈ വിധി വെള്ളാപ്പള്ളി നടേശനും അദ്ദേഹത്തിന്റെ ചേരിക്കും  വലിയ തിരിച്ചടിയാണ്.

 

 


1974ലെ കേന്ദ്ര ഉത്തരവ് അനുസരിച്ച് 100 അംഗങ്ങളുള്ള ഒരു ശാഖയ്ക്ക് ഒരു വോട്ട് എന്നതായിരുന്നു രീതി. എന്നാല്‍ 1999ല്‍ ബൈലോ ഭേദഗതി കൊണ്ടുവന്ന് ഇത് 200 അംഗങ്ങള്‍ക്ക് ഒരു പ്രതിനിധി വോട്ട് എന്ന നിലയിലാക്കിയ  രീതിയെ ചോദ്യം ചെയ്താണ് ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ കൂടിയായ എസ് ചന്ദ്രസേനന്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ കോടതിയെ സമീപിച്ചത്


ബൈലോ ഭേദഗതി പൂര്‍ണമായും നീക്കം ചെയ്യുകയാണ് കോടതി ചെയ്തിട്ടുള്ളതെങ്കില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനം വെള്ളാപ്പള്ളിക്ക് ഒഴിയേണ്ടതായി വരും. മൂന്ന് വര്‍ഷമായിരുന്നു ജനറല്‍ സെക്രട്ടറിയുടെ കാലാവധി. ഇത് അഞ്ച് വര്‍ഷമാക്കി മാറ്റിയത് 1999ലെ ബൈലോ ഭേദഗതിയിലാണ്. ഈ ഭേദഗതി പൂര്‍ണമായും നീക്കുകയാണെങ്കില്‍ വെള്ളാപ്പള്ളിയുടെ കാലാവധി ഇതിനകം പൂര്‍ത്തിയായതായി വരും.

 

 


ഇനി തിരഞ്ഞെടുപ്പ് നടന്നാല്‍ പത്തു ശതമാനം വോട്ടുപോലും വെള്ളാപ്പള്ളിക്ക് ലഭിക്കില്ലെന്ന് ബിജു രമേശും പ്രതികരിച്ചു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. വര്‍ഷങ്ങളായുള്ള തങ്ങളുടെ ആവശ്യമാണിതെന്നും ബിജു രമേശ് ആരോപിച്ചു. ഫെബ്രുവരി അഞ്ചിന് എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതി വിധി.

 


എസ്എന്‍ഡിപിയില്‍ ലക്ഷക്കണക്കിന് അംഗങ്ങളുണ്ട്. അവരെ എല്ലാവരേയും വെച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് പ്രായോഗികമല്ലെന്ന് കണ്ടാകണം ഇത്തരം തിരഞ്ഞെടുപ്പ് രീതി പിന്തുടര്‍ന്ന് വന്നിരുന്നതെന്നാണ് വെള്ളാപ്പള്ളി പ്രതികരിക്കുന്നത്.

  "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (41 minutes ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (45 minutes ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (54 minutes ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (1 hour ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (1 hour ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (1 hour ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (1 hour ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (2 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (2 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (2 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (5 hours ago)

കുംഭം രാശി: വിഷുഫലം 2026  (5 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (5 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (6 hours ago)

Malayali Vartha Recommends