രാജ്യത്തെ പ്രധാന നഗരങ്ങളില്‍ അതീവ ജാഗ്രത..!!! കൊവിഡ് നിയന്ത്രണങ്ങളോടെ എഴുപത്തി മൂന്നാം റിപ്പബ്ലിക്ക് ദിനാഘോഷം, വിജയ്ചൗക്കില്‍ നിന്ന് തുടങ്ങുന്ന പരേഡ് അവസാനിക്കുക ഇന്ത്യ ഗേറ്റിനടുത്തുള്ള നാഷണല്‍ സ്റ്റേഡിയത്തില്‍

രാജ്യം നാളെ എഴുപത്തി മൂന്നാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കാനിരിക്കെ പ്രധാന നഗരങ്ങളില്‍ എല്ലാം അതീവ ജാഗ്രത പ്രഖ്യാപിച്ചു.കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നാളെ നടക്കാനിരിക്കുന്ന റിപബ്ലിക്ക് പരേഡില്‍ 99 പേർ മാത്രമായിരിക്കും പങ്കെടുക്കുക.സാധാരണയായി സേന ടീമുകളുടെ എണ്ണം 146 ആയിരിക്കും. വിജയ്ചൗക്കില്‍ നിന്ന് തുടങ്ങുന്ന പരേഡ് ഇന്ത്യ ഗേറ്റിനടുത്തുള്ള നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിപ്പിക്കും.
റിപ്പബ്ലിക് ദിനത്തില്‍ ഉപയോഗിക്കുന്ന കടലാസ് നിര്‍മ്മിതമായ ദേശീയ പതാക പരിപാടിക്ക് ശേഷം ഉപേക്ഷിക്കുകയോ നിലത്ത് എറിയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്തെ മൂന്ന് മന്ത്രിമാർ കൊവിഡ് ബാധിതരായ സാഹചര്യത്തിൽ റിപ്പബ്ലിക് ദിന ചടങ്ങുകളിൽ രണ്ട് ജില്ലകളിൽ മാറ്റം വരുത്തി. തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ ഗവർണർക്കൊപ്പം പങ്കെടുക്കാനിരുന്ന പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് പകരം മന്ത്രി കെ.എൻ. ബാലഗോപാൽ പങ്കെടുക്കും. വയനാട് ജില്ലയിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കാൻ ചുമതലപ്പെടുത്തിയത് മന്ത്രി എ.കെ. ശശീന്ദ്രനെ ആയിരുന്നു. അദ്ദേഹവും കഴിഞ്ഞ ദിവസം കൊവിഡ് ബാധിതനായതോടെ പകരം മന്ത്രി വി. അബ്ദുറഹ്മാനെ ചുമതലപ്പെടുത്തി.
https://www.facebook.com/Malayalivartha

























