വിവാദങ്ങൾക്ക് അന്തിമം കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും ചാൻസലറുടെ പദവി ഏറ്റെടുത്തു; സർവകലാശാലയിലെ ഫയലുകൾ ഗവർണർ നോക്കി തുടങ്ങി; നാലു കത്തുകൾ അയച്ച മുഖ്യമന്ത്രി രണ്ടു തവണ ഗവർണറുമായി ഫോണിൽ സംസാരിച്ചത് വിഷയ പരിഹാരത്തിലേക്ക് നയിച്ചു

കേരളത്തെ ആകെ മൊത്തം നടുക്കിയതാണ് ഗവർണറും സർക്കാരും തമ്മിലുള്ള തീപാറുന്ന പോരാട്ടം... സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോരിന് താത്ക്കാലിക വിരാമം കുറിക്കുന്ന തലത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. വിവാദങ്ങൾക്ക് അന്തിമം കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും ചാൻസലറുടെ പദവി ഏറ്റെടുത്തു തുടങ്ങി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതൽ സർവകലാശാലയിലെ ഫയലുകൾ ഗവർണർ നോക്കി തുടങ്ങിയിരിക്കുകയാണ് .
അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകുന്നതിന് മുന്നേ മുഖ്യമന്ത്രി പിണറായി വിജയൻ ചില ഇടപെടലുകൾ ഈ വിഷയത്തിൽ നടത്തിയിരുന്നു. ആ ഇടപെടലിലൂടെ പ്രശ്നത്തിന് പരിഹാരമായി . നാലു കത്തുകൾ അയച്ച മുഖ്യമന്ത്രി രണ്ടു തവണ ഗവർണറുമായി ഫോണിൽ സംസാരിക്കുകയും ചെയ്തതോടെയാണ് ഈ വിഷയത്തിൽ ഒരു പരിഹാരം ഇപ്പോൾ വന്നിരിക്കുന്നത് .
ആദ്യ മൂന്നു കത്തു ലഭിച്ചപ്പോൾതന്നെ മുഖ്യമന്ത്രിയുടെ നിലപാടിൽ തൃപ്തനാണെന്ന് ഗവർണർ നിലപാട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിലായിരുന്നു ഗവർണറും സർക്കാരും തമ്മിൽ നേർക്കുനേർ നിൽക്കുന്ന തരത്തിലുള്ള സാഹചര്യങ്ങൾ ഉടലെടുത്തത്. ചാൻസലർ പദവി താൻ ഒഴിയുകയാണെന്നും അത് മുഖ്യമന്ത്രി ഏറ്റെടുത്തു കൊള്ളാനും ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചു.
തുടർന്ന് സർക്കാരിനെതിരേ പരസ്യവിമർശനവും നടത്തുകയുണ്ടായി. ഇതിനിടയിൽ രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള ചാൻസലറുടെ ശുപാർശ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം പോലും ചേരാതെ തള്ളിക്കളഞ്ഞത് തർക്കത്തിന് ആക്കം കൂട്ടുകയായിരുന്നു . കേരള സർവകലാശാല വിസിക്ക് ഇംഗ്ലീഷ് ശരിയായി എഴുതാൻ പോലും അറിയില്ലെന്ന് ഗവർണർ പരിഹസിച്ചു .
എന്തുകൊണ്ട് ഡിലിറ്റ് നിഷേധിച്ചു എന്നു വ്യക്തമാക്കുന്ന വിസിയുടെ വിശദീകരണക്കുറിപ്പാണ് ഗവർണറെ ചൊടിപ്പിക്കുന്ന സാഹചര്യത്തിലേക്ക് അവരെ നയിക്കുകയുണ്ടായി . ചട്ടങ്ങളെ കാറ്റിൽപറത്തി കണ്ണൂർ സർവകലാശാല വിസിക്ക് വീണ്ടും നിയമനം നൽകിയതും ഗകൂടുതൽ പ്രകോപിതനാക്കുകയായിരുന്നു. തുടർന്ന് സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഗവർണർ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു.
അതോടെ ഗവർണർക്ക് ഫയൽ അയക്കുന്നത് സർക്കാർ നിർത്തിവെച്ചു. സർക്കാറും തമ്മിലുള്ള ഈ പ്രശ്നം ഏതാണ്ട് അയവ് വന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ വീണ്ടും സർക്കാർ ഗവർണർക്ക് ഫയൽ അയച്ചു തുടങ്ങിയിരിക്കുകയാണ്. ഇതിനിടയിൽ ഗവർണർ പ്രതിപക്ഷനേതാവും തമ്മിൽ തർക്കം ഉടലെടുക്കുന്ന സാഹചര്യങ്ങൾ ഉണ്ടായി. ഭയങ്കര വിമർശനങ്ങളാണ് പ്രതിപക്ഷനേതാവ് ഗവർണർക്കെതിരെ ഉയർത്തിയത്.
https://www.facebook.com/Malayalivartha

























