Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

മന്ത്രി കെ.എന്‍.ബാലഗോപാലിന്റെ വിയോജന കുറിപ്പ് ബാലഗോപാലിനെ കൊണ്ടു തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍...

24 MARCH 2022 12:18 PM IST
മലയാളി വാര്‍ത്ത

മന്ത്രി കെ.എന്‍.ബാലഗോപാലിന്റെ വിയോജന കുറിപ്പ് ബാലഗോപാലിനെ കൊണ്ടു തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.

രണ്ടാം പിണറായി മന്ത്രിസഭയില്‍ ധനവകുപ്പും മുഖ്യമന്ത്രിയും തമ്മിലുള്ള ആദ്യത്തെ ഉടക്കാണ് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ നടന്നത്. പൊതുവേ ധനമന്ത്രി കെ.എന്‍.ബാലഗോപാലിനെ കുറിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഭി പ്രായ വ്യത്യാസമുണ്ട്.



ബാലഗോപാല്‍ ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത് മാത്രമാണ് അനുസരിക്കുന്നതെന്ന അഭിപ്രായമാണ് സര്‍ക്കാരിലെ പ്രമുഖന്‍മാര്‍ക്കുള്ളത്. ധനവകുപ്പിന്റെ പല നീക്കങ്ങളോടും മുഖ്യമന്ത്രിക്കും സി പി എമ്മിനും എതിര്‍പ്പുണ്ട്. ചുരുക്കത്തില്‍ കെ.എന്‍.ബാലഗോപാല്‍ മന്ത്രിസഭയില്‍ ഒറ്റപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

കേരളാ പൊലീസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക വിഭാഗം രൂപീകരിക്കാനുള്ള നീക്കമാണ് ധനവകുപ്പ് എതിര്‍ത്തത്. ധനവകുപ്പിന്റെ അഭിപ്രായത്തിന് താഴെ കെ.എന്‍ ബാലഗോപാല്‍ ഒപ്പിടുകയായിരുന്നു. ഉദ്യോഗസ്ഥര്‍ പറയുന്നിടത്ത് ഒപ്പിടാന്‍ എന്തിനാണ് ഒരു മന്ത്രി എന്നാണ് മന്ത്രിസഭ ചോദിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രി അദ്ദേഹത്തോട് ചോദിച്ചില്ലെന്നേയുള്ളു. മന്ത്രി എതിര്‍ത്ത ഫയല്‍ വലിച്ചു കീറി ദൂരെയെറിഞ്ഞ ശേഷം മന്ത്രിസഭ അനുവാദം നല്‍കുകയായിരുന്നു. തുടര്‍ന്ന് വകുപ്പ്രൂപീകരിച്ച് ഉത്തരവിറക്കി. ഒരു ഐജിയുടെ നേത്യത്വത്തിലാകും പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുക. 233 പുതിയ തസ്തികകളും സൃഷ്ടിക്കും. ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് മന്ത്രിസഭ പുതിയ അന്വേഷണ സംഘത്തിന് തിരുമാനമെടുത്തത്.

 

 


സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ പുതിയ തസ്തികള്‍ രൂപീകരിക്കുന്നതിനെ ധനവകുപ്പ് എതിര്‍ത്തിരുന്നു. എതിര്‍പ്പ് മറികടക്കാന്‍ മുഖ്യമന്ത്രി ഡിജിപിയുടെ ശുപാര്‍ശ മന്ത്രിസഭ യോഗത്തില്‍ വയക്കുകയായിരുന്നു. മന്ത്രിസഭയുടെ കുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ വിഭാഗം രൂപീകരിക്കേണ്ടതില്ലെന്ന് പറയാന്‍ ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് എന്താണ് അധികാരമെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. മുമ്പും ധനവകുപ്പിനോട് മുഖ്യമന്ത്രിക്ക് ഈര്‍ഷ്യയായിരുന്നു.തോമസ് ഐസക് മന്ത്രിയായിരുന്നപ്പോള്‍ മുഖ്യമന്ത്രി യും ധനമന്ത്രിയും തമ്മില്‍ അസ്വാരസ്യം നിലവിലുണ്ടായിരുന്നു. തോമസ് ഐസക്കിനെ മന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കാനുള്ള പ്രധാന കാരണം ഇതായിരുന്നു.ഇതേ വിരോധമാണ് ബാലഗോപാലിനോടും പിണറായിക്ക് ഉണ്ടായിരിക്കുന്നത്. അത് തികച്ചും അപ്രതീക്ഷിതമായിരുന്നു.



ധനമന്ത്രിയുടെ എതിര്‍പ്പുണ്ടെങ്കില്‍ ഫയല്‍ മന്ത്രിസഭയില്‍ വയ്ക്കണമെന്നാണ് ചട്ടം.അതനുസരിച്ചാണ് ഫയല്‍ മന്ത്രിസഭയില്‍ എത്തിയത്.ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമുണ്ടായത്. മുമ്പ് കേരള ഹൈക്കോടതിക്ക് 50 ലക്ഷം രൂപ നല്‍കാനുള്ള ഫയല്‍ ധനവകുപ്പ് എതിര്‍ത്തിരുന്നു. ഒടുവില്‍ മുഖ്യമന്ത്രി ഇടപെട്ട് തുക നല്‍കി.

ചതി, സാമ്പത്തിക തട്ടിപ്പുകള്‍, പണമിടപാടുകള്‍, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഈ വിഭാഗത്തിനായിരിക്കും അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ചിന്റെ കീഴില്‍ രൂപീകരിക്കുന്ന ഈ വിഭാ?ഗത്തിന് 233 തസ്തികകളാണുണ്ടാകുക. 226 എക്‌സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയല്‍ തസ്തികകളുമാണുണ്ടാകുക. ഒരു ഐ ജി, നാല് എസ് പി, 11 ഡി വൈ എസ് പി, 19 ഇന്‍സ്‌പെക്ടര്‍മാര്‍, 29 എസ് ഐമാര്‍, 73 വീതം എസ് സി പി ഒ, സി പി ഒ, 16 ഡ്രൈവര്‍മാര്‍ എന്നിങ്ങനെയാണ് എക്‌സിക്യൂട്ടീവ് തസ്തികകള്‍.



സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പുതിയ വിഭാഗം വേണമെന്ന ആവശ്യം മുഖ്യമന്ത്രിയുടേതായിരുന്നു. മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശമാണ് ക്രൈംബ്രാഞ്ച് നടപ്പിലാക്കിയത്. അതിന് ഡി ജി പി യുടെ അനുമതിയുണ്ടായിരുന്നു.ഇതിനെ ധനവകുപ്പ് എതിര്‍ത്തതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.


 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (7 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends