കാമത്തോടെ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ കയറിപ്പിടിക്കും, കടയിലെത്തുന്ന കുട്ടികൾക്ക് മിഠായി നല്‍കിയശേഷം പീഡനം, കുട്ടികൾ കടയിൽ പോകാൻ മടിച്ചതിനെ തുടർന്ന് പുറത്തുവന്നത് വയോധികന്റെ ലീലാവിലാസങ്ങൾ, ഇരയായവരിൽ ഏഴും പത്തും വയസ്സുള്ള പെൺകുട്ടികൾ, മുടവൻമുകൾ സ്വദേശിയെ പൊലീസ് കൈയ്യോടെ പൊക്കി...!

തിരുവനന്തപുരത്ത് നാടിനെ നടുക്കിയ പീഡനം വാർത്തയാണ് പുറത്ത് വരുന്നത്.കടയിലെത്തുന്ന പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിന്ന പരാതിയിൽ മുടവൻമുകൾ സ്വദേശിയായ വയോധികനെ പൊലീസ് അറസ്റ്റ്‌ചെയ്തു. കുട്ടികൾ കടയിൽ പോകാൻ മടിച്ചതിനെ തുടർന്ന് വീട്ടുകാരുടെ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തായത്.
ഇയാളുടെ കടയില്‍ സാധനം വാങ്ങാനെത്തുന്ന കുട്ടികൾക്ക് മിഠായി നല്‍കിയ ശേഷമായിരുന്നു അതിക്രമമെന്ന് നാട്ടുക്കാർ പറയുന്നു. ഏഴോളം കുടുംബങ്ങളിലെ കുട്ടികൾക്കാണ് ഈ അനുഭവം ഉണ്ടായത്. ഇയാളുടെ പീഡനത്തിനിരയായത് ഏഴും പത്തും വയസ്സുള്ള പെൺകുട്ടികളാണ്. വർഷങ്ങളായി കുടുംബവുമായി ഇവിടെ താമസിക്കുന്നയാളാണ് ഇയാൾ എന്നാൽ ഇതുവരെയും ഇത്തരം അനുഭവം മുതിർന്നവർക്ക് ഉണ്ടായിട്ടില്ല.
കടയിൽ പോക്കാൻ ഭയന്ന കുട്ടിയാണ് വീട്ടുക്കാരോട് കാര്യങ്ങൾ തുറന്ന് പറഞ്ഞത്. അനാവിശ്യമായി തമാശ പറയുകയും അവരുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നു പിടിക്കുകയുമാണ് ഇയാൾ ചെയ്തിരുന്നത്.
ഇതിനെ കുറിച്ച് അറിവില്ലാതിരുന്ന കുട്ടികൾ പിന്നീട് ഇത് നിരന്തരമായതോടെയാണ് വീട്ടിൽ പറഞ്ഞത്. രാത്രിയായാൽ ഇയാൾ വീടിൻ്റെ മുകളിൽ കയറി നഗ്നത പ്രദർശിപ്പിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത നാട്ടുക്കാരോട് ഇയാൾ തട്ടിക്കയറുകയായിരുന്നു. വയോധികന്റെ ഇത്തരം ചെയ്തികളെ വീട്ടുക്കാരും പിന്തുണച്ചിരുന്നു എന്ന് അയൽവാസികൾ പറയുന്നു.
കുട്ടികൾക്കുണ്ടായ അതിക്രമം ചുരുളഴിഞ്ഞതോടെ നിരവധി പേരാണ് ഇയാളിൽ നിന്ന് സമാനം അനുഭവം ഉണ്ടായതായി അറിയിച്ച് രംത്തെത്തിയത്.ഇതിനെ തുടർന്ന് കുട്ടികളുടെ കുടുംബം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി ബന്ധപ്പെട്ടു. അവർ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് രേഖപ്പെടുതി കോടതിയിൽ ഹാജരാക്കി റിമാഡ് ചെയ്തത്.
കുട്ടികളോടുള്ള ശാരീരികവും മാനസികവുമായ ഇത്തരം പ്രവർത്തികൾ അത്ര അസാധാരണമായ ഒരു സംഭവമല്ല. ലോകാരോഗ്യസംഘടനയും വിവിധ രാജ്യങ്ങളും കുട്ടികളോടുള്ള മോശമായ പെരുമാറ്റം തടയുന്നതിന് പലതരത്തിലുള്ള നിയമ നിർമ്മാണങ്ങളും മറ്റു പ്രതിരോധമാർഗങ്ങളും സ്വീകരിച്ചുവരുന്നു. എന്നിരുന്നാലും കുട്ടികളോടുള്ള ഉപദ്രവങ്ങൾ ഇന്നും നിലനിൽക്കുന്നു എന്നതാണ് പച്ചയായ യാഥാർത്ഥ്യം.
വാർത്തയുടെ കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക....
https://www.facebook.com/Malayalivartha