രാഹുല്‍ ഗാന്ധി തിരിഞ്ഞു നോക്കാത്ത വയനാട്ടില്‍ സ്മൃതിയെ ഇറക്കി സുരേഷ് ഗോപി കളി തുടങ്ങി നീക്കത്തില്‍ കണ്ണുതള്ളി കോണ്‍ഗ്രസ്
കേന്ദ്രമന്ത്രി സ്മൃതി ഇറാനി മറ്റെന്നാള്‍ കേരളത്തിലെത്തും. അമേഠിയില്‍ എതിരാളിയായിരുന്ന രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ മണ്ഡലമായ വയനാട്ടിലാണ് സ്മ്യതി ഇറാനിയെത്തുന്നത്. വനിത ശിശുക്ഷേമ മന്ത്രിയെന്ന നിലയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് സ്മൃതി ഇറാനിയെത്തുന്നത്.
മെയ് മൂന്നിന് രാവിലെ 10ന് വയനാട് കലക്ടറേറ്റില്‍ നല്‍കുന്ന സ്വീകരണത്തിനുശേഷം കലക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ആസ്പിരേഷനല്‍ ജില്ലാ അവലോകന യോഗത്തില്‍ പങ്കെടുക്കും. 12 മണിക്ക് കല്‍പ്പറ്റ നഗരസഭയിലെ മരവയല്‍ ട്രൈബല്‍ സെറ്റില്‍മെന്റ് കോളനി സന്ദര്‍ശിക്കും. തുടര്‍ന്ന് ഒന്നാം വാര്‍ഡിലുള്ള പൊന്നട അംഗന്‍വാടി സന്ദര്‍ശിക്കും. ഉച്ചക്ക് ഒരു മണിയോടെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച വരദൂര്‍ സ്മാര്‍ട്ട് അംഗന്‍വാടി സന്ദര്‍ശിക്കും.
വൈകീട്ട് 3.40ന് കല്‍പറ്റ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ പത്ര സമ്മേളനം നടത്തും. തുടര്‍ന്ന് മന്ത്രി കോഴിക്കോട്ട് എത്തി ദല്‍ഹിയിലേക്ക് തിരിക്കും. സുരേഷ് ഗോപി എംപിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് മന്ത്രി ആദിവാസികളുടെ ദുരിതം നേരിട്ടറിയാന്‍ വയനാട്ടില്‍ എത്തുന്നത്. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ ആദിവാസികള്‍ അനുഭവിക്കുന്ന ദുരിതം പഠിക്കാന്‍ കേന്ദ്രം സംഘത്തെ നിയോഗിക്കും. കഴിഞ്ഞമാസം ഈ വിഷയം രാജ്യസഭയില്‍ സുരേഷ് ഗോപി ഉന്നയിച്ചിരുന്നു. തുടര്‍ന്ന് മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് സുരേഷ്‌ഗോപി എംപിക്ക് ഇതുസംബന്ധിച്ചു ഉറപ്പു ലഭിച്ചത്.
കഴിഞ്ഞ മാസം സുരേഷ് ഗോപി വയനാട്ടിലെ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചിരുന്നു. നിലമ്പൂര്‍ നഞ്ചങ്കോട് പാത പദ്ധതി നടപ്പിലാകുമെന്നും, വയനാടിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്നും കേരളത്തിലെ ഭരണകൂടം വയനാടിനെ വളരാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം സംസ്ഥാന ബിജെപിയുടെ അടുത്ത അദ്യക്ഷന്‍ സുരേഷ് ഗോപിയാണെന്ന വാര്‍ത്തകളും എയറിലുണ്ട്. അങ്ങനെ ഒരു സ്ഥാനം ലഭിക്കാന്‍ യോഗ്യനായ ഒരാളാണ് താനെന്ന് സംഘടാമികവിലൂടെ അദേഹം വീണ്ടും വീണ്ടും തെളിയിക്കുകയാണ്. തൃശൂരിലെ കൈനീട്ടം പരിപാടി വന്‍ വിജയമായിരുന്നു. പിന്നാലെ ഉണ്ടായ സംഭവങ്ങളെ വിവാദമാക്കാനും അദേഹത്തെ നെഗറ്റീവായി ചിത്രീകരിക്കാനും പലരും ശ്രമിച്ചു.
തനിക്കെതിരെ വരുന്ന ഏത് നെഗറ്റീവ് വാര്‍ത്തകളെയും തന്മയത്വത്തോടെയുള്ള മറുപടി നല്‍കി വിമര്‍ശകരുടെ വാ അടപ്പിക്കുന്ന സുരേഷ് ഗോപി വിഷുക്കൈനീട്ടം വിവാദത്തിലും സ്വീകരിച്ച സമീപനം ഏറെ കയ്യടി നേടിയിരുന്നു. തന്റെ വിഷുക്കൈനീട്ടം വിവാദമാക്കിയത് മ്ലേച്ഛന്മാര്‍ എന്നേ പറയാന്‍ പറ്റൂയെന്നായിരുന്നു സുരേഷ് ഗോപി അന്ന് പ്രതികരിച്ചത്. മ്ലേച്ഛമായ രാഷ്ട്രീയ ചിന്താഗതിയുളളവരാണ് വിവാദമുണ്ടാക്കിയത്. ഇല്ലായ്മ ചെയ്യണം എന്നാണ് അവര്‍ക്ക്. അതല്ലേ ടിപിയെയും കൃപേഷിനേയും ശരത് ലാലിനേയും ചെയ്തത് എന്ന് സുരേഷ് ഗോപി ചോദിച്ചു.
എന്നിട്ട് തന്റെയും കൂടി ചുങ്കപ്പണം എടുത്തിട്ടാണ് സുപ്രീം കോടതിയില്‍ പോയി കേസ് സിബിഐക്ക് വിടാന്‍ പറ്റില്ലെന്ന് വാദിച്ചത്. ഇതിനൊക്കെ ആരാണ് കണക്ക് പറയേണ്ടത്. ഒരു പൊതു കോണ്‍ക്ലേവ് വിളിച്ചിട്ട് മുഖ്യമന്ത്രി വന്നിരിക്കട്ടെ. അപ്പോള്‍ ചോദിക്കാമെന്നും മുഖ്യമന്ത്രി ഉത്തരം പറയട്ടെ എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
''കൈ നീട്ടം കൊടുക്കുന്നത് ഇനിയും തുടരും. മെയ് 1ന് അമ്മ അസോസിയേഷനിലെ വനിതാ സംഗമം ഉണ്ട്. അവിടെയും കൈനീട്ടം കൊടുക്കും. കഴിഞ്ഞ വര്‍ഷവും അമ്പലത്തില്‍ കൈ നീട്ടം കൊടുത്തിരുന്നു. അമ്പലത്തില്‍ വന്ന എല്ലാവര്‍ക്കും കൊടുത്തിരുന്നു. ഇത്തവണ രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കി വന്ന പശ്ചാത്തലത്തില്‍ നേര തൃശൂരിലേക്കാണ് വന്നത്. ഒരു വാരം വിഷു ആഘോഷിക്കാം എന്ന് തീരുമാനിച്ചു. എല്ലാവര്‍ക്കും കൈ നീട്ടം കൊടുക്കാമെന്നും അത് തന്റെ വകയാണെന്നും പറഞ്ഞു. അങ്ങനെ റിസര്‍വ് ബാങ്കിന് പ്രത്യേക അപേക്ഷ കൊടുത്തിട്ടാണ് ഒരു ലക്ഷത്തിഇരുപതിനായിരം രൂപയുടെ നോട്ടുകള്‍ തന്നത്.
വോട്ടിന് വേണ്ടിയാണ് പണം കൊടുക്കുന്നത് എന്നുളള ആരോപണത്തിനൊന്നും മറുപടിയേ ഇല്ല. ഇത് കാലാകാലങ്ങളായി ആചാരപരമായി ചെയ്ത് പോരുന്നതാണ്. അത് അവരെ ഭയപ്പെടുത്തുന്നുണ്ടെങ്കില്‍ പോയ് ചാകാന്‍ പറ. പുറത്ത് നിന്ന് വാങ്ങുന്ന പണമല്ലേ ദേവസ്വം ബോര്‍ഡില്‍ ശമ്പളം കൊടുക്കുന്നത്. പുറത്ത് നിന്ന് വാങ്ങുന്ന പണം കൈനീട്ടം നല്‍കാനാകില്ല എന്നൊക്കെ പറയുന്നതില്‍ കാര്യമില്ല. അതൊക്കെ അവരുടെ വികലമായ രാഷ്ട്രീയ സങ്കല്‍പ്പമാണ്. അതിനൊന്നും മറുപടിയേ ഇല്ല.
താനത് വളരെ ദൈവീകമായി ചെയ്തതാണ്. അതിനുളള അക്കൗണ്ടബിലിറ്റി ദൈവത്തോട് മാത്രമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അല്ല. മനുഷ്യസഹജമായ തെറ്റുകളുണ്ടാകും. അത് വമ്പന്മാര്‍ ചെയ്യുന്നതിനേക്കാള്‍ കുറഞ്ഞിരിക്കും. ചെറിയ തെറ്റുകളൊക്കെ ചെയ്തിട്ടുണ്ടാകും. പക്ഷേ ദ്രോഹം ചെയ്യില്ല. ഇതിനെതിരെ വന്നിരിക്കുന്നത് ദ്രോഹികളാണ്.
https://www.facebook.com/Malayalivartha