ക്ഷേത്രക്കുളത്തിൽ ഭക്തൻ മുങ്ങി മരിച്ചു, ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണം, ശുദ്ധിക്രിയകൾ നടത്തും....നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടാകില്ല...!

ഗുരുവായൂർ ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയ ഭക്തൻ മുങ്ങി മരിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. മുങ്ങി മരണത്തെ തുടർന്നാണ് ക്ഷേത്ര ശുദ്ധിക്രിയകൾ നടത്തും. അതിനാൽ ഗുരുവായൂരിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി.ഇന്ന് 11 മണിവരെ നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടാകില്ല.
കൊവിഡിനെ തുടർന്ന് ഏറെ നാൾ അടച്ചിട്ടതിന് പിന്നാലെ കഴിഞ്ഞ വർഷം ജൂലൈ 17നാണ് ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ച് തുടങ്ങിയത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഭക്തർക്ക് പ്രവേശനം.പിന്നാലെ ക്ഷേത്രത്തിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ ദർശന സമയം വർധിപ്പിക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.
വൈകിട്ട് 4.30ന് തുറക്കാറുള്ള ക്ഷേത്രം 3.30ന് തുറക്കാനാണ് തീരുമാനം. ക്ഷേത്രദർശനത്തിന് ഓൺലൈൻ ബുക്കിങ് നിർബന്ധമാക്കിയത് നീക്കി. എന്നാൽ ഓൺലൈനിൽ ബുക്ക് ചെയ്ത് ദർശനത്തിനുള്ള സൗകര്യം തുടരും.
അതേസമയം, ക്ഷേത്രത്തിൽ വൈശാഖ മാസാചരണത്തിന് തുടക്കമായിരിക്കുകയാണ്. പുണ്യകർമ്മങ്ങൾക്ക് ഇരട്ടി ഫലം ലഭിക്കുമെന്ന് വിശ്വസിക്കുന്ന വൈശാഖം തുടങ്ങുന്നതോടെ ക്ഷേത്രദർശനത്തിന് തിരക്കേറും. വൈശാഖ മാസം ദാനധർമ്മങ്ങൾക്കും ദർശനത്തിനും വിശേഷപ്പെട്ട മാസമാണെന്നാണ് വിശ്വാസം.
ബലരാമ ജയന്തിയായ അക്ഷയതൃതീയ, ശ്രീശങ്കര ജയന്തി, ബുദ്ധപൗർണമി, നരസിംഹജയന്തി, ദത്താത്രേയ ജയന്തി എന്നിവ ഈ മാസത്തിലെ വിശേഷ ദിവസങ്ങളാണ്. അക്ഷയതൃതീയ മൂന്നിനും ശ്രീശങ്കര ജയന്തി ആറിനും ആഘോഷിക്കും. വൈശാഖമാസത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നാലു ഭാഗവത സപ്താഹം നടക്കും.
അക്ഷയതൃതീയ ദിവസം ക്ഷേത്രത്തിൽ കഴകക്കാരുടെ വകയാണ് വിളക്കാഘോഷം. അക്ഷയതൃതീയ ദിനത്തിൽ ഗുരുവായൂരപ്പന് പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റുകൾ വിതരണം ചെയ്യുന്നതിന് പ്രത്യേക കൗണ്ടർ പ്രവർത്തിക്കും. ഈ മാസം 30നാണ് വൈശാഖമാസ സമാപനം.
https://www.facebook.com/Malayalivartha






















