Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

നെടുമ്പാശേരിയില്‍ വിമാനമിറങ്ങി കാണാതായ പ്രവാസി അബ്ദുല്‍ ജലീലിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് അബോധാവസ്ഥയിൽ; ഇദ്ദേഹം കൊണ്ടുവന്ന സ്വര്‍ണം സംഘത്തിനു കിട്ടിയില്ലെന്നതാണ് മര്‍ദനത്തിനും തുടര്‍ന്ന് മരണത്തിനും കാരണമായതെന്ന് പോലീസ്! അഞ്ചുപേര്‍ അറസ്റ്റിലായതിന് പിന്നാലെ വരുന്നത് നിർണായക വിവരങ്ങൾ...

22 MAY 2022 03:25 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ ഞെട്ടിച്ച് അഗളി സ്വദേശി വാക്ക്യത്തൊടി അബ്ദുള്‍ ജലീലിന്റെ (42) കൊലപാതകത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായതായി റിപ്പോർട്ട്. ഇദ്ദേഹം കൊണ്ടുവന്ന സ്വര്‍ണം സംഘത്തിനു കിട്ടിയില്ലെന്നതാണ് മര്‍ദനത്തിനും തുടര്‍ന്ന് മരണത്തിനും കാരണമായതെന്ന് പോലീസ് വ്യക്തമാക്കുകയുണ്ടായി. കീഴാറ്റൂര്‍ ആക്കപ്പറമ്പ് സ്വദേശി കോഴിക്കാട്ടില്‍ അല്‍ത്താഫ് (31), കല്ലിടുമ്പ് സ്വദേശി ചോലക്കല്‍ റഫീഖ് മുഹമ്മദ് മുസ്തഫ (മുത്തു -34), എടത്തനാട്ടുകര പാറക്കോട്ടുവീട്ടില്‍ അനസ് ബാബു (മണി-40), പൂന്താനം കോണിക്കുഴിയില്‍ മുഹമ്മദ് അബ്ദുള്‍ അലി (അലിമോന്‍ -40), പൂന്താനം കൊണ്ടിപറമ്പ് പുത്തന്‍ പരിയാരത്ത് വീട്ടില്‍ മണികണ്ഠന്‍ (ഉണ്ണി -38) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച മേലാറ്റൂരില്‍ നിന്ന് പിടികൂടിയത്.

അതേസമയം ഇതില്‍ അലിമോന്‍, അല്‍ത്താഫ്, റഫീഖ് എന്നിവര്‍ ജലീലിനെ ഉപദ്രവിക്കുന്നതില്‍ നേരിട്ട് പങ്കെടുത്തവരാണെന്നും മറ്റ് രണ്ടുപേര്‍ സൗകര്യങ്ങള്‍ ഏർപ്പാടാക്കിയവരാണെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസ് വിശദീകരിക്കുകയുണ്ടായി.

നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയതിന് പിന്നാലെ കാണാതായ പ്രവാസി അബ്ദുല്‍ ജലീലിനെ അബോധാവസ്ഥയിലാണ് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. 15-ന് ഗള്‍ഫില്‍ നിന്നു സ്വര്‍ണവുമായാണ് അബ്ദുള്‍ ജലീല്‍ നെടുമ്പാശ്ശേരിയില്‍ വന്നതെന്ന് ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്ന് മനസ്സിലായെന്ന് എസ്.പി. വ്യക്തമാക്കുകയുണ്ടായി.

എന്നാൽ കൊണ്ടുവന്ന സ്വര്‍ണം കിട്ടിയില്ലെന്ന കാരണത്താല്‍ അബ്ദുള്‍ജലീലിനെ സ്വര്‍ണക്കടത്തുസംഘം പെരിന്തല്‍മണ്ണയില്‍ കൊണ്ടുവരികയും പല സ്ഥലങ്ങളില്‍വെച്ച് നാലുദിവസങ്ങളായി മര്‍ദിക്കുകയുമാണ് ചെയ്തത്. 19-ന് രാവിലെ മുഖ്യപ്രതി യഹിയ ആശുപത്രിയിലെത്തിച്ച് തെറ്റായ വിവരം നല്‍കി രക്ഷപ്പെടുകയാണ് ചെയ്തത്. ഇയാളെ കണ്ടുപിടിക്കാന്‍ തീവ്രശ്രമം നടത്തിവരികയാണ് പോലീസ്. വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ തുടര്‍ അന്വേഷണത്തിലേ വ്യക്തമാകൂവെന്ന് എസ്.പി. പറഞ്ഞു. കൊലചെയ്യണമെന്ന വ്യക്തമായ ഉദ്ദേശ്യമില്ലായിരുന്നെങ്കില്‍ ഇത്രയും മാരകമായി പരിക്കേല്‍പ്പിക്കില്ലായിരുന്നുവെന്നാണ് നിഗമനം. സഹായിച്ചവരടക്കം കൂടുതല്‍പ്പേരുടെ അറസ്റ്റ് വരുംദിവസങ്ങളിലുണ്ടാകുമെന്നും എസ്.പി. വ്യക്തമാക്കുകയുണ്ടായി.

കൂടാതെ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.എം. ബിജു, ഇന്‍സ്പെക്ടര്‍മാരായ സി.എസ്. ഷാരോണ്‍, സുനില്‍ പുളിക്കല്‍, മനോജ് പറയട്ട, എസ്.ഐ. മാരായ സിജോ തങ്കച്ചന്‍, സി.കെ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് തുടരന്വേഷണം നടത്തിവരുന്നത്.

അബ്ദുള്‍ജലീല്‍ നാലുദിവസങ്ങളിലായി തുടര്‍ച്ചയായ പീഡനത്തിരയായതായി പോലീസ് വ്യക്യതമാക്കുകയുണ്ടായി. പലയിടങ്ങളിലായി ക്രൂരമര്‍ദനത്തിനിരയാക്കിയ സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:

15-ന് വിമാനമിറങ്ങിയ അബ്ദുള്‍ജലീലിനെ അവിടെനിന്ന് കാറില്‍ക്കയറ്റി പ്രതികള്‍ ഉച്ചയോടെ തന്നെ പെരിന്തല്‍മണ്ണയിലെത്തിക്കുകയായിരുന്നു. രാത്രി ഒന്‍പതുവരെ രണ്ട് കാറുകളിലായി പെരിന്തല്‍മണ്ണയിലും പരിസരങ്ങളിലും ചുറ്റിക്കറങ്ങുകയും ചെയ്തു. രാത്രി പത്തോടെ ആക്കപ്പറമ്പിലുള്ള വിജനമായ മൈതാനത്തെത്തിക്കുകയുണ്ടായി. പിന്നീട് സംഘത്തിലേക്ക് രണ്ട് കാറുകളിലായെത്തിയ കുഴല്‍പ്പണ വിതരണ സംഘത്തില്‍പ്പെട്ടവരും ചേര്‍ന്ന് ഉപദ്രവിക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചുവരെ ഇരുമ്പുപൈപ്പുകളും വടികളും ഉപയോഗിച്ച് കാലിലും കൈകളിലും തുടകളിലും ശരീരത്തിന് പുറത്തും ജലീലിന്റെ കൈകള്‍ പിറകിലേക്ക് കെട്ടി അതിക്രൂരമായി അടിച്ചും കുത്തിയും പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഇതിനുപിന്നാലെ ജലീലിന്റെ കാലുകള്‍ പൊട്ടി രക്തംവരാന്‍ തുടങ്ങിയതോടെ മൈതാനത്തുനിന്ന് കാറില്‍ക്കയറ്റി അഞ്ചോടെ എടത്തനാട്ടുകര സ്വദേശി അനസ് ബാബുവിന്റെ പെരിന്തല്‍മണ്ണ ജൂബിലി റോഡിലുള്ള ഫ്‌ലാറ്റിലേക്ക് മാറ്റിയിരുന്നു. അവിടെവെച്ച് സംഘത്തിലുള്ളവര്‍ തുടര്‍ച്ചയായി രണ്ടുദിവസത്തോളം രാത്രിയും പകലും ഇരുമ്പ് പൈപ്പുകളും ജാക്കി ലിവറും ഉപയോഗിച്ച് അടിച്ചും കുത്തിയും പരിക്കേല്‍പ്പിക്കുകയുണ്ടായി. കത്തികൊണ്ട് ശരീരത്തില്‍ പലഭാഗങ്ങളിലായി മുറിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. പരിക്കുകള്‍ ഗുരുതരമായി രക്തം വരികയും അത് തറയിലും ബെഡ്ഡിലും ആയതോടെ അനസ് ബാബു ജലീലിനെ മാറ്റാന്‍ ആവശ്യപ്പെടുകയുണ്ടായി.

 

എന്നിട്ടും സംഘം ഇയാളെ ആശുപത്രിയിലോ വീട്ടിലോ എത്തിച്ചിരുന്നില്ല. മേലാറ്റൂരില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുന്ന മണികണ്ഠന്റെ ഷോപ്പില്‍നിന്ന് മുറി ഉണങ്ങുന്നതിനും മറ്റുമുള്ള മരുന്നുകള്‍ എത്തിച്ച് ശരീരത്തില്‍ പുരട്ടി. ഫ്‌ലാറ്റ് വൃത്തിയാക്കി അലിമോന്റെ പൂപ്പലത്തെ വീട്ടിലേക്ക് മാറ്റിയും പീഡനം തുടരുകയുണ്ടായി .

അതോടൊപ്പം അവശനിലയിലായ ജലീല്‍ 18-ന് രാത്രിയോടെ ബോധരഹിതനായി. ഇതേതുടര്‍ന്ന് സംഘത്തിലുള്‍പ്പെട്ട കൊണ്ടോട്ടി സ്വദേശിയുടെ പരിചയത്തിലുള്ള ആശുപത്രിയിലെ രണ്ട് നഴ്സിങ് അസിസ്റ്റന്റുമാരെ ജലീലിനെ പാര്‍പ്പിച്ച വീട്ടിലെത്തിച്ച് ഗ്ലൂക്കോസും ചില മരുന്നുകളും നല്‍കിയെങ്കിലും ജലീലിന് ബോധം തിരിച്ചുകിട്ടിയിരുന്നില്ല. ഇതോടെ 19-ന് രാവിലെ ഏഴോടെ മുഖ്യപ്രതി യഹിയ അയാളുടെ കാറില്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുകയാണ് ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (2 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (2 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (3 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (3 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (3 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (4 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (6 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (6 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (7 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (7 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends