Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനെതിരെ പോരാടി ഒരു പെണ്‍കുട്ടിയുടെ ഐതിഹാസിക ജീവിത വിജയം. ഡോക്ടറാവാനുള്ള കടമ്പകള്‍ ശ്രുതി കടന്നത് ദൃഢനിശ്ചയത്താല്‍

14 OCTOBER 2015 06:00 PM IST
മലയാളി വാര്‍ത്ത.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴേ ജനങ്ങളുടെ കണ്‍മുമ്പില്‍ തെളിയുന്നത് അവിടുത്തെ കുട്ടികളുടെ ദുരന്തചിത്രങ്ങളാണ്. തെല്ലൊരു നെടുവീര്‍പ്പോടെ മാത്രമേ ആ കുഞ്ഞുങ്ങളെ കാണാനൊക്കൂ. അതില്‍ മുന്നില്‍ നിന്ന ചിത്രം ശ്രുതി എന്ന പെണ്‍കുട്ടിയുടേതാണ്. എന്നാല്‍ അവളെക്കണ്ട് സഹതപിച്ചവര്‍ അറിയാന്‍ ശരീരം പാതി തളര്‍ന്നിട്ടും അവള്‍ നേടിയത് ഐതിഹാസിക ജീവിത വിജയമാണ്. പ്രതിസ്ന്ധികള്‍ അവള്‍ ചവിട്ടുപടികളാക്കുകയായിരുന്നു. എന്‍ഡോള്‍ഫാന്‍ വിഷമഴയില്‍ വൈകല്യത്തോടെ പിറന്നുവീണ പെണ്‍കുട്ടി. വലതുകാലും നടുവില്‍ പിളര്‍ന്നുപോയ നാലുവിരല്‍ മാത്രമുള്ള വലതു കൈപ്പത്തിയുമുള്ള പെണ്‍കുട്ടിയുടെ ചിത്രം മനസാക്ഷി അവശേഷിപ്പിക്കുന്ന ആരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു. ആ നൊമ്പപ്പെടുത്തുന്ന ചിത്രത്തിലെ കൊച്ചുകുട്ടി ഇന്ന് ഏറെ വളര്‍ന്നിരിക്കുന്നു. വിഷമഴയെ തോല്‍പ്പിച്ച് ജീവിതവിജയം നേടിയിരിക്കയാണ് എന്മകജെ ഗ്രാമത്തിലെ ശ്രുതി എന്ന യുവതി.
എന്‍ഡോസള്‍ഫാനെതിരെ പ്രചരിച്ച പോസ്റ്ററുകളിലെ ഈ കൊച്ചു പെണ്‍കുട്ടി ഇന്ന് നാടിന്റെ അഭിമാനം ഉയര്‍ത്തി ഡോക്ടറാകാന്‍ ഒരുങ്ങുകയാണ്. കര്‍ണ്ണാടക സര്‍ക്കാറിന്റെ എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച റാങ്കുനേടി ബംഗളൂരു ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജില്‍ ബിഎച്ച്എംഎസിന് പ്രവേശനം നേടിയിരിക്കയാണ് എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തിന്റെ നൊമ്പരമായി മാറിയ പെണ്‍കുട്ടി. 
ദുരിതക്കയം താണ്ടി ജീവിതം വിജയം നേടിയ ശ്രുതിയുടെ ജീവിതകഥ എല്ലാമുണ്ടായിട്ടു പരിശ്രമിക്കാന്‍ മടിയന്മാരായവര്‍ക്ക് പാഠമാകേണ്ടതാണ്. എന്‍ഡോസള്‍ഫാനെതിരായ പോരാട്ടത്തിന്റെ പ്രതീകമായ ചിത്രത്തില്‍ താനുണ്ടായിരുന്നു എന്ന കാര്യം ചെറുപ്പകാലത്ത് ശ്രുതിക്ക് അറിവുണ്ടായിരുന്നില്ല. രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയത്ത് ഏതോ ഒരു അങ്കിള്‍ വന്ന് തന്റെ ഫോട്ടെയുടുത്തുകൊണ്ടു പോയത് അറിയാമെന്ന് ശ്രുതി വ്യക്തമാക്കുന്നു. പിന്നീടാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്നും ശ്രുതി പറയുന്നു.
ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ചെറുപ്പകാലത്താണ് ശ്രുതി മനസില്‍ ഡോക്ടര്‍ മോഹം ഉറപ്പിച്ചത്. വൈകല്യം സംഭവിച്ച ദേഹം നോക്കി അച്ഛന്‍ താരാനാഥറാവുവിനോടും അമ്മ മീനാക്ഷിയോടും ചോദിക്കുമായിരുന്നു താന്‍ എന്നെങ്കിലും ഡോക്ടറാകുമോ എന്ന്. നിശ്ചയദാര്‍ഢ്യത്തോടെ പൊരുതിയപ്പോള്‍ ഒടുവില്‍ വിജയം ശ്രുതിയുടെ പക്ഷത്തായി. ജനിച്ചു വീണതാകട്ടെ കൈക്കും കാലിനും വൈകല്യങ്ങളോടെ.
അമ്മ ആദ്യം തന്നെ മരിച്ചു പിന്നീട് രണ്ടാനമ്മയായിരുന്നു ശ്രുതിക്ക് എല്ലാ സഹായങ്ങളുമായി ഒപ്പം നിന്നത്. ഏത് കഷ്ടപ്പാടിലും ഒരമ്മയെപ്പോലെ തന്നെ അവര്‍ കൂടെയുണ്ടായിരുന്നു. എന്‍ഡോസള്‍ഫാനെതിരെയുള്ള പോസ്റ്ററുകളിലേക്ക് ആരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്ന മുഖമായിരുന്നു ഒരിക്കല്‍ എനിക്ക്. അതിന്‍ തന്നോട് തന്നെ സങ്കടം തോന്നിയിട്ടുണ്ടെന്ന് ശ്രുതിപറയുന്നു. അറിയാനുള്ള പ്രായമായപ്പോള്‍ ആ ചിത്രം വല്ലാതെ വേദനിപ്പിച്ചു. ഞാനും എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ബാക്കിപത്രമാണെന്ന് ഇടയ്ക്കിടെ അതെന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു.


വെപ്പുകാലിന്റെ ബലത്തില്‍ കിലോമീറ്ററുകളോളം നടന്നായിരുന്നു ശ്രുതിയുടെ സ്‌കൂള്‍ ജീവിതം. പുസ്തകങ്ങളുടെ ഭാരം ചുമന്ന് സ്‌ക്കൂളിലെത്തുമ്പോഴേക്കും കാലാകെ നീറും. വൈകിട്ട് വീട്ടിലെത്തി കാലൊന്ന് ഊരിമാറ്റുമ്പോള്‍ വേദനയാല്‍ പുളയും. കൃത്രിമക്കാല്‍ ആദ്യം വളരെ ബുദ്ധിമുട്ടായിരുന്നു. ഫംഗസ് ബാധയാല്‍ നീറ്റല്‍ കൂടിയായപ്പോള്‍ പല ദിവസവും സ്‌ക്കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ, ആ വേദനയും എനിക്ക് സന്തോഷമായിരുന്നു. കാരണം എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായും തകര്‍ത്തുകളഞ്ഞ ജീവിതങ്ങള്‍ക്കിടയില്‍ എന്റെ കാലിന്റെയും കൈയുടെയും വൈകല്യം ഒന്നുമല്ല.
പലയിടത്തുനിന്നായി നല്ല പ്രോത്സാഹനം കിട്ടിയപ്പോള്‍ ജീവിതത്തില്‍ ഒരിക്കലും തോല്‍ക്കരുതെന്ന തീരുമാനമെടുത്തുവെന്നും ശ്രുതി വ്യക്തമാക്കുന്നു. പഠിച്ചു ജോലി വാങ്ങണമെന്ന വാശി ഉണ്ടായത് അങ്ങനെയാണ്. ഇതിനിടെ ശ്രുതിയുടെ ജീവിതത്തിലേക്ക് ജഗദീഷ് എന്ന ചെറുപ്പക്കാരനും വന്നു. കാറഡുക്ക പഞ്ചായത്തിലെ ഒരു സാധാരണ കെട്ടിട നിര്‍മ്മാണത്തൊഴിലാളിയായിരുന്നു ജഗദീഷ്. ജഗദീഷുമായുള്ള പ്രണയം ഒടുവില്‍ വിവാഹത്തിലെത്തി.
നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും കൈമുതലാക്കി പഠിച്ചതുകൊണ്ടാവണം പത്താംക്ലാസ്സ് പരീക്ഷയില്‍ നല്ല മാര്‍ക്കോടെ വിജയിച്ചു ശ്രുതി. അയല്‍വാസി ഡോക്ടര്‍ വൈഎസ് മോഹന്‍കുമാറിന്റെ പ്രോത്സാഹനത്താല്‍ മുള്ളേരിയ ജിഎച്ച്എസ് സ്‌ക്കൂളില്‍ +2വിന് സയന്‍സ് ഐശ്ചിക വിഷയമായി തിരഞ്ഞെടുത്തു. വീട്ടില്‍ നിന്നും സ്‌ക്കൂളിലേക്ക് ഏറെ ദൂരമുണ്ടായതിനാല്‍ ഐത്തനടുക്കയിലെ ബന്ധുവീട്ടില്‍ നിന്നാണ് പഠിച്ചത്. +2 കഴിഞ്ഞ് നില്‍ക്കുന്ന സമയത്തായിരുന്നു ജഗദീഷുമായുള്ള വിവാഹം. അന്യജാതിക്കാരനായതിനാല്‍ വീട്ടുകാര്‍ വിവാഹത്തിന് പൂര്‍ണ്ണമായും എതിര്‍ത്തു.

എല്ലാ സ്വപ്‌നങ്ങളും അവസാനിച്ചെന്ന് കരുതിയിടത്തുനിന്നാണ് ജഗദീഷ് കൈപിടിച്ചുയര്‍ത്തിയതെന്ന് ശ്രുതി ഓര്‍ക്കുന്നു. കഷ്ടപ്പാടിനിടയിലും കൂലിവേലയ്ക്ക് പോയി ജഗദീഷ് ശ്രുതിയെ എന്‍ട്രന്‍സ് കോച്ചിങ്ങിന് പറഞ്ഞുവിട്ടു. ബിഎച്ച്എംഎസിന് മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് ശ്രുതി ഇപ്പോള്‍. അതിനായി പ്രാര്‍ത്ഥനയോടെ ജഗദീഷും ഒപ്പമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (3 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (3 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (3 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (4 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (6 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (6 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (8 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (8 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (8 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (8 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (8 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (9 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (9 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (9 hours ago)

Malayali Vartha Recommends