കിട്ടാക്കടമായ 23000 കോടി രൂപ ഇഡിയുടെ ഇടപെടലിൽ പൊതുമേഖലാ ബാങ്കുകൾക്ക് കിട്ടി; പൊതുമേഖലാ ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ ആസ്തികൾ വിറ്റ് 15,000 കോടി രൂപ ബാങ്കുകൾക്ക് തിരികെ നൽകി; കള്ളന്മാരെ വിറപ്പിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തേരോട്ടം

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റെന്ന കേന്ദ്ര ഏജൻസി മലയാളികൾക്കിടയിൽ ആഴത്തിൽ സുപരിചിതമായ തുടങ്ങിയത്. ചില സംസ്ഥാനങ്ങളിൽ രാഷ്ട്രീയ നേതാക്കളുടേയും ബിസിനസുകാരുടേയും കള്ളപ്പണ ഇടപാടുകളെ കുറിച്ചുള്ള അന്വേഷണവും, റെയിഡുകളുമാണ് ഇ ഡിയുടെ പ്രശസ്തി വർധിപ്പിച്ചത്. ഇപ്പോൾ ഇതാ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു ചില നിർണ്ണായക വിവരങ്ങൾ പുറത്ത് വരികയാണ്.
കിട്ടാക്കടമായ 23000 കോടി രൂപ ഇഡിയുടെ ഇടപെടലിൽ പൊതുമേഖലാ ബാങ്കുകൾക്ക് കിട്ടിയെന്ന സന്തോഷകരമായ വിവരമാണ് പുറത്ത് വരുന്നത്. ഇത് കൂടാതെ പൊതുമേഖലാ ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ ആസ്തികൾ വിറ്റ് 15,000 കോടി രൂപ ബാങ്കുകൾക്ക് തിരികെ നൽകാനും ഇഡിക്ക് സാധിച്ചു എന്നതും എടുത്ത് പറയേണ്ടുന്ന കാര്യമാണ്. ഈ മൂന്ന് കേസുകളിൽ മാത്രം 19,000 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. നിരവധി പ്രവർത്തനങ്ങൾ ഇ ഡി ചെയ്യുന്നുണ്ട്.
2005ൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം പ്രാബല്യത്തിൽ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണങ്ങൾക്കായി 992 പ്രോസിക്യൂഷൻ പരാതികളിൽ ഇ ഡി കുറ്റവാളികൾക്ക് ശിക്ഷ വാങ്ങി നൽകുവാൻ ഒരുങ്ങുകയാണ്. ഇതിന്റെ നടപടികൾ വേഗത്തിലാക്കിയിരിക്കുകയാണ് ഇ ഡി. ഫോറിൻ എക്സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിൻറെ പ്രകാരം ഇതുവരെ 8,000ത്തിലധികം കാരണം കാണിക്കൽ നോട്ടീസ് ഇഡി ഫയൽ ചെയ്തിരിക്കുകയാണ്.
ഇത് കൂടാതെ ഫെമ, ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ആക്ട് എന്നിവയ്ക്ക് കീഴിലുള്ള അന്വേഷണങ്ങളും ഇഡിയാണ് കൈ കാര്യം ചെയുന്നത്. പാരീസ് ആസ്ഥാനമായുള്ള ഇന്റർഗവൺമെന്റൽ ബോഡിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ ഇടപെടലിൽ ലോകമെമ്പാടും കള്ളപ്പണ ഇടപാടുകളും, തീവ്രവാദ ഫണ്ടിംഗുകളെയും കുറിച്ച് അന്വേഷിക്കാൻ രാജ്യത്ത് ചുമതലയുള്ള ഏജൻസിയും ഇഡിയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നീവയെ ഇന്ത്യ പ്രതിരോധിക്കുന്നതിലും ഇഡിയുടെ സഹായമുണ്ട്. ഈ കാര്യത്തെ കുറിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന് മുന്നിൽ റിപ്പോർട്ട് നൽകുന്നുണ്ട്. അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും ലോക ബാങ്കിൽ നിന്നും കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ എടുക്കുവാൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ റേറ്റിംഗ് രാജ്യത്തിന് ആവശ്യമായ കാര്യം തന്നെയാണ് .
2010ലായിരുന്നു ഇന്ത്യ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിൽ അംഗത്വം നേടിയെടുത്തത് .രാജ്യത്തിനകത്ത് ശക്തമായ ഏജൻസിയാക്കി ഇഡിയെ വളർത്തിയത് നോട്ടുനിരോധനമാണ്. നോട്ടുനിരോധനത്തിൽ വ്യാജ രേഖകൾ സമർപ്പിച്ചും മറ്റും കള്ളപ്പണം വെളുപ്പിച്ചവരെ ഇഡി കണ്ടെത്തി നിയമനത്തിന് മുന്നിൽ കൊണ്ട് വരികുകയാണ് ,.ഇത്തരത്തിൽ നിരവധി പ്രവർത്തനങ്ങൾ ഇ ഡി നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha


























