പ്രതികാരം കൊടും പ്രതികാരം അതും പോലീസിനോട്... പുറത്തിറങ്ങുന്നത് രാത്രി മാത്രം... ചെരുപ്പ് ഉപയോഗിക്കാറില്ല... കാലിന്റെ തള്ളവിരലിൽ ഊന്നി മതിലിലൂടെ ഓടി രക്ഷപ്പെടാനുള്ള കഴിവുണ്ട്... മോഷണം നടത്തിക്കഴിഞ്ഞാൽ പണവുമായി ട്രെയിനിൽ കയറി രക്ഷപ്പെടും... അത് തീർന്നാൽ വീണ്ടും മോഷ്ടിക്കാനെത്തും....

ജോൺസൺ എന്ന ഇയാളെ മരിയാർ പൂതം എന്നാണ് അറിയപ്പെടുന്നത്.എറണാകുളം നോർത്ത് പൊലീസ് ഇന്ന് പുലർച്ചെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മരിയാർ പൂതം എറണാകുളം നോർത്ത് പൊലീസിന് തലവേദനയാണ്. ഓരോ തവണ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്നിറങ്ങിക്കഴിഞ്ഞാൽ, പൊലീസിനോട് പ്രതികാരം തീർക്കാൻ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും മോഷ്ടിക്കാനിറങ്ങും.
അതിനാൽത്തന്നെ ഇയാൾ ജയിലിൽ നിന്നിറങ്ങുമ്പോൾ പൊലീസ് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകും. എറണാകുളം നോർത്ത് പൊലീസ് ഇന്ന് പുലർച്ചെ ഇയാൾ വീണ്ടും പിടിയിലായത്.അതേസമയം പിടിയിലാവുന്നതിനിടെ പ്രതിയുടെ കൈയിലുണ്ടായിരുന്ന കത്തികൊണ്ട് വീട്ടുടമസ്ഥന് പരിക്കേറ്റു. സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ കയറി മോഷ്ടിക്കുക എന്ന ഒരു രീതിയും ഉണ്ട്.2012ൽ മോഷണക്കേസിൽ ഇയാളുടെ ഭാര്യയേയും പൊലീസ് പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha























