Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...


വാക്‌പോര് കടുക്കുന്നു.. വി ഡി സതീശനെതിരെ ശിവന്‍കുട്ടി വീണ്ടും രംഗത്തെത്തി..പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക.. ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും..


സ്ത്രീധന പീഡന കൊലപാതകം..കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി..ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം...


50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കമായെന്ന് മേയർ വിവി രാജേഷ്...


ഓപ്പറേഷൻ സിന്ദൂർ..പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ള കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയോ..? ഇന്ത്യൻ വിമാനങ്ങൾ അണിനിരക്കുന്ന വിഡിയോ..

തുണി ഉരിഞ്ഞാട്ടം വേണ്ട! പെണ്ണിന്റെ ന​ഗ്നത ആസ്വദിക്കേണ്ട! വേശ്യാലയങ്ങള്‍ക്ക് പൂട്ടുവീണു... വാളെടുത്ത് കമ്മിഷന്‍... പെണ്ണിന്റെ മൊഞ്ച് കണ്ട് കൊതിച്ചവര്‍ പെട്ടു

15 OCTOBER 2022 04:56 PM IST
മലയാളി വാര്‍ത്ത

നൂറ്റാണ്ടുകളുടെ ആചാര പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നവരാണ് ഇന്‍ഡ്യാക്കാര്‍ എന്നാല്‍ ആചാരപെരുമയുടെ മഹത്വത്തില്‍ ഊറ്റം കൊള്ളുകയാണ് ഓരോ ഇന്‍ഡ്യാക്കാരനും. ഒരു കാലത്ത് ആചാരങ്ങളായിരുന്ന പല കാര്യങ്ങളും പില്‍ക്കാലത്ത് അനാചാരങ്ങളോ അനാവശ്യങ്ങളോ ആയിമാറിയിട്ടുണ്ട്. അനാചാരങ്ങളായി മാറിയവയെ രഹസ്യമായോ പരസ്യമായോ നടത്താനുള്ള വ്യഗ്രതയും വ്യക്തമാണ്.

ഈ വ്യഗ്രതയാണ് മൃഗബലി, നരബലി, ദേവദാസി തുടങ്ങിയ കാടത്തങ്ങള്‍. നരബലിയുടെ നടുക്കുന്ന വാര്‍ത്തകളിലൂടെ രാജ്യം കടന്നു പോവുകയാണ് . ആ സാഹചര്യത്തിലാണ് കേന്ദ്ര മനുഷ്യാവകാശ കമ്മിഷന്‍ അടുത്ത വാളെടുത്തിരിക്കുന്നത്. ദേവദാസി സമ്പ്രദായം തുടരുന്ന സംസ്ഥാനങ്ങള്‍ക്ക് നോട്ടീസയച്ചു കൊണ്ടാണ് മനുഷ്യാവകാശ കമ്മിഷന്‍ ഈ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്.

പെണ്ണിന്റെ മാനത്തിന് വില കല്പിക്കാതിരുന്ന കാലത്ത് രാജകൊട്ടാരങ്ങളിലും പ്രഭുഭവനങ്ങളിലും സുന്ദരിമാരെ വാഴിച്ചിരുന്നു. അന്തപുരം എന്ന വാക്കില്‍ എല്ലാ മുണ്ടായിരുന്നു. രാജാവിനും അദ്ദേഹത്തിന്റെ ഇഷ്ടക്കാര്‍ക്കും സൗകര്യാനുസരം ലെംഗീക വേഴ്ച നടത്താനായി നിരവധി സുന്ദരിമാരെ പാര്‍പ്പിക്കുമായിരുന്നു. അവര്‍ ദൈവത്തിന്റെ ദാസിമാരെന്ന ഓമനപേരില്‍ അറിയപ്പെട്ടിരുന്നു. പില്ക്കാലത്ത് അവരെ ദേവദാസിമാരെന്ന് വിളിച്ചു. വിദേശികളുടെ വരവോടെ ഈ ദേവദാസിമാര്‍ അവരുടെ കയ്യിലെ വേശ്യകളായി മാറി. എല്ലാ സമൂഹത്തിലും ഒരുപ്രത്യേക ജാതിയില്‍പെട്ടവരെ ദേവദാസികളാക്കി മാറ്റിയിരുന്നു.

ഇവരുടെ ജീവിതാന്ത്യം വരെ ഈ കോട്ടയ്ക്കുള്ളിവ്ഡ കഴിയാനാണ് വിധി. ശരീര സൗന്ദര്യവും മാതകതിടമ്പും നശിച്ചു കഴിയുമ്പോള്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഇവര്‍ തെരുവുകളില്‍ അലയുന്നതാണ് പതിവ്. കൊട്ടാരങ്ങളിലെയും പ്രഭുഭവനങ്ങളിലെയും ധര്‍ബാറുകളില്‍ നൃത്തം ചെയ്തും പാട്ടുപാടിയും മറ്റ് കലാപരിപാടികള്‍ നടത്തിയും അവര്‍ ദാസിമാരായി തുടര്‍ന്ന്. രാജാവിന്റെ അതിഥികളുടെ മുന്നില്‍ വേശ്യപണി ചെയ്ത് അടിമകളെ പോലെയാണ് അവര്‍ ജീവിച്ചത്.

കാലക്രമേണ ദേവദാസികള്‍ക്ക് സമൂഹത്തിലുണ്ടായിരുന്ന സ്ഥാനം നഷ്ടപ്പെട്ടു. ഇപ്പോള്‍ കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക തുടങ്ങിയ തെക്കേഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ ദേവദാസി സബ്രദായം നിലനില്ക്കുന്നുവെന്നാണ് മനുഷ്യാവകാശ കമ്മിഷന്റെ കണ്ടെത്തല്‍. ജസ്റ്റിസ് രഖുനാഥ് റാവുവിന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ കമ്മിഷന്‍ തെക്കേ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷന്‍ നടപടി.

കര്‍ണ്ണാടകയില്‍ മാത്രം എഴുപതിനായിരത്തോളം ദേവദാസികളുണ്ടെന്ന് കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ദേവദാസികളെ ഇപ്പോള്‍ സംരക്ഷിക്കുന്നത് പഴയ കാലത്തെ പോലെ രാജാക്കന്മാരല്ലെന്നും വേശ്യാലയ നടത്തിപ്പുകാരാണ് ഇവരെ അടിമകളാക്കി വെച്ച് വേശ്യാവൃത്തി നടത്തിക്കുന്നതെന്നും കണ്ടെത്തി. ചില പ്രത്യേക വിഭാഗത്തിലെ സത്രീകളെയാണ് പണ്ട് കാലത്ത് ദേവദാസികളാക്കിയിരുന്നെങ്കില്‍ ഇന്ന് അങ്ങനെയല്ല തട്ടികൊണ്ടു വരുന്നവരേയും സെക്‌സ് ചതിക്കുഴികളില്‍ വീഴുന്നവരെയുമാണ് ദേവദാസികള്‍.

കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ വനിത ശിശുക്ഷേമ വകുപ്പ്, സാമൂഹിത നീതി വകുപ്പ് സെക്രട്ടറമാരോട് കമ്മിഷന്‍ ഇത് സംബന്ധിച്ച വിശദീകരണവും നേടിയിട്ടുണ്ട്. ദേവദാസി സബ്രദായം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ദേവദാസി സബ്ദ്രാ.ം തടയുന്നതിനും, ദേവദാസികളെ പുനരധിവസിപ്പിക്കുന്നതിനും കൈകൊണ്ട് നടപടികള്‍ എന്തൊക്കെയെന്നും വിശദീകരണം നല്കണം. ഇത്തരം അനാചാരങ്ങള്‍ തടയാന്‍ സംസ്ഥാനതലത്തില്‍ നിയമങ്ങല്‍ ഉണ്ടാക്കിയിട്ടുണ്ടെയെന്നും കമ്മിഷന്‍ ആരാഞ്ഞു. ആറാഴ്ചയ്ക്കകം മറുപചി നല്കാനാണ് നോട്ടീസില്‍ ചീഫ് സെക്രട്ടറിമാരോട് ആവശ്യപപ്പെട്ടിട്ടുള്ളത്.

പെണ്‍കുട്ടികളുടെ യൗവ്വനകാലത്ത് അവരെ പ്രലോഭിപ്പിച്ച് എതെങ്കിലും രഹസ്യ കേന്ദ്രത്തിലെത്തിച്ച് വേശ്യവൃത്തില്‍ ഏര്‍പ്പെടുത്തും.പിന്നീടവര്‍ക്ക് അവിടെ നിന്ന് രക്ഷപ്പെടാനാകില്ല. വാര്‍ദ്ധക്യം ബാധിയ്ക്കുകയോ രോഗത്തിന് അടിമപ്പെടുകയോ ചെയ്യുമ്പോള്‍ അവരെ തെരുവിലേയ്ക്ക് ഇറക്കിവിടും. അല്ലെങ്കില്‍ കൊന്ന് കുഴി്ചചുമൂടും. അനധികൃത മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിച്ചിട്ടുല്‌ള വമ്പന്‍മാരാണ് പലയിടത്തേയും ഇത്തരം ദേവദാസി വേശ്യാലയങ്ങള്‍ നടത്തുന്നത്.

പോലീസിനോ മറ്റ് ഏജന്‍സികള്‍ക്കോ അവിടെ കടന്നു ചെല്ലാനാകില്ല. ദേവദാസി കേന്ദ്രങ്ങള്‍ എപ്പോഴും സായുധരായ ഗുണ്ടകളുടെ കാവലിലായിരിക്കുമെന്നും ജുഡീഷ്യല്‍ കമ്മിഷന്‍ കണ്ടെത്തി. നിരവധി വാഹനഹങ്ങള്‍ കടന്നുപോകുന്ന ദേശീയ പാതയോരങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമാണ് ഇത്തരം ദേവദാസി വേശ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രാത്രിയാത്രക്കാര്‍ക്ക് ഭക്ഷണം, മദ്യം, മയക്കുമരുന്ന് എന്നിവയ്ക്ക് പുറമേ നൃത്തവും പാട്ടും ഉണ്ടാകും.

കേരളത്തില്‍ കൊച്ചി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രഹസ്യ പബ്ബുകളും ഡാന്‍സ് ബാറുകളും ഇത്തരത്തില്‍ പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നുണ്ട്. ബാംഗ്ലൂര്‍, ഹൈദരബാദ് എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ബാര്‍ ഹോട്ടലിന്റെ രഹസ്യ അറകളില്‍ അടച്ചിട്ടിരുന്ന നൂറുകണക്കിന് പെണ്‍കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. ദേവദാസികളെന്നു പറഞ്ഞാണ് ഹോട്ടലിന്റെ ഇരുണ്ട മുറികളില്‍ അവരെ പാര്‍പ്പിച്ചിരുന്നത്. പത്ത് വയസുമുതലുള്ള കുട്ടികള്‍ പോലും കൂട്ടത്തിലുണ്ടായിരുന്നു.

ചെറുപ്രായത്തിലെ കുട്ടികളെ ദേവദാസിയാക്കാന്‍ വളര്‍ത്തുന്ന രക്ഷിതാക്കളും തെക്കേ ഇന്‍ഡ്യയില്‍ ഉണ്ട്. പെണ്‍കുട്ടികളെ ചെറുപ്രായത്തിലെ സെക്‌സ് റാക്കറ്റിന് വിറ്റ് അവര്‍ വരുമാനമുണ്ടാക്കുകയാണ്. ദേവദാസിയെന്ന പ്രയോഗം തന്നെ അപ്രസക്തമെന്നാണ് ജുഡീഷ്യല്‍ കമ്മിഷന്റെ കണ്ടെത്തല്‍.

കേരളത്തിലും ദേവദാസികളുണ്ടെന്നുള്ളത് ഞെട്ടിക്കുന്ന വിവരമാണ്. ഇവിടെ ദേവദാസികളോ അത്തരം ആചാരങ്ങളോ ഇല്ലെന്ന് സര്‍ക്കാര്‍ ആണയിട്ട് പറയുമ്പോഴും രഹസ്യമായി കേരളത്തില്‍ പെണ്‍കുട്ടികളെ ദേവദാസികളെന്ന പേരില്‍ വേശ്യവൃത്തിയ്ക്ക് ഉപയോഗിക്കുന്നുണ്ടെന്നുള്ളത് ജുഡീഷ്യല്‍ കമ്മിഷന്‍ കണ്ടെത്തിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോയ് സിജെയുടെ ആത്മഹത്യ; 'ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്  (5 hours ago)

വേലിയേറ്റ വെള്ളപ്പൊക്കം ദുരന്ത നിവാരണത്തിന്റെ പരിധിയില്‍വരുമെന്ന് സര്‍ക്കാര്‍  (5 hours ago)

ഭര്‍ത്താവ് കളിയാക്കിയതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി  (5 hours ago)

സ്പ്രിന്‍ക്ലര്‍ കരാറില്‍ നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി  (5 hours ago)

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സപ്പിഴവ് ആരോപണവുമായി യുവതി  (6 hours ago)

യഥാര്‍ത്ഥ ജീവിത കഥയുമായി 'ഇനിയും' പ്രേക്ഷകരുടെ മുമ്പില്‍  (6 hours ago)

ഭാര്യയും സുഹൃത്തും ചേര്‍ന്ന് നടത്തിയ ഗൂഡാലോചന; വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി കോടതി  (7 hours ago)

ഉത്സവപ്പറമ്പില്‍ സംഘര്‍ഷം തടയാന്‍ ശ്രമിച്ച എസ്‌ഐക്ക് മര്‍ദ്ദനം  (7 hours ago)

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 42കാരന് 100 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (7 hours ago)

വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാനും ബംഗ്ലാദേശും നേരിട്ടുള്ള വ്യോമയാന ബന്ധം പുനരാരംഭിച്ചു  (7 hours ago)

ഇ.ശ്രീധരനെ പരിഹസിച്ച് എം.വി.ഗോവിന്ദന്‍  (7 hours ago)

പ്രണയത്തെ എതിര്‍ത്ത മാതാപിതാക്കളോട് നഴ്‌സായ മകള്‍ കാട്ടിയ ക്രൂരത  (8 hours ago)

വൈശാഖിനെ കുടുക്കിയത് ജൂസ്? യുവതിക്കൊപ്പം മയക്കു ഗുളിക കലര്‍ത്തിയ ജൂസ് അല്‍പം കഴിച്ച വൈശാഖനും കഴിച്ചതിനാല്‍ ആശുപത്രിയിലായതോടെ സിസിടിവി തെളിവുകള്‍ നശിപ്പിക്കാന്‍ കഴിഞ്ഞില്ല  (8 hours ago)

അജിത് പവാറിന്റെ ഭാര്യ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്  (8 hours ago)

സി.ജെ. റോയിയുടെ മരണത്തിന് കാരണം ആദായനികുതി വകുപ്പിന്റെ പീഡനമോ?  (8 hours ago)

Malayali Vartha Recommends