പണം കടം നൽകാത്ത വിരോധത്തിൽ ഫോൺ തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ യുവാവ്, ആറ് മാസം മുമ്പ് ദേശീയപാതയിൽ ഒരാളെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിലും പ്രതി; പ്രതിയെ കോടതിയിൽ ഹാജരാക്കി
പണം കടം കൊടുക്കാത്തതിനെ തുടർന്ന് ആക്രമണം നടത്തിയ യുവാവ് പിടിയിൽ. പണം കടം നൽകാത്ത വിരോധത്തിൽ മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വടക്കഞ്ചേരി മഞ്ഞപ്ര കിഴക്കേതിൽ രാഹുൽ എന്ന അപ്പുവിനെയാണ് (25) പീച്ചി പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെടെ പ്രതിയാണ് ഇയാൾ. പീച്ചി എസ്.എച്ച്.ഒ കെ.സി. ബൈജുവിന്റെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്. ആക്രമണത്തിനിരയായ ചെമ്പൂത്ര സ്വദേശിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. പ്രതി കടം ചോദിച്ച പണം നൽകാത്ത വൈരാഗ്യത്തിന് കണ്ണാറയിലെ പെട്രോൾ പമ്പിൽ എത്തിയ പരാതിക്കാരന്റെ കൈപിടിച്ച് തിരിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തു.
മാത്രമല്ല പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുലയുമായിരുന്നു. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ പ്രതിയെ കാച്ചേരിയിൽ നിന്നാണ് പിടികൂടിയത്. തുടർന്ന് പൊലീസിനെ കണ്ട് ടെറസിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച രാഹുലിനെ സാഹസികമായാണ് പിടികൂടിയത്.
ഇതേസമയം തന്നെ ആറ് മാസം മുമ്പ് ദേശീയപാതയിൽ ഗതാഗതനിയമം തെറ്റിച്ചത് ചോദ്യം ചെയ്ത വാണിയമ്പാറ സ്വദേശിയെ രാഹുൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചിരുന്നു. എസ്.ഐ ഹരി, സീനിയർ സി.പി.ഒ രഞ്ജിത്ത്, സി.പി.ഒ അയ്യപ്പദാസ്, കിരൺ എന്നിവരും രാഹുലിനെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha