'ഷാഫി എന്ന കൊടും കുറ്റവാളിയുടെ ഇന്നലെകളിലൂടെയും അയാളുമായി ബന്ധമുള്ളവരിലൂടെയും സഞ്ചരിച്ചാൽ മാത്രമേ ഈ കേസിൻ്റെ ചുരുളഴിയൂ. പക്ഷേ എന്തുകൊണ്ടോ അവനെ തൊടാൻ ഒരു ഭയം ഉള്ളപോലെയാണ് കാര്യങ്ങളുടെ പോക്ക്. അവനിലൂടെ സഞ്ചരിച്ചാൽ വമ്പൻ സ്രാവുകൾ വലയിലാകുമെന്ന പേടി ആർക്കൊക്കെയോ ഉള്ളതിനാൽ വാർത്തകൾ മറ്റു വഴിയിലൂടെ സഞ്ചരിക്കുന്നു...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു
കേരളത്തെ നടുക്കിയ ഇരട്ട നരബലിക്കേസിൽ നിർണായക വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. എന്നാൽ ഇലന്തൂരിലെ അരുംകൊലകൾ ഭഗവൽ സിങ്ങ്, ലൈല, ഷാഫി, നരബലി, നരഭോജനം തുടങ്ങിയ ഫിക്ഷനുകളിലൂടെ മാത്രം കറങ്ങിത്തിരിയുകയാണ് എന്ന് വ്യക്തമാക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്. ഷാഫി എന്ന കൊടും കുറ്റവാളിയുടെ ഇന്നലെകളിലൂടെയും അയാളുമായി ബന്ധമുള്ളവരിലൂടെയും സഞ്ചരിച്ചാൽ മാത്രമേ ഈ കേസിൻ്റെ ചുരുളഴിയൂ എന്നും അവർ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇലന്തൂരിലെ അരുംകൊലകൾ ഭഗവൽ സിങ്ങ്, ലൈല, ഷാഫി, നരബലി, നരഭോജനം തുടങ്ങിയ ഫിക്ഷനുകളിലൂടെ മാത്രം കറങ്ങിത്തിരിയുകയാണ്. പ്രതികൾ വെളിപ്പെടുത്തിയ നരഭോജനം എന്ന കൺസപ്റ്റ് തീർത്തും ഫാബ്രിക്കേറ്റഡ് ആവാനാണ് സാധ്യത. ഷാഫി എന്ന കൊടും കുറ്റവാളിയുടെ ഇന്നലെകളിലൂടെയും അയാളുമായി ബന്ധമുള്ളവരിലൂടെയും സഞ്ചരിച്ചാൽ മാത്രമേ ഈ കേസിൻ്റെ ചുരുളഴിയൂ. പക്ഷേ എന്തുകൊണ്ടോ അവനെ തൊടാൻ ഒരു ഭയം ഉള്ളപോലെയാണ് കാര്യങ്ങളുടെ പോക്ക്. അവനിലൂടെ സഞ്ചരിച്ചാൽ വമ്പൻ സ്രാവുകൾ വലയിലാകുമെന്ന പേടി ആർക്കൊക്കെയോ ഉള്ളതിനാൽ വാർത്തകൾ മറ്റു വഴിയിലൂടെ സഞ്ചരിക്കുന്നു.
ഇത് പോലെ സമാനമായ കേസുകൾ കുറച്ചുകാലമായി കേരളത്തിൽ സംഭവിക്കുന്നുണ്ട് . ബ്ലാക്ക് മാജിക്ക് ബെയിസ്ഡ് ക്രിമിനൽ ആക്ടിവിറ്റികൾ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആസ്ട്രൽ പ്രൊജക്ഷൻ എന്ന വാക്ക് മലയാളി ഒരു പക്ഷേ ആദ്യമായി കേൾക്കുന്നത് നന്തൻകോട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ടായിരിക്കും. കേഡൽ ജിൻസൺ രാജ നിഷ്കരുണമായി തലയറുത്ത് കൊന്ന് കത്തിച്ചത് തൻ്റെ സ്വന്തം ചോരയെ തന്നെയായിരുന്നു. അന്ന് അതുമായി ബസപ്പെട്ട് ഡെവിൾ വർഷിപ്പ് അഥവാ സാത്താൻ സേവ എന്നൊക്കെ തുടക്കത്തിൽ കേട്ടിരുന്നു. പിന്നീട് കേഡലിനെ ഒരു സൈക്കോപ്പാത്തായി നിർവ്വചിച്ച് അതിൻ്റെ പിന്നാലെയായി അന്വേഷണം. അതുകൊണ്ട് ഇന്നും ആ കേസും അതിൻ്റെ യഥാർത്ഥ കാരണവും തീർത്തും ദുരൂഹം. ഒരു പ്രേതഭവനമായി, ഭയപ്പെടുത്തുന്ന ഒരു ഓർമ്മത്തെറ്റായി ആ വലിയ വീട് ഞങ്ങൾ നന്തൻകോട്ടുകാർക്ക് മുന്നിൽ നില്പുണ്ട്.
വിവാദമായ മറ്റൊരു കൂട്ട കൊലപാതകത്തിൻ്റെ ചുരുൾ നിലമ്പൂരിൽ നിന്നും കേട്ടിരുന്നു. എന്നിട്ടും അതേ കുറിച്ച് ഒരു ചർച്ച പോലും ഇവിടെ ഉണ്ടായില്ല. പാരമ്പര്യ വൈദ്യൻ മൈസൂരുവിലെ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയത് നമ്മുടെ നാട്ടിലായിരുന്നു. 2019 ൽ നടന്ന കൊടുംപാതകം 2022 വരെ ആരും അറിഞ്ഞിരുന്നില്ല. മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം ചോർത്താൻ കൊടും ക്രിമിനലും പ്രവാസി ബിസിനസ്സുകാരനുമായ ഷൈബിൻ അഷ്റഫിൻ്റെ നേതൃത്വത്തിൽ 2019 ഓഗസ്റ്റ് ആദ്യവാരം ഷെരീഫിനെ തട്ടിക്കൊണ്ടു വന്ന് തടവിൽ പാർപ്പിച്ച് 2020 ഒക്ടോബറിൽ അതിനിഷ്ഠൂരമായി കൊന്ന് മൃതശരീരം കഷണങ്ങളായി നുറുക്കി ചാലിയാറിൽ ഒഴുക്കി.
ആ കേസിൻ്റെ അന്വേഷണം പിന്നീട് ഷൈബിൻ തന്നെ നടത്തിയ മറ്റൊരു ഇര്ട്ട കൊലപാതകത്തിൻ്റെയും ചുരുളഴിച്ചിരുന്നു. ഒപ്പം ഷൈബിൻ്റെ മറവിൽ നാട്ടിൽ നടന്നിരുന്ന ക്വട്ടേഷൻ ടീമിൻ്റെ വൻ ഗുണ്ടായിസങ്ങളും വെളിയിൽ വന്നിരുന്നു. നരബലിയുടെ മുഖ്യ ആസൂത്രകൻ മുഹമ്മദ് ഷാഫി എന്ന കൊടും ക്രിമിനൽ ക്രിമിനൽ ആക്ടിവിറ്റികളുമായി നമ്മുടെ കൺമുന്നിൽ തന്നെ ഉണ്ടായിരുന്നു.
എഴുപത്തഞ്ച് വയസ്സുള്ള. ഒരു സ്ത്രീയെ അതിക്രൂരമായി പീഡിപ്പിച്ചിട്ടും വെറും നാല് മാസത്തെ ജയിൽവാസം കഴിഞ്ഞ് അയാൾ പുറത്തിറങ്ങി നിർബാധം തൻ്റെ ക്രിമിനൽ ആക്റ്റിവിറ്റികൾ ഇവിടെ തുടർന്നുവെങ്കിൽ അതിനർത്ഥം പിഴച്ചുപോയ ഒരു നീതി -നിയമ നിർവ്വഹണ സംവിധാനമാണ് നമ്മുടേത് എന്നതാണ്. അന്നേ ഇവൻ്റെ പിന്നാലെ പഴുതടച്ചൊരു അന്വേഷണം നടത്താൻ നമ്മുടെ പോലീസിന് കഴിയാതെ പോയി. അത് ആരുടെ തെറ്റ്? ഇപ്പോഴും തെളിവെടുപ്പിന് കൊണ്ടുവരുമ്പോൾ അവൻ്റെ തലയിൽ കവറിട്ട് മറയ്ക്കുന്നത് എന്തിന്? കൊടുംകുറ്റവാളികളെ തുറന്നുകാണിക്കണം മനുഷ്യർക്ക് മുന്നിൽ. അപ്പോഴേ പലയിടങ്ങളിലായി പല വേഷത്തിൽ അവനെ കണ്ട ആളുകൾ അവനെ തിരിച്ചറിയൂ. എന്നാലെ അവൻ ആരാണെന്നും അവൻ്റെ പിന്നിലുള്ളവർ ആരാണെന്നും അറിയാൻ കഴിയൂ ! ഇലന്തൂർ വിട്ട് ഇവൻ്റെ പിന്നാലെ പെരുമ്പാവൂരിലേയ്ക്ക് റൂട്ട് മാപ്പ് ഇട്ടാൽ എല്ലാം തെളിയുമെന്ന് ഉറപ്പാണ്.
https://www.facebook.com/Malayalivartha