ഡിജിറ്റൽ സർവ്വകലാശാല, ശ്രീനാരായണ സർവ്വകലാശാല എന്നിവിടങ്ങളിലെ വിസിമാരെ പുറത്താക്കാനൊരുങ്ങി ഗവർണ്ണർ? രണ്ടു വിസിമാർക്ക് കൂടെ നോട്ടീസ് നൽകിയേക്കാൻ സാധ്യത; നടപടികൾ കടുപ്പിച്ച് ഗവർണ്ണർ

കേരള, കാലിക്കറ്റ്, എംജി, കണ്ണൂര്‍, കുസാറ്റ്, കാലടി, ഫിഷറീസ്, കെടിയു, മലയാളം സര്‍വ്വകലാശാല വിസിമാരോട് ഇന്ന് 11.30 നകം രാജി വയ്ക്കാൻ പറഞ്ഞിരിക്കുകയാണ് ഗവർണ്ണർ. അസാധാരണമായ നീക്കമാണ് ഗവർണ്ണർ നടത്തിയിരിക്കുന്നത് . ഇതിനിടയിൽ ഇതാ മറ്റൊരു നീക്കം കൂടെ നടത്തുകയാണ് ഗവർണ്ണർ
രണ്ടു വിസിമാരെ കൂടെ പുറത്താക്കുവാനുള്ള നീക്കം നടത്തുകയാണ് ഗവർണ്ണർ. ഡിജിറ്റൽ സർവ്വകലാശാല ശ്രീനാരായണ സർവ്വകലാശാല എന്നിവിടങ്ങളിലെ വിസിമാരെ പുറത്താക്കാനാണ് ഗവർണ്ണറുടെ അടുത്ത നീക്കമെന്ന റിപ്പോർട്ട് പുറത്ത് വരികയാണ്. ഈ വിസിമാർക്കും നോട്ടീസ് നല്കിയേക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
അക്ഷരാർത്ഥത്തിൽ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് ഗവർണ്ണർ. രണ്ടു യു ജി സി നിയമങ്ങൾ പാലിക്കാതിരുന്നവർക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്. നോക്കുകയാണെങ്കിൽ ഇവർക്കെതിരെയും നടപടി ഉണ്ടായേക്കാൻ സാധ്യത വളരെ കൂടുതലാണ് എന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.
അതേസമയം ഗവര്‍ണറുടെ നടപടിയെ നിയമപരമായി ചോദ്യം ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഭരണഘടനാ വിദഗ്ധരുമായി ആലോചന തുടങ്ങി. പക്ഷേ കോടതിയെ സമീപിച്ചാലും കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധി തിരിച്ചടിയാണ്. കേസില്‍ നിയമന അധികാരിയായ ഗവര്‍ണറും പിന്നെ യുജിസിയും മാനദണ്ഡം നിര്‍ബന്ധമാണെന്ന് നിലപാടെടുത്താല്‍ അവിടെയും രക്ഷിയില്ലാതാകും. പതിനൊന്നരക്കുള്ളില്‍ രാജിയില്ലെങ്കില്‍ രാജ്ഭവന്റെ അടുത്തനീക്കവും അമ്പരിപ്പിക്കുന്നതാകും.
https://www.facebook.com/Malayalivartha






















