9 വിസിമാരുടെ അഭിഭാഷകർ കോടതിയിൽ; ഗവർണറുടെ നോട്ടീസ് സ്റ്റേ ചെയ്യാൻ ആവശ്യം; ഗവർണ്ണറുടെ നോട്ടീസ് നിയപരമല്ലെന്ന് ആരോപണം; എം ജി, ഫിഷറീസ്, കെടിയു ഒഴികെയുള്ള വിസിമാർ ഗവർണർക്ക് കത്ത് അയച്ചു; നിയമപരമായി ഈ വിഷയത്തെ നേരിടുമെന്ന് ഗവർണ്ണർക്ക് മുന്നറിയിപ്പ് നൽകി വിസിമാർ

വിസി ഗവർണർ പോരിൽ അപ്രതീക്ഷിത ട്വിസ്റ്റുകളും നിർണായക നീക്കങ്ങളുമാണ് നടന്നുകൊണ്ടിരിക്കുന്നത്. രാജി സമർപ്പിക്കണം എന്ന് ഗവർണർ പറഞ്ഞ സമയപരിധി കഴിഞ്ഞതോടെ നിയമസഹായം തേടിയിരിക്കുകയാണ് വിസിമാർ. മാത്രമല്ല ഗവർണ്ണർക്കെതിരെ നിയമപരമായ പോരാട്ടം നടത്തുകയാണ് വിസിമാർ. രേഖാമൂലം ഗവർണർക്ക് കത്ത് സമർപ്പിച്ചിരിക്കുകയാണ് ഇവർ. എം ജി, ഫിഷറീസ്, കെടിയു ഒഴികെയുള്ള വിസിമാരാണ് ഗവർണർക്ക് കത്ത് നൽകിയത്.
ചീഫ് ജസ്റ്റിസിനെ തന്നെയാണ് ഇവർ സമീപിച്ചത്. 9 വിസിമാരുടെ വക്കീലൻമാരാണ് കോടതിയിലേക്ക് പോയത്. ഗവർണറുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്നാണ് വിസിമാർ രേഖാ മൂലം ആവശ്യപ്പെട്ടത്. നിയമ നടപടി സ്വീകരിക്കുമെന്ന് വിസിമാർ ഗവർണർക്ക് മുന്നറിയിപ്പ് കൂടെ കൊടുത്തിരിക്കുകയാണ്. ഇക്കാര്യം രേഖാ മൂലം വിസിമാർ ഗവർണറെ അറിയിച്ചിരിക്കുകയാണ്.റിട്ട് ഹർജി നൽകുവാൻ ഒരുങ്ങുകയയാണ് ഇവർ . ഗവർണ്ണറുടെ നോട്ടീസ് നിയമപരമല്ലെന്നും വിസിമാർ ചൂണ്ടികാണിച്ചിരിക്കുകയാണ്.
അതുകൊണ്ട് തന്നെ ആ നോട്ടീസ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് വിസിമാർ. ആ സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുയാണ് വിസിമാർ. ഈ ആവശ്യവുമായി കോടതിയെ സമീപിച്ചപ്പോൾ ആണ് ചീഫ് ജസ്റ്റിസ് പ്രത്യക സിറ്റിംഗ് ഇന്ന് തന്നെ ചേരാൻ നിർദ്ദേശം നൽകിയത്. എന്തായാലും സമയ പരിധി കഴിഞ്ഞതോടെ ഗവർണർക്കെതിരെ കോടതിയിലേക്ക് പോയിരിക്കുകയാണ് വിസിമാർ .
പെട്ടെന്ന് തന്നെ സിറ്റിംഗ് കൂടാൻ തീരുമാനമാകുകയും ചെയ്തു. ഈ വിഷയത്തിൽ ഇന്ന് നാല് മണിക്ക് സിറ്റിങ് കൂടാനിരിക്കുകയാണ്. ഈ അവധി ദിവസത്തിലും പ്രത്യേക സിറ്റിംഗ് നടത്തുന്നത് ജസ്റ്റിസിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മൂകാംബികയിൽ നിന്നും പ്രത്യേക സിറ്റിങ്ങിനു വേണ്ടിയിട്ട് എറണാകുളത്തേക്ക് എത്തുകയാണ്. .ഉച്ചക്ക് ശേഷം നാലുമണിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഈ വിഷയം പരിഗണിക്കുവാൻ ഇരിക്കുന്നത്. ഷോകോസ് നോട്ടീസ് ചോദ്യം ചെയ്യുന്നു എന്നാണ് മനസ്സിലാക്കുവാൻ സാധിക്കുന്നത്.
https://www.facebook.com/Malayalivartha






















