അത്തരത്തിൽ ഒരു കത്ത് എഴുതുകയോ തയാറാക്കുകയോ ചെയ്തിട്ടില്ല; കത്തിന്റെ ഉറവിടമേതാണെന്നും കത്തിന്റെ സത്യാവസ്ഥ എന്താണെന്നും പരിശോധിക്കണം; ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി; കത്ത് വിവാദത്തിൽ വിശദീകരണവുമായി മേയർ ആര്യ രാജേന്ദ്രൻ

കത്ത് വിവാദത്തിൽ വിശദീകരണവുമായി മേയർ ആര്യ രാജേന്ദ്രൻ. ഈ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയതായി തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. മേയറുടെ വാക്കുകൾ ഇങ്ങനെ; അത്തരത്തിൽ ഒരു കത്ത് എഴുതുകയോ തയാറാക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെയാണ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയത്.
ആ കത്തിന്റെ ഉറവിടമേതാണെന്നും കത്തിന്റെ സത്യാവസ്ഥ എന്താണെന്നും പരിശോധിക്കണം. അതുപയോഗിച്ചു കൊണ്ട് ചിലയിടങ്ങളിൽനിന്ന് മേയർ എന്ന നിലയിൽ എന്നെ വ്യക്തിപരമായും അല്ലാതെയും അധിക്ഷേപിക്കാൻ ശ്രമിക്കുന്നു. അതിന്റെ ഉറവിടമെന്താണെന്നു കണ്ടെത്തണമെന്നാണു മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയിലുള്ളതെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.
അത്ര ഗൗരവമുള്ള വിഷയമായതിനാലാണ് ആഭ്യന്തര മന്ത്രിയുടെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിക്കു നേരിട്ടു പരാതി നൽകിയത്. അത്തരത്തിൽ ഒരു കത്ത് കൊടുക്കുന്ന ശീലം സിപിഎമ്മിലില്ല. എന്തിന്റെ അടിസ്ഥാനത്തിലാണ് കത്ത് അയച്ചതെന്നും അന്വേഷണം വേണമെന്നും ആര്യ ആവശ്യപ്പെട്ടു. ലെറ്റർഹെഡ് വ്യാജമാണോയെന്ന് എന്ന് അന്വേഷണത്തിൽ കണ്ടെത്തണം. ഒപ്പ് വ്യക്തമല്ല. മേയർ എന്ന നിലയിൽ കത്ത് തയാറാക്കുകയോ അതിൽ ഒപ്പിടുകയോ ചെയ്തിട്ടില്ല. ആ വിഷയത്തിൽ മേയറുടെ ഓഫിസിനെ സംശയിക്കേണ്ട കാര്യമല്ലെന്നും ആര്യ രാജേന്ദ്രൻ വ്യക്തമാക്കി .
https://www.facebook.com/Malayalivartha























