37 കാരിയായ ട്യൂഷന്‍ ടീച്ചർ വിദ്യാർത്ഥിയെ മദ്യം നല്‍കി പീഡിപ്പിചു ; വിവരം പുറത്തു അറിഞ്ഞത് കൗൺസിലിങ്ങിനിടയിൽ; അറസ്റ്റിലായ അധ്യാപിക കുട്ടി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് പൊലീസിനോട് സമ്മതിച്ചു

തൃശൂർ മണ്ണൂത്തിയിൽ പതിനാറുകാരനായ വിദ്യാർത്ഥിയെ മദ്യംനൽകി ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ ടീച്ചറെ അറസ്റ്റ് ചെയ്തു. മാനസികപ്രശ്‌നങ്ങൾ കാണിച്ച വിദ്യാർത്ഥിയെ വീട്ടുകാർ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. കൗൺസിലിങ്ങിനിടെയാണ് വിദ്യാർത്ഥി ‘‘ട്യൂഷന്‍ ടീച്ചര്‍ മദ്യം നല്‍കി ഉപദ്രവിച്ചു’’ എന്ന് കൗണ്‍സിലറോട് തുറന്ന് പറഞ്ഞത്.
ഉടൻതന്നെ കൗണ്‍സിലര്‍ അധ്യാപകരെ വിവരമറിയിച്ചു. അധ്യാപകരാകട്ടെ ശിശുക്ഷേമ സമിതി അംഗങ്ങളോട് പറഞ്ഞു. ശിശുക്ഷേമ സമിതി അംഗങ്ങള്‍ തൃശൂര്‍ മണ്ണുത്തി പൊലീസിന് വിവരങ്ങള്‍ കൈമാറി. ട്യൂഷന്‍ ടീച്ചറെ കസ്റ്റഡിയിലെടുത്തു.
അദ്ധ്യാപികയെ ചോദ്യം ചെയ്തപ്പോൾ പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസിന് മനസ്സിലായി. കുട്ടി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് അധ്യാപിക പൊലീസിനോട് സമ്മതിച്ചു. തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ മുപ്പത്തിയേഴുകാരിയായ അദ്ധ്യാപികയെ റിമാൻഡ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തത്. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയാണ് ടീച്ചർ. മക്കളില്ല. കോവിഡ് കാലത്താണ് ട്യൂഷൻ എടുത്ത് തുടങ്ങിയത്. അദ്ധ്യാപിക നേരത്തെ ഫിറ്റ്‌നസ് സെന്ററിൽ പരിശീലികയായും ജോലി നോക്കിയിരുന്നു.
പതിനാറുകാരനെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കി. പൊലീസ് രഹസ്യമൊഴിയും രേഖപ്പെടുത്തി. പൊക്‌സോ കേസ് ആയതിനാൽ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്ന് പൊലീസ് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പേരുവിവരങ്ങൾ പുറത്തു വന്നാൽ അദ്ധ്യാപികയുടെ അടുത്ത് ട്യൂഷന് പോയിട്ടുള്ള മറ്റു വിദ്യാർത്ഥികൾ മാനസിക വിഷമം നേരിടേണ്ടി വരും. അതുകൊണ്ട് ഒരു കാരണവശാലും പ്രതിയുടെ പേരോ സ്ഥലമോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തരുതെന്നാണ് പൊലീസിന്റെ നിർദ്ദേശം.
https://www.facebook.com/Malayalivartha






















