സ്കൂളുകളിലെ പാചക തൊഴിലാളികള്‍ക്ക് വേതനമില്ല; ഉച്ചഭക്ഷണത്തിനാവശ്യമായ ഉല്‍പന്നം വാങ്ങാനും പണമില്ല... ഭക്ഷണം മുടങ്ങിയാല്‍ നടപടി! ചുമതലയുള്ള അധ്യാപകര്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് നിവൃത്തിയില്ലാതെ കടം പറഞ്ഞ്...

സ്കൂളുകളിലെ പാചക തൊഴിലാളികള്‍ക്ക് വേതനമില്ലാതായതിനൊപ്പം, ഉച്ചഭക്ഷണത്തിനാവശ്യമായ ഉല്‍പന്നം വാങ്ങാനും പണമില്ല എന്ന അവസ്ഥയും ഉരുവായിരിക്കുകയാണ്. ഭക്ഷണം മുടങ്ങിയാല്‍ നടപടിവരും എന്നതുകൊണ്ട് തന്നെ നിവൃത്തിയില്ലാതെ കടം പറഞ്ഞാണ് ചുമതലയുള്ള അധ്യാപകര്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നിലവിൽ വാങ്ങുന്നത്. ഈ ഇനത്തില്‍ എറണാകുളം കുന്നുകരയിലെ കുറ്റിപ്പുഴ ജൂനിയര്‍ ബേസിക് സ്കൂള്‍ സമീപത്തെ പലചരക്ക് കടയില്‍ നല്‍കാനുള്ളത് ഒരുലക്ഷത്തിലധികം രൂപയാണ്. കൂടാതെ വിവരങ്ങളെല്ലാം അറിഞ്ഞിട്ടും ഫണ്ട് നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഒരു പ്രമുഖ മാധ്യമമാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതോടൊപ്പം തന്നെ സ്കൂളില്‍ കുരുന്നുകളെത്തും മുന്‍പെ ഇവരെത്തും. വേതനമില്ലെങ്കിലും അവരെയൂട്ടും. നഴ്സറി മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികളുണ്ടിവിടെ. പണം ഇന്നുകിട്ടും നാളെകിട്ടും എന്നുകരുതി സ്കൂളിലെയ്ക്ക് ഭക്ഷണസാധനങ്ങള്‍ കൊടുക്കുന്നയാളുടെ വാക്കുകളാണിത്. ചുരുക്കത്തില്‍ പാചകതൊഴിലാളികളെ മാത്രമല്ല, അധ്യാപകര്‍ മുതല്‍ കച്ചവടക്കാരെവരെയാണ് ഉച്ചഭക്ഷണത്തിന്റെ പേരില്‍ സര്‍ക്കാര്‍ പറ്റിക്കുന്നത് എന്നതും ഇതിലൂടെ കാണുവാൻ കഴിയും.
https://www.facebook.com/Malayalivartha

























