Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ഗവര്‍ണര്‍ മിന്നല്‍ വേഗത്തില്‍ പിണറായിയുടെ നിയമനങ്ങള്‍ കണ്ടെത്തുന്നു

08 NOVEMBER 2022 11:29 AM IST
മലയാളി വാര്‍ത്ത

സിപിഎം ബന്ധു നിയമനം പൊളിച്ചടുക്കും
പാര്‍ട്ടിക്കാര്‍ അല്ലെങ്കില്‍ പാര്‍ട്ടി ബന്ധു, അതുമല്ലെങ്കില്‍ പാര്‍ട്ടിക്കാരുടെ കുടുംബം, ബന്ധു ഇങ്ങനെ ഏതെങ്കിലും ഗണത്തിലുള്ളവര്‍ക്കാണ് ഇടതുപക്ഷ സര്‍ക്കാര്‍ നിയമനങ്ങള്‍ നല്കിയിട്ടുള്ളത്. കേരളത്തില്‍ ബന്ധുനിയമന വിഷയം രണ്ടാം പിണറായി സര്‍ക്കാരിനെയും വിടാതെ പിന്‍തുടരുകയാണ്. കഴിഞ്ഞ മന്ത്രിസഭയിലെ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍ എന്നിവര്‍ക്ക് രാജിവെയക്കേണ്ടി വന്നത് ബന്ധു നിയമന വിവാദത്തെ തുടര്‍ന്നാണ്. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെ അനാവശ്യ തസ്ത്കകള്‍ സൃഷ്ടിച്ച് ബന്ധുക്കളെയും പാര്‍ട്ടിക്കാരെയും തിരുകി കയറ്റുക ഇടതുപക്ഷത്തിന്റെ ശൈലിയായി മാറിയിരിക്കുകയാണ്. സര്‍ക്കാര്‍ സര്‍വ്വീസില്‍ വരുന്ന താല്കാലിക ഒഴിവുകളെല്ലാം സിപിഎംമും ഘടകകക്ഷികളും പങ്കിട്ടെടുക്കുന്ന കാഴ്ചയാണുള്ളത്.സിപിഎം നെ എതിര്‍ത്തൊന്നും പറയാന്‍ സിപി ഐയ്ക്ക് പോലും കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ളത്. അതുകൊണ്ട് ഇടതുപക്ഷക്കാരെല്ലാം കിട്ടുന്നത് വീതിച്ചെടുത്ത് ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്നു. മൊത്തത്തില്‍ ഒരു ഉപജാപക സംഘത്തിന്റെ പ്രവര്‍ത്തനം പോലെയായി സര്‍ക്കാര്‍.

 

 

 

 

മേയര്‍ ആര്യാരാജേന്ദ്രന്റെ കത്ത് വിവാദമായതിന് പിന്നാലെ ബിജെപി കൗണ്‍സിലര്‍മാര്‍ ഗവര്‍ണര്‍ ആറിഫ് മുഹമ്മദ്ഖാനെ നേരില്‍ കണ്ട് നിവേദനം നല്കി. കേരളത്തില്‍ ബന്ധുക്കളെയും പാര്‍ട്ടിക്കാരെയും സര്‍ക്കാര്‍ ഓഫീസുകളില്‍ അനാവശ്യമായി നിയമിച്ച് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം നല്കുന്നതിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കൂടാതെ നാളിതുവരെ നടത്തിയ നിയമനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കേരളത്തിലെ ബന്ധുനിയമന സാഹചര്യം കേന്ദ്രത്തെ അറിയിക്കണമെന്നും കത്തില്‍ പറയുന്നു. സര്‍ക്കാര്‍ ചിലവില്‍ പാര്‍ട്ടി വളര്‍ത്തുന്ന കേരളത്തില്‍ താല്കാലിക നിയമനത്തിന് നിശ്ചിത മാനദണ്ഡങ്ങളുണ്ട്. എന്നാല്‍ ഒരു സ്ഥാപനത്തിലും ഇത്തരം മാനദണ്ഡങ്ങള്‍ അംഗീകരിച്ചല്ല നിയമനം നടക്കുന്നത്.പാര്‍ട്ടി ഘടകം നല്കുന്ന ലിസ്റ്റ് അനുസരിച്ചുള്ള നിയമനങ്ങളാണ് സ്വഭാവികമായും നടക്കുന്നത്. ഇത്തരം നിയമനങ്ങളില്‍ പാര്‍ട്ടിക്കാര്‍ തമ്മിലുണ്ടാകുന്ന ഉരസുലുകളും പതിവാണ്. അത്തരമൊരു ഉരസലിന്റെ ഭാഗമായാണ് ആര്യാരാജേന്ദ്രന്‍ ജില്ല സെക്രട്ടറിയ്‌ക്കെഴുതിയ കത്ത് പുറത്തായത്. കത്ത് പുറത്തായപ്പോള്‍ മാത്രമാണ് സംഭവങ്ങള്‍ പാര്‍ട്ടിയ്ക്ക് പുറത്ത് വിവാദമായത്. എന്നാല്‍ പാര്‍ട്ടിയില്‍ ഓരോ നിയമനം നടക്കുമ്പോഴും വിവാദം പതിവാണ്. പാര്‍ട്ടിക്കാര്‍ക്കല്ലാതെ പാര്‍ട്ടിക്ക് പുറത്തുള്ള ആര്‍ക്കെങ്കിലും ജോലി നല്കിയെന്നു കണ്ടെത്തിയാല്‍ പാര്‍ട്ടിയില്‍ നിന്നും ഉണ്ടാകാന്‍ സാധ്യതയുള്ള മാനസിക പീഡനം ഭയന്ന് ഓരോ സ്ഥാപനത്തിന്റൈയും അധികാരികള്‍ ഒഴുക്കിനനുസരിച്ച് നീങ്ങുകയാണ്. തൂപ്പുകാരുടെ നിയമനം പോലും പാര്‍ട്ടി നേതാക്കള്‍ക്ക് പണമുണ്ടാക്കാനുള്ള വഴിയാണ്. പാര്‍ട്ടി ലേബലില്‍ പണിക്ക് കയറുന്നവര്‍ പണിയില്‍ നിന്ന് ഇറങ്ങിയാലും പാര്‍ട്ടിയുടെ കറവപശുവായിരിക്കും. പാര്‍ട്ടി പരിപാടികള്‍ക്ക് പുറമേ നേതാക്കളുടെ വീട്ടിലെ ചടങ്ങുകള്‍ക്ക് പോലും താല്കാലികക്കാര്‍ പണം പിരിച്ച്  കൊടുക്കാറുണ്ട്. ഇങ്ങനെ പലവിധത്തില്‍ ചൂഷണം നടത്തി കൊണ്ടിരിക്കുകയാണെന്നാണ് ആരോപണം.

 

 

 

 

 

പിണറായി വിജയനും സംഘവും കഴിഞ്ഞ ആറര വര്‍ഷവും നടത്തിയ നിയമനങ്ങളുടെ കണക്കെടുക്കാന്‍ ഗവര്‍ണര്‍ തുടക്കം കുറിച്ച്. പിഎസ് സി റാങ്ക് ലിസ്റ്റ് നിലനില്ക്കുന്ന പോസ്റ്റുകളിലേയ്ക്ക് പോലും താല്കാലികക്കാരായ പാര്‍ട്ടിക്കാരെ നിയമിച്ചിരിക്കുന്നതും അന്വേഷണ വിഷയമാണ്. സ്ഥിരം നിയമനം കാത്ത് ലക്ഷക്കണക്കിനാളുകള്‍ പുറത്ത് നില്ക്കുമ്പോളാണ് സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും താല്കാലിക സംവിധാനത്തിലൂടെ പാര്‍ട്ടിക്കാരെ തിരുകികയറ്റുന്നത്. തോന്ന്യാസത്തിന്റെ അങ്ങേ അറ്റത്താണ് കേരള ഭരണമെന്ന വിലയിരുത്തലാണ് ഗവര്‍ണര്‍ക്ക് മുന്നില്‍ ബിജെപി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ നല്കിയിരിക്കുന്ന വിവരങ്ങളിലുള്ളത്. ഉദ്യോഗാര്‍ത്ഥികളെ പറ്റിച്ച് താല്കാലികക്കാരെ നിയമിക്കുന്നതിലൂടെ സര്‍ക്കാരിന് സാമ്പത്തിക ലാഭം മാത്രമല്ല ലക്ഷ്യം .മറിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജീവിതമാര്‍ഗ്ഗമാകുമെന്നും അവര്‍ എന്നും പാര്‍ട്ടിക്കൂറുള്ളവരായിരുക്കുമെന്ന ചിന്തയാണുള്ളത്. എന്തായാലും പ്രതിപക്ഷ കക്ഷികളേക്കാള്‍ ശക്തിയോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി സര്‍ക്കാരിന്റെ താല്കാലിക നിയമനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓരോ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും നിയമന രേഖകള്‍, നിയമനത്തിന് ആധാരമാക്കിയ ഇന്റര്‍വ്യൂ, അതിന്റെ മാര്‍ക്ക് വിവരങ്ങള്‍ തുടങ്ങിയ വിവരങ്ങളെല്ലാം ശേഖരിച്ചാവും അന്വേഷണം. സര്‍ക്കാരിന്‍െര ഇഷ്ടപ്രകാരം തസ്തികകള്‍ ഉണ്ടാക്കി പാര്‍ട്ടി ബന്ധുക്കളെ നിയമിക്കുന്നത് മനസിലാക്കിയിട്ടും  ശമ്പളം നല്കുന്നുണ്ട്. സര്‍ക്കാരിന്റൈ ഇത്തരം കൊള്ളയ്ക്ക് കൂട്ടു നില്ക്കുന്ന ഓഡിറ്റ് ജനറലിനെതിരെയും ഗവര്‍ണര്‍ കടുത്ത ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (1 hour ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (1 hour ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (3 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (3 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (3 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (3 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (3 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (4 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (4 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (4 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (4 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (4 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (4 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (4 hours ago)

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...  (4 hours ago)

Malayali Vartha Recommends