ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് മാറ്റാൻ ഓർഡിനൻസ് ; തീരുമാനം നടപ്പിലാകണമെങ്കിൽ ഗവർണറുടെ ഒപ്പ് വേണം; ഓരോ സർവകലാശാലകളുടേയും നിയമത്തിൽ ഭേദഗതി കൊണ്ടു വരാൻ വെവ്വേറെ ബിൽ അവതരിപ്പിക്കും
ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് മാറ്റാൻ ഓർഡിനൻസ് വന്നിരിക്കുകയാണ്. ക്യാബിനറ്റ് യോഗത്തിലാണ് ഇത്തരത്തിലുള്ള തീരുമാനമെടുത്തിരിക്കുന്നത്. പക്ഷേ തീരുമാനം നടപ്പിലാകണമെങ്കിൽ ഗവർണറുടെ ഒപ്പ് വേണം എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. എന്നാൽ ഈ ബില്ല് എതിർക്കും എന്ന ഒരു നിലപാട് തുടക്കത്തിൽ തന്നെ സ്വീകരിച്ചിരിക്കുകയാണ് പ്രതിപക്ഷം. ഓർഡിനൻസ് നടപ്പാക്കാൻ ഗവർണർ ഒപ്പിടണം എന്നതാണ് ഏറെ ശ്രദ്ധേയമായ മറ്റൊരു കാര്യം.
ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റാനുള്ള ബിൽ അവതരിപ്പിക്കാൻ അടുത്തമാസം ക്യാബിനറ്റ് സമ്മേളനം വിളിക്കാൻ സർക്കാർ പദ്ധതിയിടുകയാണ് . ഡിസംബർ 5 മുതൽ 15 വരെ ക്യാബിനറ്റ് സമ്മേളനം ചേരാനാണ് ധാരണ. ഇന്നത്തെ മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ അന്തിമ നിലപാടെടുക്കുനാണ് തീരുമാനം .നിയമ സർവകലാശാലകൾ ഒഴികെ സംസ്ഥാനത്തെ 15 സർവ്വകലാശാലകളുടേയും ചാൻസലർ നിലവിൽ ഗവർണർ ആണ് . ഓരോ സർവകലാശാലകളുടേയും നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ പ്രത്യേകം ബിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യമാണ് ഉള്ളത് .
ഗവർണർക്ക് പകരം ആര് ചാൻസലർ ആകും എന്നതിൽ ചർച്ച നടക്കുകയാണ്. പ്രതിപക്ഷ പിന്തുണയോടെ ബിൽ പാസാക്കനാണ് സർക്കാർ നീക്കം. അതേസമയം ഗവര്‍ണര്‍ക്ക് പകരം ആര് ചാന്‍സലര്‍ ആകണമെന്നും സഭാ സമ്മേളനത്തിന്റെ തീയതിയും ഇന്നത്തെ ക്യാബിനറ്റിന് ശേഷമാകും അന്തിമ തീരുമാനമുണ്ടാകുക. മന്ത്രിസഭാ തീരുമാനം ഗവര്‍ണറെ അറിയിക്കും.നിയമ സര്‍വകലാശാലകള്‍ ഒഴികെ സംസ്ഥാനത്തെ 15 സര്‍വ്വകലാശാലകളുടേയും ചാന്‍സലര്‍ നിലവില്‍ ഗവര്‍ണറാണ്.
ഓരോ സര്‍വകലാശാലകളുടേയും നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ പ്രത്യേകം പ്രത്യേകം ബില്‍ അവതരിപ്പിക്കാനാണ് ശ്രമം.ഗവര്‍ണര്‍ക്ക് പകരം ആരെ ചാന്‍സലര്‍ ആക്കണമെന്നത് സര്‍ക്കാര്‍ തീരുമാനമായിട്ടില്ല. ഗവര്‍ണര്‍ക്ക് പകരം ആര് ചാന്‍സലര്‍ ആകും എന്നതില്‍ ചര്‍ച്ച നടക്കുകയാണ്. പ്രതിപക്ഷ പിന്തുണയോടെ ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം. അതേ സമയം സഭ ബില്‍ പാസാക്കിയാലും നിയമമാകാന്‍ ഗവര്‍ണര്‍ ഒപ്പിടണം.
ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ നിയമനടപടികള്‍ എങ്ങനെവേണം എന്നറിയാന്‍ ഫാലി എസ്.നരിമാനില്‍ നിന്നുമടക്കം സര്‍ക്കാര്‍ നിയമോപദേശവും തേടിയിട്ടുണ്ടായിരുന്നു.ഡിസംബര്‍ 5 മുതല്‍ 15 വരെ സഭാ സമ്മേളനം ചേരാനാണ് ധാരണ. ഇന്നത്തെ മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ അന്തിമ നിലപാടെടുത്തേക്കും.
https://www.facebook.com/Malayalivartha