ഷാരോൺ വധക്കേസ്, തെളിവെടുപ്പിനിടയിൽ കൊഞ്ചിക്കുഴഞ്ഞാടിയ ഗ്രീഷ്മയെ കുറിച്ച് ഡിവൈഎസ്പി പറയുന്നു...

പാറശാലയിൽ കൊല്ലപ്പെട്ട ഷാരോൺ രാജിന്റെ കൊലപതകത്തിൽ അറസ്റ്റിലായ പ്രതി ഗ്രീഷ്മയുമായി താലികെട്ട് നടന്ന വെട്ടുകാടും, ഇതിന് പിന്നാലെ വിശ്രമിക്കാൻ പോയ വേളി ടൂറിസ്റ്റ് വില്ലേജിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിൽ ഉടനീളം പോലീസിന്റെ ചോദ്യങ്ങൾക്ക് ലാഘവത്തോടെ മറുപടി പറയുന്ന ഗ്രീഷ്മയെയായിരുന്നു കാണാൻ കഴിഞ്ഞത്. എന്നാൽ കേരളത്തിലെ സാമാന്യ ജനങ്ങൾ ഒന്നടങ്കം ഈ തെളിവെടുപ്പ് നാടകത്തെ പരസ്യമായി എതിർത്ത് സോഷ്യൽമീഡിയയിലടക്കം രംഗത്തെത്തി. പ്രതിക്കൊപ്പം ചിരിച്ച് കളിക്കുന്ന പോലീസിന്റെ മനോഭാവത്തെയായിരുന്നു എല്ലാവരും ചോദ്യം ചെയ്തത്. ഈ വിഷയത്തെക്കുറിച്ച്
മാധ്യമങ്ങൾ ഡിവൈഎസ്പിയോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു... ഇൻവെസ്റ്റിക്കേഷന്റെ ഭാഗമായി പലകാരണങ്ങളും ഉണ്ടാകും. അതിന്റെ ഒരു ഭാഗമാണ് ഇത്. അതല്ലാതെ പ്രതിയെ ചിരിക്കാൻ പാടില്ലെന്ന് നമുക്ക് പറയാൻ പറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒക്ടോബർ 25ാം തീയതിയാണ് 23കാരനായ ഷാരോൺ രാജ് എന്നയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് മരിക്കുന്നത്. ബിഎസ്സി റേഡിയോളജി വിദ്യാർത്ഥിയാണ് ഷാരോൺ. 14നാണ് ഷാരോൺ പ്രോജക്ടിന്റെ ഭാഗമായാണ് കാരക്കോണത്ത് പെൺ സുഹൃത്തിന്റെ വീട്ടിൽ പോയത്. അവശനായ നിലയിൽ തിരിച്ചെത്തിയ ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചത്. തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ഷാരോണിന്റെ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തി.
പിന്നീടുള്ള ദിവസങ്ങളിൽ വായിൽ വ്രണങ്ങൾ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു. തുടർന്ന് ഷാരോൺ രാജ് മരിക്കുകയായിരുന്നു. ഇതിന് പിന്നാലെ കാമുകിയ്ക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ച് പാറശാല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും വേണ്ട നടപടികൾ സ്വീകരിക്കാതെ വന്നതോടെ മാധ്യമങ്ങളുടെ സഹായം കുടുംബം തേടുകയും കേസിൽ മാധ്യമശ്രദ്ധ കിട്ടിയതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയുമായിരുന്നു. തുടർന്നായിരുന്നു കേരളത്തെ നടുക്കുന്ന പല വെളിപ്പെടുത്തലുകളും ഉണ്ടായത്.
പലപ്പോഴായി ജ്യൂസ് ചലഞ്ച് നടത്തി സ്ലോ പോയിസൺ നൽകി കൊലപ്പെടുത്താനും ഗ്രീഷ്മ ശ്രമം നടത്തിയിരുന്നു. ഏറ്റവും ഒടുവിലാണ് കഷായത്തിൽ കീടനാശിനി നൽകി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തെളിവെടുപ്പിൽ കഷായം ഉണ്ടാക്കിയത് എങ്ങനെയാണെന്നും, ഇവ ഉണ്ടാക്കാൻ ഉപയോഗിച്ച പാത്രവും, ബാക്കി അവശേഷിച്ച വിഷവും പോലീസ് കണ്ടെടുത്തിരുന്നു. ജ്യൂസ് ചലഞ്ചിന്റെ രംഗങ്ങള്‍ ഷാരോണ്‍ ചിത്രീകരിക്കുന്നത് താന്‍ തടഞ്ഞിരുന്നതായി ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറഞ്ഞു. ഇക്കഴിഞ്ഞ പതിന്നാലാം തീയതി ഷാരോണിനെ വീട്ടിലേക്ക് വാട്‌സ് ആപ്പ് ചാറ്റ് വഴി വിളിച്ചു വരുത്തുകയായിരുന്നു. ഷാരോണ്‍ എത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് കഷായത്തില്‍ കളനാശിനി കലര്‍ത്തി വീട്ടിലെ ഹാളിന് സമീപത്തായി ഷാരോണ്‍ കാണുന്ന തരത്തില്‍ സൂക്ഷിച്ചു.
സംസാരവിഷയം പതിയെ കഷായത്തിലേക്ക് ഗ്രീഷ്മ എത്തിച്ചു. കഷായത്തിന്റെ കയ്പ് സംബന്ധിച്ചു നടന്ന സംസാരത്തിനിടയില്‍ സംശയമുണ്ടെങ്കില്‍ കഷായം കുടിച്ചു നോക്കെന്ന് ഷാരോണിനോട് പറഞ്ഞു. തുടര്‍ന്ന് കഷായം എടുത്ത് നല്‍കുകയായിരുന്നു. കഷായം കുടിച്ച ഉടനെ ഷാരോണ്‍ ഛര്‍ദ്ദിക്കുകയും അത് കയ്പ് മൂലമാണെന്ന് പറഞ്ഞ് ജ്യൂസും നല്‍കിയതായാണ് ഗ്രീഷ്മയുടെ വെളിപ്പെടുത്തല്‍. അടുത്ത ദിവസം നടന്ന തെളിവെടുപ്പിൽ ഷാരോണിനെ കൊലപ്പെടുത്താൻ താൻ ആദ്യം ആസൂത്രണം നടത്തിയത് വേളിയിൽ വച്ചായിരുന്നു എന്ന് ഗ്രീഷ്മ സമ്മതിച്ചു. ജ്യൂസിൽ വിഷം ചേർത്ത് നൽകിയപ്പോൾ ഷാരോൺ രുചിവ്യത്യാസം മനസിലാക്കി തുപ്പിക്കളഞ്ഞെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു.
ഇതിനിടെ തന്നെ മുൻപ് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ ഐസ്ക്രീംകട ജീവനക്കാരിയോട് ഗ്രീഷ്മ ക്ഷോഭിക്കുകയും ചെയ്തു. നല്ലൊരു ജീവിതമുണ്ടാകണേ എന്നായിരിക്കും അവൻ പ്രാർഥിച്ചത് അല്ലേ എന്ന് വെട്ടുകാട് പള്ളിക്കുള്ളിൽ നിന്ന് ഡിവൈഎസ്പി ചോദിച്ചപ്പോൾ പക്ഷേ, നേരെ തിരിച്ചായിപ്പോയി’എന്നായിരുന്നു ചിരിച്ചുകൊണ്ട് ഗ്രീഷ്മയുടെ മറുപടി. പോലീസിന്റെ എല്ലാ ചോദ്യങ്ങൾക്കും വളരെ ലാഘവത്തോടെയായിരുന്നു മറുപടി. ഷാരോണുമായി പ്രണയത്തിലായിരുന്നപ്പോൾ ഒപ്പം സഞ്ചരിച്ച സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്.
ഇന്ന് ഷാരോൺ പഠിച്ച കോളേജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു ഇവിടത്തെ ശുചിമുറിയിൽ വച്ച് തലേദിവസം കുതിർത്ത് കയ്യിൽ സൂക്ഷിച്ച അമ്പത് ഡോളോ ഗുളികകൾ ജ്യൂസിൽ കലക്കി നൽകി കൊലപ്പെടുത്താനും പ്രതി ശ്രമിച്ചെന്ന് സമ്മതിച്ചു. തുടർന്ന് ഇവർ മധുവിധു ആഘോഷിച്ചെന്ന് ഗ്രീഷ്മ മൊഴി നൽകിയ ഗോൾഡൻ കാസ്റ്റൽ ഹോട്ടലിൽ ഗ്രീഷ്മയെ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha























