'ഇത് കേൾക്കാൻ അവൻ ഇല്ലല്ലോ'....ഷാരോണിന്റെ കുടുംബത്തെ തേടി ആ വാർത്ത, ബി എസ് സി റേഡിയോളജി അവസാന വർഷ വിദ്യാർഥിയായിരുന്ന ഷാരോണിന് പരീക്ഷയിൽ മികച്ച വിജയം, "പരീക്ഷാ ഫലം വന്നെന്ന് പറഞ്ഞ് അവന്‍റെ സുഹൃത്ത് വിളിച്ചിരുന്നു... പൊട്ടിക്കരഞ്ഞ് അമ്മ

പാറശാലയിൽ പ്രണയ കുരുതിയിൽ വീഴ്ത്തി ഗ്രീഷ്മയെന്ന പെൺകുട്ടി ഷാരോൺ എന്ന യുവാവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയ വാർത്ത ഏറെ ഞെട്ടലുളവാക്കുന്നതായിരുന്നു. തന്റെ പൊന്നു മോനെ നഷ്ടപ്പെട്ട് അലമുറയിട്ട് കരയുന്ന ആ അമ്മയുടേയും അച്ഛന്റേയും മുഖം ഏറെ വേദനിപ്പിക്കുന്നതാണ്.
തന്റെ മകനെ കൊന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ വാങ്ങികൊടുക്കണം എന്ന മാനസികാവസ്ഥയിലിരിക്കുന്ന മാതാപിക്കളുടെ മുന്നിലേക്ക് ഷാരോൺ രാജിന്‍റെ പരീക്ഷാ ഫലം എത്തിയിരിക്കുകയാണ്.
ഒരു തേങ്ങലോടെയല്ലാതെ കേൾക്കാനാകില്ല. അവൻ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് അവർ തേങ്ങലോടെ ഓർത്തിട്ടുണ്ടാകാം. ഷാരോണിന്‍റെ സഹോദരൻ ഷിമോൺ രാജാണ് ഇക്കാര്യം പങ്കുവെച്ചത്. നെയ്യൂരിലെ സ്വകാര്യ കോളജിൽ ബി എസ് സി റേഡിയോളജി അവസാന വർഷ വിദ്യാർഥിയായിരുന്നു ഷാരോൺ. പരീക്ഷാ ഫലം പുറത്തുവന്നെന്നും എന്നാൽ അത് അറിയാൻ അവൻ ഇല്ലലോയെന്നുമാണ് വാർത്ത പങ്കുവെച്ചുകൊണ്ട് ഷിമോൺ പറഞ്ഞത്.
"പരീക്ഷാ ഫലം വന്നെന്ന് പറഞ്ഞ് അവന്‍റെ സുഹൃത്ത് വിളിച്ചിരുന്നു. ഷാരോൺ പാസ്സായെന്നാണ് പറഞ്ഞത്. പക്ഷേ അത് അവനറിയില്ല." സന്തോഷ വാർത്ത പുറത്തുവരുമ്പോൾ സഹോദരൻ കൂടെയില്ലെന്ന ദുഃഖത്തോടെ സഹോദരൻ പറയുന്നു. പ്രാക്ടിക്കൽ പരീക്ഷമാത്രമാണ് ഷാരോണിന് ബാക്കിയുണ്ടായിരുന്നതെന്നത്. അതിനിടയിലാണ് കഴിഞ്ഞ 14ാം തീയതിയാണ് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തി നൽകി ഗ്രീഷ്മ കൊലപ്പെടുത്തിയത്.
അതേസമയം പ്രതി ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഷാരോണുമായി പ്രണയത്തിലായിരുന്നപ്പോൾ ഒരുമിച്ച് സഞ്ചരിച്ചിരുന്ന സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്. ഒപ്പം ഗ്രീഷ്മയുടെ ശബ്ദപരിശോധന നടത്തുന്നതിനുള്ള നടപടികളു ഇന്ന് നടന്നേക്കും. ഗ്രീഷ്മയും ഷാരോണിന്‍റെ സഹോദരനും തമ്മിലുള്ള സംഭാഷണം, ഗ്രീഷ്മ ഷാരോണിന് വാട്സ്ആപ് അയച്ച ശബ്ദ സന്ദേശങ്ങൾ എന്നിവയെല്ലാം പരിശോധന വിധേയമാക്കും.
ആകാശവാണിയിൽ എത്തിച്ചാകും ശബ്ദപരിശോധന നടത്തുക. ഇന്നലെ തെളിവെടുപ്പ് ഉണ്ടായിരുന്നില്ല. ഗ്രീഷ്മയെ ചൊവ്വാഴ്ച തമിഴ്നാട്ടിലെ മാർത്താണ്ഡം, തൃപ്പരപ്പ് എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവെയ്ക്കുകയായിരുന്നു. ഇന്ന് ശബ്ദപരിശോധന ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കി തമിഴ്നാട്ടിൽ തെളിവെടുപ്പിനെത്തിക്കാനാണ് നീക്കം.
തുടർന്ന് ഇന്ന് ഗ്രീഷ്മയുമായി തൃപ്പരപ്പിലാണ് തെളിവെടുപ്പിനായി എത്തിക്കുക. ഷാരോൺ ഗ്രീഷ്മയെ താലി ചാർത്തിയ ശേഷം കോളേജ് ടൂറെന്ന് പറഞ്ഞ് തൃപ്പരപ്പ് ശിവക്ഷേത്രത്തിനു സമീപമുള്ള റിസോര്‍ട്ടില്‍ മൂന്നു ദിവസം താമസിച്ചിരുന്നതായി സൂചനയുണ്ട്. അതുകൊണ്ട് ഇരുവരും ഒന്നിച്ച് താമസിച്ച റിസോട്ടിലെത്തിച്ച് അതി നിർണായകമായ തെളിവ് ശേഖരിക്കും. ഇരുവരും ഒന്നിച്ചുപോയ മാര്‍ത്താണ്ഡത്തും തെളിവെടുപ്പ് നടത്തും..
https://www.facebook.com/Malayalivartha


























