സുപ്രിംകോടതിയിലടക്കം തന്റെ കഴിവ് തെളിയിച്ച സീനിയർ അഭിഭാഷകൻ; ബാർ കൗൺസിൽ പ്രസിഡന്റ് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ്; ഹൈക്കോടതിയിലെ ഗവർണറുടെ സ്റ്റാൻഡിങ് കൗൺസലായി അഡ്വ.ഗോപകുമാരൻ നായർ ഇന്ന് മുതൽ ചുമതലയേൽക്കും
ഒരറ്റത്ത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് നടക്കുന്നതിനിടെ മററ്റത്ത് വിസിമാരുമായുള്ള തര്‍ക്കവും നടക്കുകയാണ്. ഹൈക്കോടതി തീര്‍പ്പു കല്‍പ്പിക്കും വരെ വിസിമാര്‍ക്ക് തല്‍സ്ഥാനത്തു തുടരാമെന്ന ഹൈക്കോടതി വിധി വന്നതോടെ അപ്രതീക്ഷിത രാജിയാണ് ഉണ്ടായത്. ഹൈക്കോടതി വിധിക്ക് പിന്നാലെ ലീഗല്‍ അഡ്വൈസറുടെയും സ്റ്റാന്‍ഡിങ് കോണ്‍സലിന്റെയും അപ്രതീക്ഷിത രാജി ഉണ്ടാകുകയായിരുന്നു. ഇപ്പോൾ ഇതാ മണിക്കൂറുകൾക്കകം തന്നെ ഗവർണർക്ക് പുതുയ അഭിഭാഷകനെ കിട്ടിയിരിക്കുകയാണ്.
ഹൈക്കോടതിയിലെ ഗവർണറുടെ സ്റ്റാൻഡിങ് കൗൺസലായി അഡ്വ.ഗോപകുമാരൻ നായർ ഇന്ന് മുതൽ ജോലി തുടങ്ങും . സുപ്രിംകോടതിയിലടക്കം തന്റെ കഴിവ് തെളിയിച്ച സീനിയർ അഭിഭാഷകനാണ് ഗോപകുമാരൻ നായർ എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം . ബാർ കൗൺസിൽ പ്രസിഡന്റ് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ ഇദ്ദേഹം നേരത്തെ വഹിച്ചിരുന്നു. എന്തയാലും ഇന്ന് മുതൽ അദ്ദേഹം രാജ്ഭവന്റെ ഭാഗമാണ്.
അതേസമയം വി.സിമാരുടെ ഹർജികളിൽ പോരാട്ടം നടക്കുകയാണ്. ആ പോരാട്ടത്തിന്റെ ശക്തി വർധിപ്പിക്കനായാണ് പുതിയ അഭിഭാഷകനെ രാജ് ഭവൻ നിയമിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഹൈക്കോടതിയിലെ ഗവർണറുടെ സ്റ്റാൻഡിങ് കൗൺസലിനെയും നിയമോപദേശകനെയും മാറ്റി പുതിയ ആളെ നിയമിക്കുക എന്ന ലക്ഷ്യം രാജ് ഭവന് നേരത്തെ തന്നെ ഉണ്ടായിരുന്നതാണ്.
ഇതിന്റെ മുന്നോടിയായിട്ടാണ് സുപ്രിംകോടതിയിലെയും ഹൈക്കോടതിയിലെയും സീനിയർ അഭിഭാഷകനായ അഡ്വ. ഗോപകുമാരൻ നായരെ ഇപ്പോൾ നിയമിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു മുൻ സ്റ്റാൻഡിങ് കൗൺസൽ അഡ്വ എം.യു വിജയ ലക്ഷ്മിയും നിയമോപദേശകൻ അഡ്വ ജാജു ബാബുവും അപ്രതീക്ഷിതമായി രാജി വച്ചത് .വി.സി മാരുടെ ഹർജികളിൽ വാദങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുന്നതിലടക്കം ഗവർണരുടെ മുൻ അഭിഭാഷകർ പിന്നോട്ടു പോയി എന്ന വിലയിരുത്തലും അഭിഭാഷകനെ മാറ്റാൻ കാരണമായെന്നാണ് വിവരം.
https://www.facebook.com/Malayalivartha