ചാൻസലർ സ്ഥാനത്ത് നിന്ന് ഒഴിവാകാമെന്ന് കാണിച്ച് മൂന്ന് തവണ ഗവർണർ സർക്കാരിന് കത്തെഴുതി; അപ്പോൾ അയ്യോ സാറെ പോകല്ലേ എന്ന് പറഞ്ഞ് പിന്നാലെ നടന്നവരാണ് മുഖ്യമന്ത്രിയും സംഘവും; ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കി സർവകലാശാലകളെ കമ്യൂണിസ്റ്റ്‌വത്കരിക്കാനാണ് സർക്കാർ നീക്കമെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കി സർവകലാശാലകളെ കമ്യൂണിസ്റ്റ്‌വത്കരിക്കാനാണ് സർക്കാർ നീക്കമെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കി സർവകലാശാലകളെ കമ്യൂണിസ്റ്റ്‌വത്കരിക്കാനാണ് സർക്കാർ നീക്കം.
ചാൻസലർ സ്ഥാനത്ത് നിന്ന് ഒഴിവാകാമെന്ന് കാണിച്ച് മൂന്ന് തവണ ഗവർണർ സർക്കാരിന് കത്തെഴുതി. അപ്പോൾ അയ്യോ സാറെ പോകല്ലേ എന്ന് പറഞ്ഞ് പിന്നാലെ നടന്നവരാണ് മുഖ്യമന്ത്രിയും സംഘവും. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റിയാൽ എ കെ ജി സെന്ററിൽ ഇരുന്ന് വൈസ് ചാൻസലർമാരെ നിയമിക്കുന്ന സാഹചര്യം വരും. അത് അനുവദിക്കാനാകില്ല.
അതേസമയം തിരുവനന്തപുരം കോര്‍പറേഷനിലെ 295 ഒഴിവുകളിലേക്ക് ആളെ നല്‍കണമെന്നാവശ്യപ്പെട്ട് മേയര്‍ പാര്‍ട്ടി സെക്രട്ടറിക്ക് കത്തെഴുതിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. സത്യപ്രതിജ്ഞ ലംഘനവും സ്വജന പക്ഷപാതവും നടത്തിയ മേയർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംഘടിപ്പിച്ച സത്യഗ്രഹം അദ്ദേഹം ഉദ്ഘാടനം ചെയ്തു.
https://www.facebook.com/Malayalivartha