തൃശൂരില്‍ ഷോക്കേല്‍പ്പിച്ച് കാട്ടുപന്നിവേട്ട; പ്രദേശത്ത് നിന്നും കഷണങ്ങളാക്കിയ നിലയില്‍ കാട്ടുപന്നിയിറച്ചിയും, കെണിക്കായൊരുക്കിയ കമ്പികളും; എഎപി നേതാവിനെതിരെ കേസ്; ഒളിവിൽ പോയവർക്കായി തിരച്ചിൽ
തൃശൂരിൽ ഷോക്കേല്‍പ്പിച്ച് കാട്ടുപന്നിവേട്ട നടത്തിയവർക്കെതിരെ കേസ്. ചേലക്കരയിൽ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേല്‍പ്പിച്ച് കാട്ടുപന്നിയെ വേട്ടയാടിയ സംഭവത്തില്‍ ആം ആദ്‌മി പാര്‍ട്ടി നേതാവിന്റെ പേരിലാണ് വനംവകുപ്പ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ വെങ്ങാനെല്ലൂര്‍ പൂനാട്ട് പിജെ മാത്യുവിന്റെ പേരിലാണ് കേസെടുത്തത്. എന്നാൽ ഇതിന് പിന്നാലെ ഇയാൾ ഒളിവിൽപ്പോയി. മാത്രമല്ല എഎപി സ്ഥാനാര്‍ഥിയായി കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചയാളാണ് പിജെ മാത്യു.
അതേസമയം മായന്നൂര്‍ ഫോറസ്‌റ്റ് സ്‌റ്റേഷനിലെ വനപാലകര്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് സംഭവം കണ്ടെത്തിയത്. പരിശോധനയ്ക്കിടെ മേപ്പാടം മേലാംകോല്‍ പ്രദേശത്ത് കൃഷിയിടത്തോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍നിന്ന് കഷണങ്ങളാക്കിയ നിലയില്‍ കാട്ടുപന്നിയിറച്ചിയും, കെണിക്കായൊരുക്കിയ കമ്പികളും മറ്റ് സാധനസാമഗ്രികളും കണ്ടെടുത്തുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരെ കണ്ടയുടൻ ഇയാൾ ഇറങ്ങി ഓടുകയായിരുന്നു.
ഇതിനൊപ്പം തന്നെ സംഭവത്തിൽ പിജെ മാത്യുവിന്റെ പേരില്‍ വൈദ്യുതി മോഷണത്തിനും കേസെടുത്തിട്ടുള്ളതായി പറയുന്നു. അനധികൃതമായി ലൈനില്‍ നിന്ന് വൈദ്യുതിയെടുത്തതിനാണ് കേസ് എടുത്തിരിക്കുന്നത്. കൂടാതെ അതിനോടൊപ്പം നിലവിലുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്‌തിട്ടുണ്ട്.
https://www.facebook.com/Malayalivartha