രാജ്യത്തെ ആദ്യ അർധ അതിവേഗ തീവണ്ടിയാണ് വന്ദേഭാരത്....പ്രത്യേക എൻജിൻ ആവശ്യമില്ലാതെ സ്വയം മുന്നോട്ടുനീങ്ങുന്ന സാങ്കേതികവിദ്യയാണ് വന്ദേഭാരത് ട്രെയിനുകളുടെ പ്രത്യേകത....നീണ്ട കാത്തിരിപ്പിനൊടുവിൽ..കേരളത്തിനുള്ള ആദ്യ വന്ദേഭാരത് ഉടൻ എത്തും....
രാജ്യത്തെ ആദ്യ അർധ അതിവേഗ തീവണ്ടിയാണ് വന്ദേഭാരത്. പ്രത്യേക എൻജിൻ ആവശ്യമില്ലാതെ സ്വയം മുന്നോട്ടുനീങ്ങുന്ന സാങ്കേതികവിദ്യയാണ് വന്ദേഭാരത് ട്രെയിനുകളുടെ പ്രത്യേകത. ഈ ട്രെയിനിന് മണിക്കൂറിൽ 160 കിലോമീറ്റർവരെ വേഗത്തിൽ സഞ്ചരിക്കാനാകും. 2019-ലാണ് വന്ദേേഭാരത് ആദ്യ സർവീസ് ആരംഭിച്ചത്. 2025-ഓടെ എൽ.എച്ച്.ബി കോച്ചുകളുടെ നിർമാണം റേയിൽവേ പൂർണമായി നിർത്തി വന്ദേ ഭാരത് കോച്ചുകളായിരിക്കും നിർമിക്കുക.രാജ്യത്തിൻറെ പല ഭാഗത്തും വന്ദേഭാരത് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുമ്പോൾ കേരളത്തിൽ മാത്രം എന്നായിരിക്കും ഇതിനൊരു പച്ചക്കൊടി കാണിക്കുക എന്നുള്ള ആകാക്ഷയിലായിരുന്നു ജനം..എന്നാൽ നീണ്ട കാത്തിരിപ്പിനൊടുവിൽ അതിനൊരു തീരുമാനം ആവുകയാണ്..മലയാളികളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്കും തിരിച്ചും വന്ദേഭാരത് സെമി ഹൈ സ്പീഡ് ട്രെയിൻ സർവീസ് വരുന്നു. 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്യും. ഇതിനുള്ള ഒരുക്കങ്ങൾ റെയിൽവേ ആരംഭിച്ചു.
കോച്ച് ഫാക്ടറിയിൽ നിർമിച്ച തീവണ്ടിക്ക് 16 ബോഗികളാണുള്ളത്. തിരുവനന്തപുരത്തുനിന്ന് രാവിലെ 9.45-ന് പുറപ്പെട്ട് വൈകീട്ട് 3.30-ന് കോഴിക്കോട്ട് എത്തും. ചെന്നൈയിൽനിന്ന് വ്യാഴാഴ്ച രാത്രി ഒമ്പതരയ്ക്ക് പ്രത്യേക തീവണ്ടിയിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.ആർ.എൻ. സിങ് ഉൾപ്പെടെയുള്ള ഉന്നതതല സംഘം തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ യാത്ര ചെയ്ത് പരിശോധനകൾ നടത്തും.കൊല്ലം, വർക്കല, ചെങ്ങന്നൂർ, എറണാകുളം സൗത്ത്, എറണാകുളം നോർത്ത് എന്നിവിടങ്ങളിൽ വന്ദേഭാരത് യാത്രയ്ക്കിടയിൽ അല്പനേരം നിർത്തിയിടുമെന്നും സൂചനയുണ്ട്. വന്ദേ ഭാരത് എത്തുന്ന വിവരം കഴിഞ്ഞ ദിവസം രാത്രിയാണ് കേരളത്തിലെ റെയിൽവേ ഓഫീസുകളിൽ ലഭിച്ചത്.24-ന് കൊച്ചിയിലെത്തുന്ന എത്തുന്ന പ്രധാനമന്ത്രി 25-ന് തിരുവനന്തപുരത്ത് വന്ദേഭാരത് ഫ്ളാഗ്‌ഓഫ് ചെയ്തേക്കും. പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ഉണ്ടാവുമെന്നാണ് സൂചന.
കേരളത്തിന്റെ റെയിൽവേ വികസനം നേരിട്ട് മനസ്സിലാക്കാനായി സംസ്ഥാനത്ത് എത്തുമെന്ന് നേരത്തേ മന്ത്രി പറഞ്ഞിരുന്നു.മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ പോകാൻ കഴിയുന്നതാണ് വന്ദേഭാരത് എങ്കിലും നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ പാളങ്ങളിലൂടെ ആ വേഗത്തിൽ ഓടാനാവില്ല. കേരളത്തിൽ വന്ദേഭാരത് ഓടിക്കുന്നതിനുള്ള ക്രമീകരണങ്ങൾ കുറെക്കാലമായി റെയിൽവേ നടത്തി വരുന്നുണ്ട്.അടുത്തയാഴ്ച ഷൊർണ്ണൂർ വരെ പരീക്ഷണയോട്ടവും സുരക്ഷാപരിശോധനയും പൂർത്തിയാക്കാനാണ് നിർദ്ദേശം. എട്ടുകോച്ചുകളുള്ള വന്ദേഭാരത് ദിവസം ഒരു സർവ്വീസാണ് നടത്തുക. രാവിലെ ജനശതാബ്ദിയുടെ സമയമാണ് ഇതിനായി പരിഗണിക്കുന്നതെന്നാണ് അറിയുന്നത്.കണ്ണൂർ വരെ അഞ്ചോ, ആറോ സ്റ്റോപ്പുകളാണ് ഉണ്ടാകുക.ഇരട്ടപ്പാതയുള്ളതിനാൽ കോട്ടയം വഴിയാകും സർവീസ്. കൊച്ചുവേളിയിൽ ഇതിനായി രണ്ട് പിറ്റ് ലൈനുകളുടെ വൈദ്യുതീകരണം പൂർത്തിയായി.ചെന്നൈ - കോയമ്പത്തൂർ റൂട്ടിലെപ്പോലെ, എട്ട് കോച്ചുള്ള വന്ദേഭാരത് ട്രെയിനായിരിക്കും ഓടുക. ഉയർന്ന വേഗം മണിക്കൂറിൽ 180 കിലോമീറ്ററാണെങ്കിലും, കുറഞ്ഞ വേഗതയായ മണിക്കൂറിൽ 110 കിലോമീറ്ററിൽ സർവീസ് നടത്താൻ ട്രാക്കുകൾ ബലപ്പെടുത്തുന്ന ജോലികൾ നടക്കുകയാണ്.
വന്ദേ ഭാരതിനു വഴിയൊരുക്കാൻ തിരുവനന്തപുരം ഭാഗത്തേക്കുള്ള മാവേലി എക്സ്പ്രസ്, കണ്ണൂർ ഭാഗത്തേക്കുള്ള ജനശതാബ്ദി എന്നിവയുടെ റൂട്ട് പരിമിതപ്പെടുത്തി. മാവേലി കൊച്ചുവേളി വരെയും ജനശതാബ്ദി ഷൊർണ്ണൂർ വരെയും സർവീസ് നടത്തും.ഏതായാലും മലയാളികളും ഏറെ സന്തോഷത്തിലാണ്..ഈ അഭിമാന നിമിഷം..വന്ദേഭാരത് ഓടി തുടങ്ങുന്ന ആ നിമിഷത്തിനായി കാത്തിരിക്കുകയാണ് ജനങ്ങളും..
https://www.facebook.com/Malayalivartha