വൈക്കം സത്യാഗ്രഹത്തെ അടങ്കലെടുത്ത കഥകൾ കുറച്ചു ദിവസമായി അലയടിക്കുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ചേർന്ന് വൈക്കം സത്യാഗ്രഹത്തെ അടങ്കലെടുത്ത കഥകൾ കുറച്ചു ദിവസമായി അലയടിക്കുന്നുണ്ട്. അതിനിയയിൽ ബി.ജെപി വക്താവ് സന്ദീപ് വചസ്പതി എഴുതിയ ഒരു ഫെയ്സ് ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദിയുമായയി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും കുറച്ചു ദിവസമായി സമൂഹമാധ്യമങ്ങളിൽ കുറിപ്പുകളെഴുതിയും ചിത്രങ്ങളിട്ടും അക്ഷരാർത്ഥത്തിൽ ആറാടുകയാണ്. സമത്വവും സ്വാതന്ത്ര്യവും പുലരുന്ന സമൂഹത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് വൈക്കം സത്യഗ്രഹത്തിന്റെ പ്രോജ്ജ്വല സ്മരണ.
ആ ഐതിഹാസിക മുന്നേറ്റത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ പ്രിയ സഹോദരൻ എം കെ സ്റ്റാലിനോടൊപ്പം ഉദ്‌ഘാടനം ചെയ്തു. ജനകീയ ജനാധിപത്യ ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള പോരാട്ടങ്ങൾ വിജയം വരിക്കുക തന്നെ ചെയ്യും! എന്നാണ് മുഖ്യമന്ത്രി സത്യാഗ്ര സ്മരണയിൽ കുറിച്ച പ്രഹസന വാചകം. അതിനിടെയാണ് സന്ദീപ് വചസ്പതി വ്യക്തവും ശക്തവുമായ നിരീക്ഷമത്തോടെ പോസ്റ്റ് പങ്കുവച്ചത്. വൈക്കം സത്യാഗ്ര ശതാബ്ദിയോടനുബന്ധിച്ച് കേരള കൗമുദി എഴുതിയ ഒരു വാർത്തയാണ് ഇതിനാസ്പദം.
ജാതിവെറിയുടെ ഉദാഹരണമായി പത്രവാർത്തയെ കാണുകയാണ് സന്ദീപ് വചസ്പതി. കുറിപ്പ് ഇങ്ങനെയാണ്, ഏറെ ഞെട്ടലോടെയാണ് ഈ വാർത്ത വായിച്ചത്. നൂറ്റാണ്ട് കഴിഞ്ഞിട്ടും ജാതി കോമരങ്ങൾ ഉറഞ്ഞ് തുള്ളുകയാണോ എന്ന് ആശങ്കപ്പെടുകയും ചെയ്തു. എന്നാൽ വായനയ്ക്ക് ശേഷം ഒരു അന്വേഷണം നടത്തിയതോടെ ഞെട്ടൽ ആശ്വാസത്തിന് വഴിമാറി.
ഒപ്പം ലേഖകൻ്റെ അജണ്ടയെ കുറിച്ച് സംശയവും. അന്വേഷണത്തിൽ മനസ്സിലായ കാര്യങ്ങൾ ഇങ്ങനെ.... എന്നാണ് പോസ്ശ്ിൽ ചൂണ്ടിക്കാണിക്കുന്നത്. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി കേരളാ- തമിഴ്നാട് മുഖ്യമന്ത്രിമാർക്ക് പുഷ്പാർച്ചന നടത്താൻ വേണ്ടി വൈക്കം വലിയകവലയിൽ ഉള്ള മന്നത്ത് പത്മനാഭൻ്റെ പ്രതിമ എൻ.എസ്.എസിൻ്റെ നേതൃത്വത്തിൽ ദ്രുതഗതിയിൽ അറ്റകുറ്റ പണികൾ നടത്തുന്നു.
ഇതറിയാതെ അവിടേക്ക് ശിവഗിരിയിലെ സന്യാസി ശ്രേഷ്ഠന്മാർ പുഷ്പാർച്ചന നടത്താനായി കടന്നു വരുന്നു. പെയിൻ്റിംഗ് ജോലികൾ നടക്കുന്നതിനാൽ പുഷ്പാർച്ചന സാധ്യമല്ലെന്ന് അവിടെയുള്ള ഏതോ ജോലിക്കാർ അവരെ അറിയിക്കുന്നു. അവർ മടങ്ങി പോകുന്നു. പിന്നാലെ കൗമുദി ലേഖകൻ അർദ്ധ സത്യം മാത്രം റിപ്പോർട്ട് ആയി പ്രസിദ്ധീകരിക്കുന്നു. അതോടെ എൻ.എസ്.എസിൻ്റെ ജാതി വെറിയെ പറ്റി പലരും പ്രതികരണവുമായി രംഗത്തെത്തുന്നു
. തൊട്ടടുത്ത ദിവസം ഇതേ കാര്യത്തിനായി മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ്റെ നേതൃത്വത്തിൽ വന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ സമിതിയുടെ പ്രവർത്തകർക്കും അവസരം കിട്ടിയില്ല.
അക്കാര്യം ലേഖകൻ അറിയാഞ്ഞതോ അതോ വേണ്ടെന്ന് വെച്ചതോ? ഗുരുദേവൻ്റെ അനുഗ്രഹത്തോടെ എസ്.എൻ.ഡി.പിയും ഭാരത കേസരി മന്നത്ത് പത്മനാഭൻ്റെ നേതൃത്വത്തിൽ എൻ.എസ്.എസും മഹാത്മാ അയ്യങ്കാളിയുടെ കെ.പി.എം.എസും ഉൾപ്പടെയുള്ള നിരവധി ഹൈന്ദവ സംഘടനകൾ കൈകോർത്തതിൻ്റെ ഫലമാണ് കേരള നവോത്ഥാനം എന്ന യാഥാർത്ഥ്യം ഇപ്പോഴും ദഹിക്കാത്തത്തിൻ്റെ കുഴപ്പമാണ് ഇത്തരത്തിലുള്ള കുത്തിത്തിരുപ്പ് വാർത്തകൾ.
അതിന് മരുന്നില്ല. കഴുത കാമം കരഞ്ഞു തീർക്കുന്നത് പോലെ ഇങ്ങനെ എഴുതി ആശ്വാസം കണ്ടെത്താമെന്ന് മാത്രം. ഇങ്ങനെ കുറിപ്പവസാനിക്കുന്നു.വിവിധ ജാതിമതസ്ഥരെല്ലാം ഒന്നിച്ചു നിന്ന് നേടിയെടുത്ത നവോത്ഥാന സമര വിജയെത്തെ ജാതി വെറിയുടെ മാത്രം കണ്ണോടെ കണ്ട് കുത്തിത്തിരിപ്പുണ്ടാക്കുന്ന മാധ്യമപ്രവർത്തനത്തെയാണ് നിശിതമായ ഭാഷയിൽ വിമർശിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha