ഓരോ ഫയലിലും ഓരോ ജീവിതം...എന്നാൽ ഇന്ന് ഉദ്യോഗസ്ഥർക്ക് വേഗത പോരെന്നും ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി...ഫയലുകൾ കെട്ടിക്കിടക്കുന്നു...നല്ല പാഠം പഠിപ്പിച്ച് പിണറായി..നന്നാവുമോ എന്തോ..?

ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് 2016ൽ ആദ്യമായി അധികാരമേറ്റപ്പോൾ ജീവനക്കാരോട് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അവരോട് ഒന്ന് കൂടി ഓർമ്മിപ്പിച്ചു. 'ഒരു ഫയൽ മരിക്കണോ, അതോ ജീവിക്കണോയെന്ന് നിശ്ചയിക്കാൻ അധികാരമുള്ളവരാണ് നിങ്ങൾ."സർക്കാരിന്റെ രണ്ടാം വാർഷിക വേളയിൽ ഭരണം കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ട് വിളിച്ചു ചേർത്ത സെക്രട്ടേറിയറ്റിലെ നിയമ, ധനകാര്യ, പൊതുഭരണ വകുപ്പുകളിലെ അണ്ടർ സെക്രട്ടറിമാർ സ്പെഷ്യൽ സെക്രട്ടറിമാർ വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു ഈ ഓർമ്മപ്പെടുത്തൽ.സെക്രട്ടേറിയറ്റിലെ ജീവനക്കാർക്ക് സമർപ്പണ മനോഭാവവും സേവനസന്നദ്ധതയും വേണമെന്നും ഫയൽ നീക്കത്തിൽ വേഗത പോരെന്നും ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു സർക്കാരുത്തരവിലൂടെ വരുത്താവുന്നതല്ല വേഗം. കെട്ടിക്കിടക്കുന്ന ഫയലുകളിൽ 50 ശതമാനമേ തീർക്കാനായുള്ളൂ.ഭരണനിർവഹണം കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ട് നിയമ, ധനകാര്യ, പൊതുഭരണ വകുപ്പുകളിലെ അണ്ടർ സെക്രട്ടറിമാർ മുതൽ സ്പെഷ്യൽ സെക്രട്ടറിമാർ വരെയുള്ളവരെ സംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അഴിമതിയെ പുറത്തുനിറുത്തുന്ന നിലയാണ് സെക്രട്ടേറിയറ്റിലെന്ന് പ്രകീർത്തിച്ചാണ് മുഖ്യമന്ത്രി തുടങ്ങിയത്. കൈക്കൂലിക്ക് ഇടം നൽകാത്ത സംസ്കാരവുമുണ്ട്. ഒറ്റപ്പെട്ട ചില അരുതായ്മകളെ മാറ്റിനിറുത്തിയാലും പരാന്നഭുക്കുകളുടെ രീതി സെക്രട്ടേറിയറ്റിനില്ല. എങ്കിലും വേഗത പോരാ.ഭരണസംസ്കാരത്തിൽ വലിയ പുരോഗതി കഴിഞ്ഞ ഏഴു വർഷത്തിനിടെ നേടി. ആത്മാർത്ഥമായ നയങ്ങളും പദ്ധതികളുമാവിഷ്കരിച്ചാണ് മുന്നോട്ടുപോകുന്നത്. ജനങ്ങളുടെയും നാടിന്റെയും താത്പര്യമാണ് മന്ത്രിസഭയെ നയിക്കുന്നത്.തയ്യാറാക്കുന്ന പദ്ധതികൾ വേഗത്തിൽ നടപ്പാക്കണമെന്നാണ് സർക്കാർ നിലപാട്. പദ്ധതികളുടെ സദ്ഫലം ജനജീവിതത്തിലും നാടിന്റെ മുഖഭാവത്തിലും പ്രകടമാകണം. ഇതിന് ഭരണനിർവഹണം അതിവേഗത്തിലാവണം. ബഡ്ജറ്റിലുൾപ്പെടുത്തിയ പദ്ധതികളിൽ ചിലത് നടപ്പാക്കാതെയുണ്ട്.
പദ്ധതിനിർവഹണം പ്രായോഗികതലത്തിലേക്ക് നീങ്ങണമെങ്കിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടയ്ക്കിടയ്ക്ക് യോഗം വിളിക്കണമെന്ന സ്ഥിതിമാറണം.യാതൊരു തരത്തിലുള്ള ഏകോപനവുമില്ല.ഫയലുകൾ എല്ലാം തട്ടിക്കളിക്കുകയാണ്... വകുപ്പുകൾ തമ്മിൽ ഏകോപിച്ചുള്ള പ്രവർത്തനത്തിന് സംവിധാനമില്ലെന്നത് വലിയ പോരായ്മ
ജനമാഗ്രഹിക്കുന്ന സിവിൽ സർവീസ് ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്ക്
ഒരു വകുപ്പിൽ തീർക്കാവുന്ന ഫയൽ മറ്റൊരു വകുപ്പിലേക്ക് അഭിപ്രായം തേടി അയയ്ക്കുന്നു
ധനവകുപ്പിലേക്ക് പോകുന്ന ഫയലിൽ അനാവശ്യ കുറിമാനമിടുന്നതോടെ തീരുമാനം വൈകുന്നു കോടതിവ്യവഹാരങ്ങളിൽ പെട്ട ഫയലുകളിൽ തുടക്കത്തിൽ അലസത കാണിക്കുന്നത് വിനയാകുന്നു
ഒടുവിൽ തിടുക്കപ്പെട്ട് ഉത്തരവിറക്കും. ചീഫ്സെക്രട്ടറിക്ക് പോലും കോടതിയിൽ പോകേണ്ടിയും വരുന്നുസ്വാർത്ഥത വെടിയണം
പിന്നെ മറ്റൊരു പ്രധാന പ്രശ്നമാണ് സർവീസിൽ പുതുതായെത്തുന്നവരെ പെട്ടെന്ന് സമർത്ഥരായി വാർത്തെടുക്കുന്ന സംസ്കാരം ഉന്നതോദ്യോഗസ്ഥരിൽ നേരത്തേയുണ്ടായിരുന്നു. എന്നാൽ, ജോലി സ്വയം പഠിക്കട്ടെയെന്ന മനോഭാവമാണിന്ന്. പരിശീലിപ്പിക്കൽ തങ്ങളുടെ ജോലിയല്ലെന്ന സ്വാർത്ഥത ബലപ്പെടുന്നതിൽ ഉദ്യോഗസ്ഥർ ആത്മപരിശോധന നടത്തണം. ഫയലെഴുതുമ്പോൾ തെറ്റ് പറ്റാം. ഒരു ഫയൽ ഈ വിധത്തിൽ പോയാൽ കുഴപ്പമാകുമെന്ന് ചൂണ്ടിക്കാട്ടാൻ ഏത് തട്ടിലുള്ളവർക്കും ധൈര്യമുണ്ടാകണം. ഈഗോ വെടിഞ്ഞ് അതുൾക്കൊള്ളാനുള്ള മനസ്സ് ഉയർന്ന തട്ടിലുള്ളവർക്കുണ്ടാകണം.അത് ഉദ്യോഗസ്ഥർ മാറി മാറി വന്നിട്ടും ഉണ്ടായിട്ടില്ല എന്ന് വേണം പറയാൻ...▪︎ആകെ ഫയലുകൾ17,45,294, തീർപ്പാക്കിയത്9,55,671.▪︎കൂടുതൽപ്രവാസികാര്യ വകുപ്പ് 86.11 %.▪︎ കുറവ്വിവര പൊതുസമ്പർക്ക വകുപ്പ് 30.36 % എന്നിങ്ങനെയാണ്..താഴെത്തലത്തിൽ നിന്ന് മുകളിലേക്കെത്തുന്ന ഫയലുകൾ ആദ്യ കുറിമാനം കൊണ്ടു
തന്നെ ചിലപ്പോൾ മരിച്ചേക്കാം.
ആ ഫയലിനെ ഉദ്യോഗസ്ഥർക്ക് ജീവിപ്പിക്കാനുമാവും. അങ്ങനെ ജീവിക്കുന്ന ഫയലുകൾക്കൊപ്പം നിലനിൽക്കുന്നത് കുറേ മനുഷ്യരുടെജീവിതമാണ്. ആ ജീവകാരുണ്യ മനോഭാവം ഫയൽ നോട്ടത്തിലുണ്ടാവണം.ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ നിലനിറുത്തിക്കൊണ്ടുപോകാൻ എന്ത് പഴുതുണ്ടെന്ന് സൂക്ഷ്മമായും സാങ്കേതികമായും നോക്കുന്ന രീതിയായിരുന്നു ബ്രിട്ടീഷ് ഭരണകാലത്തെ ഉദ്യോഗസ്ഥരുടേത്. ആ മനോഭാവം ഇപ്പോഴും ഫയലുകളുടെ ചുവപ്പു ചരടുകളിൽ തങ്ങി നിൽക്കുന്നുണ്ട്. അത് പൂർണ്ണമായും മാറണം. ഉദ്യോഗസ്ഥരുടെ പൂർണ്ണ മനസ്സോടെയുള്ള ഇടപെടലുണ്ടായാൽ ഭരണനിർവഹണം ജനോന്മുഖമാകും- മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























