ടിക്കറ്റുകൾ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസ്‌ക്കതിയില്ല...ഒരു പാട് പരിമിതിക്കുള്ളിൽ നിന്ന് ഞങ്ങളുടെ വേഗതയെ പരിഗണിച്ച പ്രിയപ്പെട്ട മോദിജീ...നിറയെ ഉമ്മകൾ...എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോൾ അനുവദിക്കുമെങ്കിൽ ഉമ്മ തരാം...വൈറലായി നടൻ ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റ്...

പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യുന്ന വന്ദേഭാരതിലേക്കുള്ള ടിക്കറ്റ് റിസർവേഷന് മികച്ച പ്രതികരണം. ഞായർ രാവിലെ ബുക്കിംഗ് തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ആദ്യ ദിനങ്ങളിലെ ടിക്കറ്റുകൾ തീർന്നു. രണ്ടു ദിവസത്തെ എക്സിക്യുട്ടീവ് ക്ലാസ് ടിക്കറ്റുകൾ വെയിറ്റിംഗ് ലിസ്റ്റിലേക്കു നീങ്ങി. ചെയർ കാർ ടിക്കറ്റുകൾ മൂന്നിൽ രണ്ടും റിസർവേഷനായി.ഈ ഒരു വേളയിൽ ഇതിനെ കുറിച്ചൊരു കമ്മന്റ് പറഞ്ഞിരിക്കുകയാണ് നടൻ ഹരീഷ് പേരടി..ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ കേരളത്തിന്റെ വന്ദേ ഭാരത് ട്രെയിനിന് മികച്ച ബുക്കിംഗ് ലഭിച്ചതിൽ സന്തോഷം പങ്കുവച്ച് പോസ്‌റ്റുമായി നടൻ ഹരീഷ് പേരടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് നന്ദി അറിയിക്കുന്ന പോസ്‌റ്റിൽ അനുവദിച്ചാൽ നേരിൽ കാണുമ്പോൾ ഉമ്മ തരാമെന്നാണ് നടൻ എഫ് ബി പോസ്‌റ്റിൽ പറയുന്നത്. ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന്റെ പൂർണ രൂപം ഇപ്രകാരമാണ്..ടിക്കറ്റുകൾ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസ്‌ക്കതിയില്ല...
കേരളത്തിലെ മനുഷ്യരുടെ തലയെണ്ണി ഒരു റെയിലിന്റെ പേരിൽ ജനിക്കാരിക്കുന്ന കുട്ടികളെപോലും കോടികളുടെ കൊടും കടത്തലേക്ക് തള്ളി വിടാതെ..ഒരു പാട് പരിമിതിക്കുള്ളിൽ നിന്ന് ഞങ്ങളുടെ വേഗതയെ പരിഗണിച്ച പ്രിയപ്പെട്ട മോദിജീ...നിറയെ ഉമ്മകൾ...എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോൾ അനുവദിക്കുമെങ്കിൽ ഉമ്മ തരാം...ഞങ്ങൾക്ക് ഇനിയും സ്പീഡ് വേണം...25 ന് വരുമ്പോൾ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത് കേൾക്കാനായി കേരളം കാത്തിരിക്കുന്നു...എത്ര കുരുക്കൾ പൊട്ടിയൊലിച്ചാലും നല്ലത് ആര് ചെയ്താലും നല്ലത് എന്ന് ഉറക്കെ പറയും...എന്റെ പേര്..ഹരീഷ് പേരടി..ഏതായാലും പോസ്റ്റ് നിരവധി ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്..അനുകൂലിച്ചു കൊണ്ടാണ് കൂടുതൽ ആളുകളും കമ്മന്റ് ചെയ്തിരിക്കുന്നത്...നിലവിൽ ടിക്കറ്റുകൾ എല്ലാം ഫുൾ ആണ്..റഗുലർ സർവീസ് ആരംഭിക്കുന്ന ഏപ്രിൽ 28 മുതൽ അഞ്ചു ദിവസത്തേക്ക് എക്സിക്യുട്ടിവ് ചെയർകാർ ടിക്കറ്റുകൾ ലഭ്യമല്ല. ചെയർ കാറിൽ 914 സീറ്റും എക്സിക്യുട്ടീവിൽ 84 സീറ്റും ഉൾപ്പെടെ 1000 സീറ്റാണ് വന്ദേഭാരതിലുള്ളത്. ഏപ്രിൽ 28 മുതലാണ് റഗുലർ സർവീസ്.
മറ്റു ട്രെയിനുകളിലെപ്പോലെ റയിൽവേ ബുക്കിംഗ് സെന്ററുകളിൽ നിന്നും വെബ്‌സൈറ്റ്, മൊബൈൽ ആപ്പുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് ചെയർകാറിൽ 1590 രൂപയും എക്സിക്യുട്ടീവിൽ 2880 രൂപയുമാണ്. ഭക്ഷണത്തിന്റെ വിലയടക്കമുള്ള നിരക്കാണിത്. തിരികെയുള്ള യാത്രയിൽ നിരക്കിന് ഇളവുണ്ട്. ചെയർകാറിൽ 1520 രൂപയും എക്സിക്യുട്ടീവിൽ 2815 രൂപയും മതി. ഭക്ഷണത്തിന്റെ നിരക്കിലെ വ്യത്യാസമാണ് ടിക്കറ്റ് ചാർജ് കുറയാൻ കാരണം.കാസർകോട്ടേക്ക് പോകുമ്പോൾ രാവിലെ കാപ്പിയും ഉച്ചഭക്ഷണവും ലഘു ഭക്ഷണവും നൽകേണ്ടിവരും. തിരികെ വൈകിട്ട് ലഘുഭക്ഷണവും അത്താഴവും മാത്രം നൽകിയാൽ മതിയാവും. എട്ടു മണിക്കൂറും അഞ്ചു മിനിട്ടുമാണ് തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്കുള്ള യാത്രാസമയം. തിരുവനന്തപുരത്തു നിന്ന് കോഴിക്കോടിന് ചെയർ കാറിൽ 1090 രൂപയാണ് നിരക്ക്. ഇതിൽ അടിസ്ഥാന ടിക്കറ്റ് നിരക്ക് 803 രൂപ, റിസർവേഷൻ ചാർജ് 40, സൂപ്പർ ഫാസ്റ്റ് ചാർജ് 45, ചരക്കു സേവന നികുതി 45, കാറ്ററിംഗ് ചാർജ് 157 രൂപ എന്നിവ ഉൾപ്പെടും. വ്യാഴം ഒഴികെയുള്ള ആഴ്ചയിലെ ആറു ദിവസവും സർവീസ് നടത്തും.
https://www.facebook.com/Malayalivartha






















