എന്തൊക്കെ ബഹളമായിരുന്നു..'100 ചോദ്യങ്ങൾ'..മോദിയെ ഞങ്ങൾ പറപ്പിക്കും...അവസാനം എല്ലാം പാളി പോയി..ഒന്നും നടന്നില്ല... ചോദ്യം ചോദിക്കാൻ ഒരു സഖാവും ഉണ്ടയായിരുന്നില്ല..എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തന്റെ പ്രസംഗത്തിനായി പരിപാടിയുടെ സിംഹഭാഗവും കൈയ്യടക്കി..

എന്തൊക്കെ ബഹളമായിരുന്നു..100 ചോദ്യങ്ങൾ മോദിയെ ഞങ്ങൾ വിറപ്പിക്കും മോദിയെ ഞങ്ങൾ ഓടിപ്പിക്കും...അവസാനം ആ 100 ചോദ്യങ്ങൾ ചോദിക്കാൻ പോലും ഒരുത്തനും ഇല്ലാതെ പോയി..ഇതിനും വലിയൊരു നാണക്കേട് ഇനി ഉണ്ടാകാനില്ല...പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം 2023 പരിപാടി ഇന്ന് നടക്കുമ്പോൾ...യുവത്വം ബിജെപി ക്കു അനുകൂലമായി മാറി പോകുമെന്ന് ഭയന്ന്..കേട്ട പാതി കേൾക്കാത്ത പാതി നമ്മുടെ സി പി എം ഒരു പരിപാടി സംഘടിപ്പിച്ചു..അതും ഡി എഫ് ഐ എ രംഗത്തിറക്കി കൊണ്ട്..പക്ഷെ അതും പാളി പോയെന്നാണ് അറിയാൻ സാധിച്ചത്..ചില മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് പ്രകാരം ചോദ്യം ചോദിക്കാൻ ഒരു സഖാവും ഉണ്ടയായിരുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത് ..ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച യംഗ് ഇന്ത്യ പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങൾ പരിപാടി തിരുവനന്തപുരത്ത് ചോദ്യങ്ങൾ ചോദിക്കാതെ അവസാനിപ്പിച്ചു. തിരുവനന്തപുരം ശംഖുമുഖത്ത് സംഘടിപ്പിച്ച പരിപാടിയാണ് പ്രധാന അജണ്ടയായ ചോദ്യം ചോദിക്കൽ നടത്താൻ സാധിക്കാതെ പൊളിഞ്ഞത്.
ഉദ്ഘാടകനായെത്തിയ ഇപി ജയരാജന്റെ പ്രസംഗം നീണ്ടുപോയതാണ് പരിപാടി പൊളിയാനുള്ള കാരണമെന്നാണ് ലഭിക്കുന്ന വിവരം.പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ പങ്കെടുക്കുന്ന യുവം പരിപാടിയുടെ ബദൽ എന്ന നിലയ്‌ക്കായിരുന്നു യംഗ് ഇന്ത്യ പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങൾ എന്ന പരിപാടി വിവിധ ജില്ലകളിലായി ഡിവൈഎഫ്‌ഐ സംഘടിപ്പിച്ചത്.പ്രധാനമന്ത്രി ഉത്തരം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള 100 ചോദ്യങ്ങൾ ഉന്നയിക്കുന്നതായിരുന്നു പരിപാടിയുടെ പ്രധാന അജണ്ട. എന്നാൽ ഈ ചോദ്യ അവതരണമാണ് തിരുവനന്തപുരത്ത് നടക്കാതെ മുടങ്ങിയത്.ഉദ്ഘാടകനായെത്തിയ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തന്റെ പ്രസംഗത്തിനായി പരിപാടിയുടെ സിംഹഭാഗവും കൈയ്യടക്കിയതോടെ ചോദ്യം ചോദിക്കാൻ കാത്തുനിന്ന സഖാക്കൾ സ്ഥലംവിട്ടു. പ്രസംഗം അവസാനിച്ചശേഷം ചോദ്യം ചോദിക്കാനായി സംഘാടകർ ചുമതലപ്പെടുത്തിയ സഖാക്കളെ തിരഞ്ഞെങ്കിലും ഒരാൾപോലും വേദിയിൽ എത്തിയില്ല.
ഇതോടെ ചോദ്യം ചോദിക്കൽ ചടങ്ങ് നടത്താതെ പരിപാടി അവസാനിപ്പിക്കുകയായിരുന്നു.മുങ്ങിയത് ജില്ലാ നേതാക്കളാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവം വൻ നാണക്കേടാണ് ഡിവൈഎഫ്‌ഐയ്‌ക്ക് ഉണ്ടാക്കിയിരിക്കുന്നത്.തൊഴിലില്ലായ്മ, ലിംഗ സമത്വം, ആഗോള പട്ടിണി സൂചികയിലെ ഇന്ത്യയുടെ സ്ഥാനം, കാർഷിക നിയമങ്ങൾ, വിലക്കയറ്റം, പൗരത്വനിയമം,സ്വകാര്യവത്ക്കരണം, കരാർവത്ക്കരണം തുടങ്ങിയ കാലിക പ്രസക്തമായ നിരവധി ചോദ്യങ്ങൾ ഉയർത്തി രംഗത്ത് വരികയായിരുന്നു..ഇതെല്ലം മോദിയെ ഭയന്ന് കൊണ്ട് തന്നെയാണ്..എന്നാൽ അത് തുറന്നു പറയാൻ പറ്റില്ലല്ലോ നാണക്കേടല്ലേ...അതേ സമയം ഡിവൈഎഫ്‌ഐ പ്രധാനമന്ത്രിക്കെതിരെ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ തയ്യാറാണെന്ന് ബിജെപി സംസ്ഥാന വക്താവ് സദീപ് വാചസ്പതി അറിയിച്ചു.പരിപാടിയുടെ സ്ഥലവും തീയതിയും ഡിവൈഎഫ്‌ഐക്ക് നിശ്ചയിക്കാമെന്നും വേദിയിലെത്തി ഉത്തരം നൽകാൻ താൻ തയ്യാറാണെന്നും വാചസ്പതി വെല്ലുവിളിച്ചു. എന്നാൽ ഇതിനോട് പ്രതികരിക്കാൻ ഡിവൈഎഫ്‌ഐ ഇതുവരെ തയ്യാറായിട്ടില്ല.ഏതായാലും മൊത്തത്തിൽ പരിപാടി പൊളിഞ്ഞ മട്ടാണ്...
https://www.facebook.com/Malayalivartha






















