Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

പൂഞ്ചിൽ വെടിയുതിർത്തത് പാകിസ്ഥാൻ..പിന്നിൽ ചൈന ഒന്നിന് പത്തായി തിരിച്ചടിയ്ക്കും ഇത് ഇന്ത്യയാണ്,ഭരിക്കുന്നത് മോദിയും..! കാശ്മീരിൽ G 20 നടക്കുന്നതിൽ അസഹിഷ്ണുത

24 APRIL 2023 02:45 PM IST
മലയാളി വാര്‍ത്ത

 

ജമ്മുകശ്മീരിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ ഇന്ത്യ ഞെട്ടിയിരിക്കുകയാണ് . ഈ ആക്രമണത്തിൽ ചൈനയുടെ പങ്ക് സംശയാതീതമായി തെളിഞ്ഞിരിക്കുകയാണ് . തികച്ചും ആസൂത്രിതമായൊരു മുന്നേറ്റം തന്നെയാണ് ഇതെന്നതിൽ സംശയമില്ല . G 20 നടക്കാൻ പോകുന്ന സാഹചര്യത്തിൽ ലോകത്തിന്റെ ശ്രദ്ധ ഇപ്പോൾ ഇന്ത്യയിൽ ആണ്,കൂടുതൽ വ്യക്തമായി പറഞ്ഞാൽ കാശ്മീരിലാണ് . G 20 ഉച്ചകോടി നടത്താൻ മാത്രം കശ്മീർ ശാന്തമായി എന്നാണു ഇത് സൂചിപ്പിക്കുന്നത് . ഇത് തീർച്ചയായും ചൈനയ്ക്കും പാകിസ്ഥാനും നിരാശയുണ്ടാക്കുന്ന കാര്യം തന്നെയാണ് ..

 

 

 

ജി20 സാംസ്‌കാരിക മന്ത്രാലയങ്ങളുടെ ഉന്നതതല യോഗം മേയ് മാസത്തില്‍ ജമ്മു കാശ്മീരില്‍ വച്ച് നടക്കും എന്ന് ഉറപ്പായിട്ടുണ്ട് . ചൈന, തുര്‍ക്കി, സൗദി അറേബ്യ തുടങ്ങിയ അംഗരാജ്യങ്ങളെ സമ്മര്‍ദത്തിലാക്കിയ പാകിസ്ഥാന്‍ എതിര്‍പ്പ് മറികടന്നാണ് ഇന്ത്യയിലെ ഒരു കേന്ദ്ര ഭരണ പ്രദേശത്ത് വച്ച് യോഗം നടക്കുന്നത്. സാംസ്‌കാരിക സ്വത്തുക്കളുടെ സംരക്ഷണം, പുനഃസ്ഥാപനം, സുസ്ഥിര ഭാവിയുടെ ജീവിത പൈതൃകം, സാംസ്‌കാരിക വ്യവസായങ്ങളുടെ പ്രോത്സാഹനം, സംസ്‌കാര സംരക്ഷണത്തിനായി ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

 

 

 

ഈ സാഹചര്യത്തിൽ കാശ്മീരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ഉച്ചകോടിയിൽ നിന്നും മറ്റ് രാജ്യങ്ങൾ പിന്മാറാനുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത് . ഇതിന്റെ ഭാഗമാണ് വ്യാഴാഴ്ച പൂഞ്ചിൽ സൈനികവാഹനത്തിനുനേരെയുണ്ടായ ഭീകരാക്രമണം. പൂഞ്ചിൽ സൈനികവാഹനത്തിനുനേരെ ആക്രമണമുണ്ടായ സ്ഥലത്തുനിന്ന് ചൈനയിൽ നിർമിച്ചതായി അടയാളമുള്ള വെടിയുണ്ട കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽനടക്കുന്ന ഭീകരാക്രമണങ്ങളിലെ ചൈനാബന്ധമാണ് ഇതിലൂടെ വെളിവാകുന്നത്. മൂന്നുവർഷത്തിനിടെ 1033 ഭീകരാക്രമണങ്ങളിൽ 177 ജവാൻമാർക്കാണ് ജമ്മുകശ്മീരിൽ ജീവൻ നഷ്ടപ്പെട്ടത്

ലോകത്തെ വ്യാവസായികമായി വികസിച്ചതും ഉയർന്നുവരുന്നതുമായ പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-20. ജി-20 നിലവിൽ വന്നത് 1999 സെപ്റ്റംബർ 26നാണ്. പേരിൽ ഇരുപതെങ്കിലും അതിലധികം രാജ്യങ്ങളുണ്ട് ഇതിൽ. പത്തൊൻപത് രാജ്യങ്ങളും പിന്നെ യൂറോപ്യൻ യൂണിയനും ചേർന്നതാണ് ഈ ഗ്രൂപ്പ്.ലോകജനസംഖ്യയുടെ 65 ശതമാനം ഈ ശതമാനം ഈ രാജ്യങ്ങളിലാണ്. ലോക ജി.ഡി.പി.യുടെ 85 ശതമാനവും കച്ചവടത്തിന്റെ 75 ശതമാനവും കൈയാളുന്നത് ഈ ഗ്രൂപ്പിലെ രാജ്യങ്ങളാണ്. അതുകൊണ്ട് തന്നെ ഈ ഗ്രൂപ്പിന്റെ തീരുമാനങ്ങൾ ലോകത്തിന്റെ ഭാവി നിർണയിക്കുന്നതിൽ മുഖ്യ ശക്തിയാകും

 

 

 

G 20 യുമായി ബന്ധപ്പെട്ട ലോക നേതാക്കൾ ഇന്ത്യയിലേയ്ക്ക് വരുന്ന സമയമാണ് ഇത് .ഈ സമയത്തു കഹ്‌മീരിൽ സമാധാന അന്തരീക്ഷം നിലനിൽക്കുന്നില്ല എന്ന് വരുത്തി തീർത്ത് G 20 ഉച്ചകോടി മാറ്റിവെയ്പ്പിക്കാനുള്ള തന്ത്രമാണ് ഇപ്പോൾ പാകിസ്ഥാനും ചൈനയും പയറ്റുന്നത് .

കശ്മീരിൽ ജി 20 ടൂറിസം ഗ്രൂപ്പ് യോഗം നടത്തുന്നതിനെതിരെ പാകിസ്താൻ പരാതിയുമായി ജി20 അംഗരാജ്യങ്ങളെ സമീപിച്ചിരുന്നു. അരുണാചലിൽ ഗ്രൂപ്പ് യോഗങ്ങൾ നടത്തുന്നതിനെതിരെ ചൈനയും രംഗത്തുവന്നിരുന്നു. എന്നാൽ ഇവയൊന്നും വകവെയ്‌ക്കാതെയാണ് ഇന്ത്യ യോഗങ്ങൾ നിശ്ചയിച്ച സ്ഥലങ്ങളിൽ തന്നെ നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്.

28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ജി-20 യോഗങ്ങൾ സംഘടിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് അരുണാചൽ പ്രദേശിലും ജമ്മു കശ്മീരിലും കഴിഞ്ഞ ദിവസം യോഗങ്ങൾ നടന്നു. ചൈനയുടെയും പാകിസ്താന്റെയും പ്രതിഷേധം അവഗണിച്ച് ഇന്ത്യ ശ്രീനഗറിൽ നടക്കുന്ന ജി-20 സമ്മേളനത്തിന് തീയതി നിശ്ചയിക്കുകയും ചെയ്തു.

ടൂറിസത്തെക്കുറിച്ചുള്ള ജി 20 വർക്കിംഗ് ഗ്രൂപ്പ് യോഗം മെയ് 22, 24 തീയതികളിൽ ശ്രീനഗറിലാണ് നടക്കുക. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്ന സന്ദേശം നൽകാനാണ് പരിപാടിയിലൂടെ ഇന്ത്യ ലക്ഷ്യം വെയ്‌ക്കുന്നത്. ആധാരണ മറ്റ് രാജ്യങ്ങൾക്ക് ഉണ്ടാകാതിരിക്കാനാണ് ചൈനയു പാകിസ്ഥാനും ശ്രമിക്കുന്നത്

ഇതിന്റെ ഭാഗം തന്നെയാണ് പൂഞ്ചിൽ ഇപ്പോൾ നടന്ന ഭീകരാക്രമണവും .സൈനികരുടെ ട്രാക്ക് കടന്നുപോകുന്ന വഴിയിൽ മരത്തടികൾ വിലങ് വെച്ച് യാത്ര തടസ്സം ഉണ്ടാക്കിയിരുന്നു .ഈ മരത്തടികൾ മാറ്റാൻ ഇറങ്ങിയ സൈനികരെയാണ് പാക് സേന ഒളിച്ചിരുന്ന് വെടിവെച്ചത് . പിന്നെ ഗ്രനേഡ് എറിഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കി . സൈനിക വാഹനത്തിന് തീപിടിച്ച് അഞ്ച് ജവാന്മരാണ് അപകടത്തില്‍ വീരമൃത്യു വരിച്ചത്.

ഭീകരാക്രമണത്തിന് പിന്നിൽ ലഷ്കറെ ഇ ത്വയ്ബയാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഈ ഭീകര സംഘടനയുടെ രണ്ട് ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്നും 7 ഭീകരരുടെ സാന്നിദ്ധ്യത്തെ കുറിച്ച് സൈന്യത്തിന് വിവരം ലഭിച്ചതായും പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഏഴ് പേരും പാകിസ്ഥാനിൽ നിന്നുള്ളവരാണ്. അതിനിടെ, ഭീകരരെ കണ്ടെത്താൻ ഡ്രോണുകളും ഹെലികോപ്ടറുകളും ഉപയോഗിച്ച് സൈന്യം നടത്തുന്ന തെരച്ചിൽ ഇന്നലെയും തുടർന്നു. ഉന്നത ഉദ്യോഗസ്ഥരുടെ സംഘം സ്ഥലം സന്ദർശിച്ചു. സംഭവം നടന്ന പ്രദേശത്ത് നിരവധി ഗുഹകളുണ്ട്. ഇത് മറയാക്കിയാണ് ഭീകരരുടെ പ്രവർത്തനം. സൈന്യത്തിന്റെ ബോംബ് സ്ക്വാഡും പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും പൂഞ്ച് പ്രദേശത്ത് സംയുക്തമായ തെരച്ചിൽ നടത്തിവരുന്നു. ഭീംബർ ഗലി - പൂഞ്ച് റോഡിൽ ഗതാഗതം താത്കാലികമായി നിറുത്തിവച്ചു.

ജമ്മു-കാശ്മീരിലെ സാംഗിയോട്ടിൽ നടക്കാനിരുന്ന ഇഫ്താർ സംഗമത്തിലേക്കുള്ള പഴങ്ങളും മറ്റു വസ്തുക്കളും കൊണ്ടുപോകുന്നതിനിടെയാണ് ജമ്മുവിലെ പൂഞ്ചിൽ സൈനിക ട്രക്കിന് നേരെ ഭീകരാക്രമണമുണ്ടായതെന്ന് റിപ്പോർട്ട്. 5 സൈനികർ വീരമൃത്യു വരിച്ചതിനെ തുടർന്ന് സാംഗിയോട്ട് ഗ്രാമവാസികൾ ആദരസൂചകമായി ഈദ് ആഘോഷത്തിൽ നിന്ന് വിട്ടുനിന്നു. നമ്മുടെ സൈനികർ വീരമൃത്യു വരിച്ച സാഹചര്യത്തിൽ ഈദ് ആഘോഷിക്കുന്നതിനുള്ള മാനസികാവസ്ഥയിലായിരുന്നില്ല തങ്ങളെന്ന് സാംഗിയോട്ട് ഗ്രാമ പഞ്ചായത്തിലെ സർപഞ്ച് മുഖ്തിയാസ് ഖാൻ പറഞ്ഞു. പ്രാർത്ഥനാ ചടങ്ങുകൾ മാത്രമായി ചുരുക്കി. ഭീകരാക്രമണത്തെ കുറിച്ച് സമൂഹ മാദ്ധ്യമങ്ങൾ വഴി വിവരം ലഭിച്ചയുടനെ ഗ്രാമത്തിലാകെ ദുഃഖത്തിന്റെ ഇരുട്ട് വീണുവെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ പഴങ്ങളും മറ്റ് വസ്തുക്കളുമായി വരികയായിരുന്ന സൈനിക ട്രക്ക് ടോട്ട ഗാലി മുറിച്ചു കടക്കുമ്പോൾ ഭീകരർ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ ചോദ്യം ചെയ്യുന്നതിനായി വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തു.
ഭീകരർ ഉപയോഗിച്ച വെടിയുണ്ടകൾ ചൈനയുടേതാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (7 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (7 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (8 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (8 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (8 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (8 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (9 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (9 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (9 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (10 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (10 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (11 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (11 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (11 hours ago)

Malayali Vartha Recommends