താൻ മരിക്കുമെന്ന് ഉറപ്പായതതോടെ ബാപ്പയെ കൊന്നുകളഞ്ഞ് മക്കൾക്ക് സ്വത്ത് ഉറപ്പിച്ച ക്ഷയരോഗി; ആ നാടകം കളിച്ചത് പൗത്രന്റെ സ്വത്തവകാശത്തിൽ ശരീയത്ത് നിയമത്തിലെ അനീതിക്കെതിരെ; ചിരിച്ച്, ചിരിപ്പിച്ച്, ചിരിയുടെ രാഷ്ട്രീയം പറഞ്ഞ് കടന്ന് പോയൊരാൾ....

ഒരു സെലിബ്രിറ്റിയോ സിനിമാക്കാരനോ ആയിക്കഴിഞ്ഞാൽ സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളിൽ ഒന്നും പറയാതെ ബാലൻസ് ചെയ്യുക എന്നത് നമ്മുടെ നാട്ടിൽ പൊതുവെ കണ്ടുവരുന്ന രീതയാണ്. എന്നാൽ അതിൽനിന്ന് ഏറെ വ്യത്യസ്തനായിരുന്നു ഇന്നലെ അന്തരിച്ച നടൻ മാമുക്കോയ. തുടക്കകാലം തൊട്ടുന്നതന്നെ സാമൂഹിക പരിഷ്‌ക്കരണം ലക്ഷ്യമിട്ടുന്ന നിരവധി നാടകങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചത്. മാതാന്ധവിശ്വാസങ്ങളെ വിമർശിക്കാനും സാമൂഹിക നീതിക്കുവേണ്ടി നിലകൊള്ളാനു മാമൂക്കോയക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല.
ചേകന്നുർ മൗലവിയുടെ ദുരൂഹമായ തിരോധാനത്തിൽ മുസ്ലിം സമുദായത്തിന് അകത്തുനിന്ന് കാര്യമായി ഒരാൾ പോലും പ്രതികരിക്കാതിരുന്ന സമയത്ത് മാമുക്കോയ ചേകന്നൂരിന് വേണ്ടി രംഗത്ത് എത്തിയിരുന്നു. എല്ലാവർഷവും ജൂലായ് 29 ന കോഴിക്കോട് നടക്കുന്ന ചേകനൂർ മൗലവി രക്തസാക്ഷിത്വ ദിനാചരണ പരിപാടിക്ക് ഒരിക്കൽ മാമുക്കോയയെ ക്ഷണിക്കാൻ ഖുർആൻ സുന്നത്ത് സൊസൈറ്റി പ്രസിഡണ്ട് സാലിം ഹാജിയോടൊപ്പം മാമുക്കോയയുടെ കോഴിക്കോട്ടെ വീട്ടിൽ പോയ അവസരം ഉണ്ടായ അദ്ദേഹത്തിന്റെ സംസാരം എഴൂത്തുകാരനും സ്വതന്ത്രചിന്തകനുമായ അലിമാഷ് ഓർക്കുന്നത് ഇങ്ങനെയാണ്.
'' ചേകന്നുർ മൗലവി കേരളത്തിൽ ഉയർത്തിയ പ്രശ്നങ്ങളിൽ ഒന്നായ പൗത്രന്റെ സ്വത്തവകാശ നിഷേധക്കാര്യം മാമുക്കോയ അന്ന്പ്രത്യേകം എടുത്തു പറഞ്ഞു.മാത്രമല്ല അദ്ദേഹം ഈ വിഷയത്തിൽ ഒരു നാടകം ദശാബ്ദങ്ങൾക്ക് മുമ്പ് അഭിനയിച്ച കാര്യം പറഞ്ഞു കൊണ്ട് ആ വിവാദ നാടകത്തിന്റെ ഇതിവൃത്തം വിശദീകരിച്ചു തരികയും ചെയ്തു.
https://www.facebook.com/Malayalivartha


























