പ്രധാനമന്ത്രിക്ക് കേരളത്തിനോടുള്ള സ്നേഹം ഇത് വരെ മതിയായിട്ടില്ല...തൃശൂരിൽ വന്ദേ ഭാരത് എക്സ്പ്രസിന് ലഭിച്ച സ്വീകരണത്തിന്റെ വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ചിരിക്കുന്നത്....ചെണ്ടമേളം പെരുത്തിഷ്ടമായി...

പ്രധാനമന്ത്രിക്ക് കേരളത്തിനോടുള്ള സ്നേഹം ഇത് വരെ മതിയായിട്ടില്ല എന്നാണ് തോന്നുന്നത്..., പ്രധാനമന്ത്രിയുടെ ഔദ്യോഗിക സമൂഹ മാധ്യമ പേജുകളിൽ കേരളത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചു കൊണ്ട് മതിയായിട്ടില്ല...കേരളത്തിന്റെ ആദ്യ വന്ദേ ഭാരത് ട്രെയിൻ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേയ്‌ക്കുള്ള കന്നിയാത്രയിൽ ക്ഷണിക്കപ്പെട്ട പ്രമുഖരും സ്കൂൾ വിദ്യാർത്ഥികളും മാധ്യമപ്രവർത്തകരുമായിരുന്നു ഉണ്ടായിരുന്നത്. ഓരോ സ്റ്റേഷനിലും വൻ സ്വീകരണമാണ് വന്ദേഭാരതിന് ലഭിച്ചത്. കണ്ണൂരിൽ എം വി ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ട്രെയിനിനെ സ്വീകരിക്കാനെത്തി.ഇപ്പോൾ തൃശൂരിൽ വന്ദേ ഭാരത് എക്സ്പ്രസിന് ലഭിച്ച സ്വീകരണത്തിന്റെ വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പങ്കുവെച്ചിരിക്കുകയാണ്. ‘ഗംഭീര തൃശൂർ’ എന്ന് മലയാളത്തിലുള്ള ക്യാപ്ഷനോടെയാണ് ചെണ്ടമേളയടക്കുള്ള സ്വീകരണത്തിന്റെ വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യൻ റെയിൽവേസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ച വീഡിയോ പ്രധാനമന്ത്രി റീട്വീറ്റ് ചെയ്യുകയായിരുന്നു.തൃശൂരിനെക്കുറിച്ച് പറഞ്ഞാൽ മനസിൽ ഓടിയെത്തുക വർണക്കുട നിവർത്തിയ പൂരമാണ്. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമാണ് തൃശൂർ. ത്രിശിവപേരൂരാണ് പിന്നീട് തൃശൂരായി മാറിയത്. കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു തൃശൂർ നഗരം. രാമവർമ്മ ശക്തൻ തമ്പുരാനാണ് തൃശൂർ നഗരത്തിന്റെ ശില്പി.ഈ മാസം 30 നാണ് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം.ഏതായാലും തൃശ്ശൂർക്കാർ നൽകിയ സ്വീകരണമാണ് ഇപ്പോൾ തൃശൂർ ക്കാരെ കൂടുതൽ സന്തോഷിപ്പിക്കുന്നത്..ഏതായാലും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും ട്രെൻഡിങ് ആണ്...കൂടാതെ തിരുവനന്തപുരത്ത് മോദിയെ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് കുട്ടികളും അവരുടെ സന്തോഷത്തിനും വാക്കുകൾ തികയാതെ വരികയാണ്..വന്ദേഭാരതിൽ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്ത് വന്നിറങ്ങിയ വിദ്യാർത്ഥികളുടെ മുഖത്ത് നിറ പുഞ്ചിരി. വന്ദേഭാരതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ച സൗഹൃദ നിമിഷങ്ങളാണ് അവരെ ത്രില്ലടിപ്പിച്ചത്.നമ്മുടെ പി.എം എത്ര സിമ്പിളാണ്. ഞങ്ങളാകെ പേടിച്ച് ഇരിക്കുവായിരുന്നു. ചിരിച്ചുകൊണ്ടാണ് മോദി വന്നത്. ഞങ്ങൾ വരച്ച ചിത്രങ്ങളെല്ലാം വാങ്ങി നോക്കി. ഓട്ടോഗ്രാഫും നൽകി. ചിലരുടെ തോളിൽ തട്ടി അഭിനന്ദിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമെത്തി. ഈ കോച്ചിലുള്ള എല്ലാവരെയും രാജ് ഭവനിലേക്ക് ക്ഷണിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ സന്തോഷം ഇരട്ടിയായി".
രാഷ്ട്രീയം മറന്നു കൊണ്ട് പലരും വന്ദേഭാരതിനെ സ്വീകരിക്കുകയും..അതിൽ യാത്ര ചെയ്യാൻ തിടുക്കം കാണിക്കുന്നത് കണ്ടതാണ്..വന്ദേഭാരത് ട്രെയിനിലെ ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണുള്ളത്. ഇന്നലെ രാവിലെ 8ന് ടിക്കറ്റ് വിൽപന ആരംഭിച്ച് വൈകാതെ തന്നെ എക്സിക്യൂട്ടീവ് ക്ലാസിലെ ടിക്കറ്റ് വെയ്റ്റ്ലിസ്റ്റായി. . മേയ് 1 വരെയുള്ള സർവീസുകളിൽ എക്സിക്യൂട്ടീവ് ക്ലാസിൽ കൺഫേം ടിക്കറ്റ് ലഭ്യമല്ല.ചെയർ കാർ ടിക്കറ്റുകൾക്കും നല്ല ഡിമാൻഡുണ്ട്. 1024 ചെയർകാർ സീറ്റുകളും 104 എക്സിക്യൂട്ടീവ് ക്ലാസ് സീറ്റുകളുമാണു ട്രെയിനിലുള്ളത്. മേയ് 1 വരെയുള്ള ദിവസങ്ങളിൽ 200 മുതൽ 300 സീറ്റുകൾ മാത്രമാണു ചെയർകാറിൽ ബാക്കിയുള്ളത്.
https://www.facebook.com/Malayalivartha


























