Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കൻ ചാരനോ...? നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച 36കാരനായ പൗരൻ പിടിയിലായി.. ഏതാണ്ട് ഏഴുമാസത്തോളം യാതൊരുവിധ രേഖകളുമില്ലാതെ ഗോവയിൽ താമസിച്ചു..പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ..


ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രിയെ ഇറക്കി വിട്ട സംഭവം.. കണ്ടക്ടറെ സസ്പെൻഡ് ചെയ്തു... ജീവനക്കാർക്കു ബോധവൽക്കരണം നൽകാനുള്ള നടപടികളും ആരംഭിച്ചു..


ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....


'മന്ത്രിയായിട്ടും എനിക്ക് രക്ഷയില്ല..' ശരീരത്തിന്‍റെ ചിത്രം പകർത്തി, സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.. ഓൺലൈൻ ചാനലുകളു‌ടെ പ്രവൃത്തി..പൂട്ടിടാൻ സർക്കാർ..


'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..

നേരത്തെ തേച്ചു മാച്ചു കളഞ്ഞത് വീണ്ടും ശക്തിയാർജ്ജിച്ചു വന്നു...രണ്ടാം പിണറായി സര്‍ക്കാരില്‍ തെറിക്കുന്ന അടുത്ത വിക്കറ്റ്, ഗതാഗതമന്ത്രി ആന്റണി രാജുവിന്റെതാകുമോ?...മന്ത്രി കുപ്പായം കൊണ്ട് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്..

27 APRIL 2023 01:59 PM IST
മലയാളി വാര്‍ത്ത

നേരത്തെ തേച്ചു മാച്ചു കളയാമെന്ന് കരുതിയ ആരും അറിയില്ല എന്ന് കരുതിയതെല്ലാം ഇപ്പോൾ കൂടുതൽ ശക്തിയോടെ തിരിച്ചു വരികയാണ്..
മന്ത്രി ആന്റണി രാജുവിന്റെ കസേരയ്ക്ക് ഇനിയിപ്പോൾ ഉറപ്പുണ്ടാകുമോ എന്നുള്ളത് ഒരു സംശയമാണ്..രണ്ടാം പിണറായി സര്‍ക്കാരില്‍ തെറിക്കുന്ന അടുത്ത വിക്കറ്റ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെതാകുമോ? മയക്കുമരുന്ന് കേസില്‍ പ്രതിയായ വിദേശിയ്ക്ക് വേണ്ടി അന്ന് കോടതിയില്‍ ഹാജരായ ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാട്ടി എന്ന കേസിലെ അന്വേഷണമാണ് ഇപ്പോള്‍ കോടതി നേരിട്ട് നടത്തുന്നത്.കോടതിയുടെ നേരിട്ടുള്ള ഇടപെടൽ ആയതിനാൽ മന്ത്രി കുപ്പായം കൊണ്ട് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്..കോടതി നടത്തുന്ന അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിക്കാണ് കൈമാറുക. തൊണ്ടിമുതൽ രൂപം മാറ്റം വരുത്തിയെന്ന ആരോപണം ഗുരുതരമാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ഹൈക്കോടതി രജിസ്ട്രാർ നൽകിയ നിർദ്ദേശത്തെ തുടർന്ന് തിരുവനന്തപുരം സിജെഎം കോടതിയാണ് നടപടികള്‍ക്ക് തുടക്കമിട്ടത്.ഹൈക്കോടതിയുടെ ശക്തമായ നിരീക്ഷണവും അന്വേഷണത്തിനു കോടതിയോട് ഉത്തരവിട്ട നടപടിയുമൊന്നും ആന്റണി രാജുവിനെ സംബന്ധിച്ചിടത്തോളം ശുഭകരമല്ല.

 

ഒരു കേസിലെ തെളിവ് നശിപ്പിക്കുന്നത് ചെറിയ കുറ്റമായല്ല കോടതികള്‍ പരിഗണിക്കുന്നത്. കോടതി ഗൗരവകരമായി ഈ കേസില്‍ നീങ്ങുകയാണെങ്കില്‍ അത് ആന്റണി രാജുവിന്റെ മന്ത്രി പദവിതന്നെ തെറിക്കാന്‍ ഇടവരുത്തുന്നതാണ്.അതുകൊണ്ട് തന്നെ കോടതി നടപടികള്‍ തുടങ്ങിയതോടെ ഭരണവൃത്തങ്ങളില്‍ ആന്റണി രാജു കേസ് ഇപ്പോള്‍ സജീവ ചര്‍ച്ചയാണ്. സത്യം എത്ര നാൾ മൂടി വച്ചാലും അതൊരു ദിവസം പുറത്തു വരിക തന്നെ ചെയ്യും എന്നുള്ളത് എത്ര യാഥാർഥ്യമാണ് എന്നിപ്പോൾ മനസിലാവുകയാണ്...മയക്കുമരുന്നു കേസിന്റെ തൊണ്ടി മുതൽ മാറ്റിയ കേസിൽ മന്ത്രി ആന്‍റണി രാജുവിനെതിരായ കുറ്റപത്രം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസെടുത്തതിലെ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കിയതെങ്കിലും കോടതിക്ക് തുടർ നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെ തുടര്‍ന്നാണ് മജിസ്ട്രേറ്റ് കോടതി അന്വേഷിക്കുന്നത്. 1990 ഏപ്രിലിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ വിദേശിയെ പിടികൂടി. ഈ ലഹരിക്കേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടി അന്ന് തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്നാണ് കേസ്. ഈ കേസ് പൊതുദൃഷ്ടിയില്‍ നിന്നും മാഞ്ഞുപോയതാണ്. ആന്‍റണി രാജുവിന്‍റെ സീനിറായ സെലിൻ വിൽഫ്രണ്ടാണ് വിദേശിക്കുവേണ്ടി കോടതിയിൽ ഹാജരായത്.

മയക്കുമരുന്ന് കേസിൽ വിദേശിയെ തിരുവനന്തപുരം സെഷൻസ് കോടതി 10 വ‍ഷത്തേക്ക് ശിക്ഷിച്ചു. പക്ഷെ ഹൈക്കോടതി സാർലിയെ വെറുതെവിട്ടു. എങ്ങനെയാണ് കേസില്‍ തന്നെ വെറുതെ വിട്ടത് എന്നാണ് പ്രതി ആൻഡ്രൂ സാൽവദോർ സാർവലി വെളിപ്പെടുത്തിയത്.വിദേശത്ത് നടത്തിയ വെളിപ്പെടുത്തല്‍ ഇന്റര്‍പോള്‍ സിബിഐയെ അറിയിച്ചതോടെ കേസിന് വീണ്ടും ജീവന്‍ വെച്ചു. കേസില്‍ രക്ഷപ്പെട്ട പ്രതി തന്നെയാണ് വില്ലന്‍ റോളില്‍ ആന്റണി രാജുവിനും കേരളത്തിലെ പൊതുസമൂഹത്തിനും മുന്നില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഓസ്ട്രേലിയക്കാരനായ ആൻഡ്രൂ സാൽവദോർ സാർവലി തിരികെ ഓസ്ട്രേലിയയിലെത്തി മറ്റൊരു കൊലക്കേസിൽ പെട്ടതോടെയാണ് കേരളത്തിലെ കേസില്‍ നടത്തിയ തട്ടിപ്പിന്റെ കഥ പുറത്തായത്. മെൽബൺ റിമാൻഡ് സെന്ററിൽ കസ്റ്റഡിയിൽ ആയിരിക്കുമ്പോൾ, ആൻഡ്രൂ തന്റെ സഹതടവുകാരനായ വെസ്ലി ജോൺ പോളിനോട് കേരളത്തില്‍ താന്‍ കേസില്‍ കുടുങ്ങിയപ്പോള്‍ തെളിവ് നശിപ്പിക്കാന്‍ കോടതിയിലെ ക്ലർക്കിന് കൈക്കൂലി നൽകിയെന്നു വെളിപ്പെടുത്തിയിരുന്നു.

 

അറസ്റ്റുവിവരം അറിഞ്ഞ് സർവലിയുടെ ബന്ധുക്കൾ കേരളത്തിലെത്തി കൈക്കൂലി നൽകി കോടതി ജീവനക്കാരനെ വശത്താക്കി. ഈ ജീവനക്കാരനെ ഉപയോഗിച്ച്, സർവലിയുടേതായി കോടതിയിലിരുന്ന അണ്ടർവെയർ മാറ്റി മറ്റൊരെണ്ണം അവിടെ വെച്ചു.വാദത്തിനിടെ തൊണ്ടി അടിവസ്ത്രം പ്രതിക്ക് ധരിക്കാൻ പാകത്തിലുളളതല്ല എന്ന വാദം ഉയരുകയും ഇത് കോടതി പരിശോധിക്കുകയും സർവലി കുറ്റവിമുക്തനാകുകയും ചെയ്തു. ഇതാണ് വെസ്ലി ജോണ്‍ പറഞ്ഞത്. ഓസ്ട്രേലിയൻ പൊലീസ് 1996 ജനുവരി 25നാണ് ഈ മൊഴി രേഖപ്പെടുത്തുന്നത്. തുടര്‍ന്ന് ഇന്റര്‍പോള്‍ സിബിഐക്ക് കത്തയച്ചു. സിബിഐയാണ് കേരള പോലീസിനു കത്ത് കൈമാറിയത്.ഇന്റര്‍പോള്‍ കത്ത് വന്നതോടെ കേസ് വീണ്ടും സജീവമായി. ക്ലർക്കിനെ സംബന്ധിച്ച പരാമർശവും, തൊണ്ടി റജിസ്റ്ററിലെ ആന്റണി രാജുവിന്റെ ഒപ്പും ചേർത്തുവച്ചാണ് ആന്‍റണി രാജുവിനെയും ക്ലാർക്ക് ജോസിനെയും 2006ൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കേസില്‍ പ്രതി ചേര്‍ത്തത്.കൂടാതെ മറ്റൊരു ശക്തമായ തെളിവും കൂടെ ആന്റണി രാജുവിനെതിരെ ഉണ്ട്..ഒരു ഡിവൈഎസ്പിയോട് ആന്റണി രാജു പറഞ്ഞ കാര്യവും മന്ത്രിയ്ക്ക് എതിരെയുള്ള തെളിവാണ്. കേസില്‍ വിചാരണ നടക്കുമ്പോള്‍ ഒരു ഡിവൈഎസ്പിയോട് ആന്റണി രാജു പറഞ്ഞത് 'ഞാനീ കേസില്‍ ഒരു ബോംബ്‌ വെച്ചിട്ടുണ്ട് വിചാരണ തീരുമ്പോള്‍ ആ ബോംബ്‌ പൊട്ടും എന്നാണ് പറഞ്ഞത്. ഈ മൊഴി പോലീസിന്റെ പക്കലുണ്ട് എന്നാണ് അറിയുന്നത്.1996 ജനുവരിയില്‍ ഇത്രയും ശക്തമായൊരു തെളിവ് ലഭിച്ചിട്ടും കേസന്വേഷണത്തില്‍ പുരോഗതി ഉണ്ടായില്ല.

 

പ്രതികളെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നും വര്‍ഷങ്ങള്‍ കഴിഞ്ഞ കേസ് ആണെന്ന് പറഞ്ഞു കേസ് അവസാനിപ്പിക്കാന്‍ ശ്രമം നടന്നു. ഇപ്പോള്‍ ഹൈക്കോടതി ഇടപെടലോടെ കേസ് വീണ്ടും ഉയര്‍ന്നു വന്നിരിക്കുകയാണ്. എത്രയും ശക്തമായി ഈ കേസ് തേച്ചുമായ്ച്ച് കളയാന്‍ ശ്രമിച്ചോ അത്രയും ശക്തമായാണ് കേസ് വീണ്ടും ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. ഇനിയും ഇത് തേച്ചു മാച്ചു കളയാൻ ആണ് ശ്രമമെങ്കിൽ ഇത്രയും നാണം കേട്ടുകൊണ്ട് രാജി വയ്‌ക്കേണ്ട അവസ്ഥ വേറെ ഒരു മന്ത്രിക്കും ഉണ്ടാകില്ല...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S CITIZEN ഇന്ത്യ-നേപ്പാൾ ബോർഡറിൽ വൻ സുരക്ഷാ വീഴ്ച;  (4 minutes ago)

5 ലക്ഷം വനിതകളാണ് അധികമായി എത്തി; വിജയകരമായി ഒരു മാസം പിന്നിട്ട് പ്രിയദർശിനി  (15 minutes ago)

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (1 hour ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (1 hour ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (1 hour ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (1 hour ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (2 hours ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (2 hours ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (2 hours ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (2 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (2 hours ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (2 hours ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (3 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (3 hours ago)

Malayali Vartha Recommends