Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

നേരത്തെ തേച്ചു മാച്ചു കളഞ്ഞത് വീണ്ടും ശക്തിയാർജ്ജിച്ചു വന്നു...രണ്ടാം പിണറായി സര്‍ക്കാരില്‍ തെറിക്കുന്ന അടുത്ത വിക്കറ്റ്, ഗതാഗതമന്ത്രി ആന്റണി രാജുവിന്റെതാകുമോ?...മന്ത്രി കുപ്പായം കൊണ്ട് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്..

27 APRIL 2023 01:59 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ ഉറപ്പാക്കി

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...

കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...

നേരത്തെ തേച്ചു മാച്ചു കളയാമെന്ന് കരുതിയ ആരും അറിയില്ല എന്ന് കരുതിയതെല്ലാം ഇപ്പോൾ കൂടുതൽ ശക്തിയോടെ തിരിച്ചു വരികയാണ്..
മന്ത്രി ആന്റണി രാജുവിന്റെ കസേരയ്ക്ക് ഇനിയിപ്പോൾ ഉറപ്പുണ്ടാകുമോ എന്നുള്ളത് ഒരു സംശയമാണ്..രണ്ടാം പിണറായി സര്‍ക്കാരില്‍ തെറിക്കുന്ന അടുത്ത വിക്കറ്റ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെതാകുമോ? മയക്കുമരുന്ന് കേസില്‍ പ്രതിയായ വിദേശിയ്ക്ക് വേണ്ടി അന്ന് കോടതിയില്‍ ഹാജരായ ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാട്ടി എന്ന കേസിലെ അന്വേഷണമാണ് ഇപ്പോള്‍ കോടതി നേരിട്ട് നടത്തുന്നത്.കോടതിയുടെ നേരിട്ടുള്ള ഇടപെടൽ ആയതിനാൽ മന്ത്രി കുപ്പായം കൊണ്ട് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്..കോടതി നടത്തുന്ന അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിക്കാണ് കൈമാറുക. തൊണ്ടിമുതൽ രൂപം മാറ്റം വരുത്തിയെന്ന ആരോപണം ഗുരുതരമാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ഹൈക്കോടതി രജിസ്ട്രാർ നൽകിയ നിർദ്ദേശത്തെ തുടർന്ന് തിരുവനന്തപുരം സിജെഎം കോടതിയാണ് നടപടികള്‍ക്ക് തുടക്കമിട്ടത്.ഹൈക്കോടതിയുടെ ശക്തമായ നിരീക്ഷണവും അന്വേഷണത്തിനു കോടതിയോട് ഉത്തരവിട്ട നടപടിയുമൊന്നും ആന്റണി രാജുവിനെ സംബന്ധിച്ചിടത്തോളം ശുഭകരമല്ല.

 

ഒരു കേസിലെ തെളിവ് നശിപ്പിക്കുന്നത് ചെറിയ കുറ്റമായല്ല കോടതികള്‍ പരിഗണിക്കുന്നത്. കോടതി ഗൗരവകരമായി ഈ കേസില്‍ നീങ്ങുകയാണെങ്കില്‍ അത് ആന്റണി രാജുവിന്റെ മന്ത്രി പദവിതന്നെ തെറിക്കാന്‍ ഇടവരുത്തുന്നതാണ്.അതുകൊണ്ട് തന്നെ കോടതി നടപടികള്‍ തുടങ്ങിയതോടെ ഭരണവൃത്തങ്ങളില്‍ ആന്റണി രാജു കേസ് ഇപ്പോള്‍ സജീവ ചര്‍ച്ചയാണ്. സത്യം എത്ര നാൾ മൂടി വച്ചാലും അതൊരു ദിവസം പുറത്തു വരിക തന്നെ ചെയ്യും എന്നുള്ളത് എത്ര യാഥാർഥ്യമാണ് എന്നിപ്പോൾ മനസിലാവുകയാണ്...മയക്കുമരുന്നു കേസിന്റെ തൊണ്ടി മുതൽ മാറ്റിയ കേസിൽ മന്ത്രി ആന്‍റണി രാജുവിനെതിരായ കുറ്റപത്രം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസെടുത്തതിലെ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കിയതെങ്കിലും കോടതിക്ക് തുടർ നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെ തുടര്‍ന്നാണ് മജിസ്ട്രേറ്റ് കോടതി അന്വേഷിക്കുന്നത്. 1990 ഏപ്രിലിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ വിദേശിയെ പിടികൂടി. ഈ ലഹരിക്കേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടി അന്ന് തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്നാണ് കേസ്. ഈ കേസ് പൊതുദൃഷ്ടിയില്‍ നിന്നും മാഞ്ഞുപോയതാണ്. ആന്‍റണി രാജുവിന്‍റെ സീനിറായ സെലിൻ വിൽഫ്രണ്ടാണ് വിദേശിക്കുവേണ്ടി കോടതിയിൽ ഹാജരായത്.

മയക്കുമരുന്ന് കേസിൽ വിദേശിയെ തിരുവനന്തപുരം സെഷൻസ് കോടതി 10 വ‍ഷത്തേക്ക് ശിക്ഷിച്ചു. പക്ഷെ ഹൈക്കോടതി സാർലിയെ വെറുതെവിട്ടു. എങ്ങനെയാണ് കേസില്‍ തന്നെ വെറുതെ വിട്ടത് എന്നാണ് പ്രതി ആൻഡ്രൂ സാൽവദോർ സാർവലി വെളിപ്പെടുത്തിയത്.വിദേശത്ത് നടത്തിയ വെളിപ്പെടുത്തല്‍ ഇന്റര്‍പോള്‍ സിബിഐയെ അറിയിച്ചതോടെ കേസിന് വീണ്ടും ജീവന്‍ വെച്ചു. കേസില്‍ രക്ഷപ്പെട്ട പ്രതി തന്നെയാണ് വില്ലന്‍ റോളില്‍ ആന്റണി രാജുവിനും കേരളത്തിലെ പൊതുസമൂഹത്തിനും മുന്നില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഓസ്ട്രേലിയക്കാരനായ ആൻഡ്രൂ സാൽവദോർ സാർവലി തിരികെ ഓസ്ട്രേലിയയിലെത്തി മറ്റൊരു കൊലക്കേസിൽ പെട്ടതോടെയാണ് കേരളത്തിലെ കേസില്‍ നടത്തിയ തട്ടിപ്പിന്റെ കഥ പുറത്തായത്. മെൽബൺ റിമാൻഡ് സെന്ററിൽ കസ്റ്റഡിയിൽ ആയിരിക്കുമ്പോൾ, ആൻഡ്രൂ തന്റെ സഹതടവുകാരനായ വെസ്ലി ജോൺ പോളിനോട് കേരളത്തില്‍ താന്‍ കേസില്‍ കുടുങ്ങിയപ്പോള്‍ തെളിവ് നശിപ്പിക്കാന്‍ കോടതിയിലെ ക്ലർക്കിന് കൈക്കൂലി നൽകിയെന്നു വെളിപ്പെടുത്തിയിരുന്നു.

 

അറസ്റ്റുവിവരം അറിഞ്ഞ് സർവലിയുടെ ബന്ധുക്കൾ കേരളത്തിലെത്തി കൈക്കൂലി നൽകി കോടതി ജീവനക്കാരനെ വശത്താക്കി. ഈ ജീവനക്കാരനെ ഉപയോഗിച്ച്, സർവലിയുടേതായി കോടതിയിലിരുന്ന അണ്ടർവെയർ മാറ്റി മറ്റൊരെണ്ണം അവിടെ വെച്ചു.വാദത്തിനിടെ തൊണ്ടി അടിവസ്ത്രം പ്രതിക്ക് ധരിക്കാൻ പാകത്തിലുളളതല്ല എന്ന വാദം ഉയരുകയും ഇത് കോടതി പരിശോധിക്കുകയും സർവലി കുറ്റവിമുക്തനാകുകയും ചെയ്തു. ഇതാണ് വെസ്ലി ജോണ്‍ പറഞ്ഞത്. ഓസ്ട്രേലിയൻ പൊലീസ് 1996 ജനുവരി 25നാണ് ഈ മൊഴി രേഖപ്പെടുത്തുന്നത്. തുടര്‍ന്ന് ഇന്റര്‍പോള്‍ സിബിഐക്ക് കത്തയച്ചു. സിബിഐയാണ് കേരള പോലീസിനു കത്ത് കൈമാറിയത്.ഇന്റര്‍പോള്‍ കത്ത് വന്നതോടെ കേസ് വീണ്ടും സജീവമായി. ക്ലർക്കിനെ സംബന്ധിച്ച പരാമർശവും, തൊണ്ടി റജിസ്റ്ററിലെ ആന്റണി രാജുവിന്റെ ഒപ്പും ചേർത്തുവച്ചാണ് ആന്‍റണി രാജുവിനെയും ക്ലാർക്ക് ജോസിനെയും 2006ൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കേസില്‍ പ്രതി ചേര്‍ത്തത്.കൂടാതെ മറ്റൊരു ശക്തമായ തെളിവും കൂടെ ആന്റണി രാജുവിനെതിരെ ഉണ്ട്..ഒരു ഡിവൈഎസ്പിയോട് ആന്റണി രാജു പറഞ്ഞ കാര്യവും മന്ത്രിയ്ക്ക് എതിരെയുള്ള തെളിവാണ്. കേസില്‍ വിചാരണ നടക്കുമ്പോള്‍ ഒരു ഡിവൈഎസ്പിയോട് ആന്റണി രാജു പറഞ്ഞത് 'ഞാനീ കേസില്‍ ഒരു ബോംബ്‌ വെച്ചിട്ടുണ്ട് വിചാരണ തീരുമ്പോള്‍ ആ ബോംബ്‌ പൊട്ടും എന്നാണ് പറഞ്ഞത്. ഈ മൊഴി പോലീസിന്റെ പക്കലുണ്ട് എന്നാണ് അറിയുന്നത്.1996 ജനുവരിയില്‍ ഇത്രയും ശക്തമായൊരു തെളിവ് ലഭിച്ചിട്ടും കേസന്വേഷണത്തില്‍ പുരോഗതി ഉണ്ടായില്ല.

 

പ്രതികളെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നും വര്‍ഷങ്ങള്‍ കഴിഞ്ഞ കേസ് ആണെന്ന് പറഞ്ഞു കേസ് അവസാനിപ്പിക്കാന്‍ ശ്രമം നടന്നു. ഇപ്പോള്‍ ഹൈക്കോടതി ഇടപെടലോടെ കേസ് വീണ്ടും ഉയര്‍ന്നു വന്നിരിക്കുകയാണ്. എത്രയും ശക്തമായി ഈ കേസ് തേച്ചുമായ്ച്ച് കളയാന്‍ ശ്രമിച്ചോ അത്രയും ശക്തമായാണ് കേസ് വീണ്ടും ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. ഇനിയും ഇത് തേച്ചു മാച്ചു കളയാൻ ആണ് ശ്രമമെങ്കിൽ ഇത്രയും നാണം കേട്ടുകൊണ്ട് രാജി വയ്‌ക്കേണ്ട അവസ്ഥ വേറെ ഒരു മന്ത്രിക്കും ഉണ്ടാകില്ല...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍  (19 minutes ago)

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...  (55 minutes ago)

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (1 hour ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (1 hour ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (1 hour ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (1 hour ago)

കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...  (1 hour ago)

ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?  (1 hour ago)

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (1 hour ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (1 hour ago)

സ്റ്റേഷനില്‍ ഹാജരാകണം;  (2 hours ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (2 hours ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (3 hours ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (3 hours ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (4 hours ago)

Malayali Vartha Recommends