പ്രീഡിഗ്രി സഹപാഠികളുടെ റീ യൂണിയന് കണ്ടുമുട്ടിയ സഹപാഠിക്കൊപ്പം, ആറുവയസുള്ള മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് വീട്ടമ്മ ഒളിച്ചോടി...

വർഷങ്ങൾക്കു ശേഷം പഴയ സഹപാഠികളുടെ കൂടിച്ചേരലിൽ കണ്ടുമുട്ടിയ സഹപാഠിക്കൊപ്പം ആറുവയസുള്ള മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് വീട്ടമ്മ ഒളിച്ചോടി. ഓലയമ്പാടി ചട്യോളി സ്വദേശിയായ മുപ്പത്തിയഞ്ചുകാരി യുവതിയാണ് തൻ്റെ ഭർത്താവിനേയും മകളേയും ഉപേക്ഷിച്ച് പറവൂർ സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ടത്. വർഷങ്ങൾക്കു ശേഷം ഇരവരും വീണ്ടും കണ്ടുമുട്ടിയത് കുറച്ചു മാസങ്ങൾക്കു മുൻപാണ്.
പ്രീഡിഗ്രിക്ക് ഒരുമിച്ച് പഠിച്ചവരായിരുന്നു യുവാവും യുവതിയും. അന്ന് ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ പ്രീഡിഗ്രി കഴിഞ്ഞതോടെ ആ പ്രണയ ബന്ധത്തിന് അവസാനമാകുകയും ചെയ്തിരുന്നു. എന്നാൽ അതൊരു താൽക്കാലിക അവസാനം മാത്രമാണെന്ന് തിരിച്ചറിഞ്ഞത് കുറച്ചു ദിവസം മുമ്പ് ആ പഴയ പ്രീഡിഗ്രിക്കാർ വീണ്ടും ഒരുമിച്ച് കൂടിയതോടെയാണ്.
പഴയ പ്രണയിതാക്കൾ അന്ന് വീണ്ടും കണ്ടുമുട്ടി. പുതിയ വിശേഷങ്ങൾ അന്യോന്യം പങ്കുവച്ച് എല്ലാപേരും പിരിഞ്ഞെങ്കിലും രണ്ടുപേർ മാത്രം ബന്ധം തുടർന്നു. പഴയ പ്രണയിതാക്കളായ യുവാവും യുവതിയും വാട്സാപ്പിലൂടെയായിരുന്നു നരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നത്. പിന്നീട് വാട്സാപ്പില്‍ ചാറ്റിംഗ് മുറുകിയതോടെ വീട്ടിൽ ചില സംശയങ്ങൾ ഉയരുകയായിരുന്നു എന്നാണ് വിവരം. ഒടുവിൽ പിരിയാൻ കഴിയാത്ത സാഹചര്യം ഉരുത്തിരിഞ്ഞതോടെ പ്രണയം മുത്ത ഇരുവരും ഒളിച്ചോടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ഭാര്യയെ കാണാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പെരിങ്ങോം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വമഷണത്തിലാണ് യുവതി സഹപാഠിക്കൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തിയത്. ഇരുവരും വയനാട്ടിലുള്ളതായി പൊലീസിന് സൂചന ലഭിക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തില്‍ നടക്കുന്ന ചില പൂര്‍വ വിദ്യാർഥി സംഗമങ്ങള്‍ കുടുംബങ്ങളെ കുളമാക്കുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. വേനല്‍ അവധിക്കാലത്ത് കോളജുകളിലും സ്‌കൂളിലും വ്യാപകമായി പൂര്‍വ വിദ്യാർഥി സംഗമങ്ങള്‍ നടന്നുവരികയാണ്. ഇവരുടെ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളാണ് ചുക്കാൻ പിടിക്കുന്നത്.
ഏറ്റവും ഒടുവിലായാണ് ആറുവയസുള്ള മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് യുവതി നാടുവിട്ടത് സമൂഹമാധ്യമങ്ങളില്‍ ചർച്ചയായത്. പൂര്‍വ വിദ്യാർഥി സംഗമത്തില്‍ കണ്ടുമുട്ടിയ സഹപാഠിയായ കാമുകനൊപ്പം യുവതി ഒളിച്ചോടിയെന്നാണ് പരാതി. പ്രീഡിഗ്രി ബാച്ചിന്റെ സംഗമത്തിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും കണ്ടുമുട്ടിയത്. ഇതോടെ പഴയ പ്രണയം വീണ്ടും പൊടിതട്ടിയെടുക്കുകയായിരുന്നു. പിന്നീട് വാട്സ്ആപിൽ ചാറ്റിംഗ് മുറുകിയതോടെയാണ് പ്രണയ ജ്വരം മൂത്ത ഇരുവരും ഒളിച്ചോടിയതെന്ന് പൊലീസ് പറയുന്നു.
ഭാര്യയെ കാണാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ പരാതിയില്‍ പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷിച്ചപ്പോഴാണ് യുവതി സഹപാഠിക്കൊപ്പം ഒളിച്ചോടിയതായി കണ്ടെത്തിയത്. ഇരുവരും വയനാട്ടിലുള്ളതായി മൊബൈല്‍ ടവര്‍ ലൊക്കേഷനിൽ നിന്നും സിഗ്നൽ ലഭിച്ചതു പ്രകാരം തെളിഞ്ഞിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കാനുളള നീക്കത്തിലാണ് പൊലീസ്. യുവതിക്കെതിരെ ജുവനൈല്‍ ആക്ട് പ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപേക്ഷിച്ചു ഒളിച്ചോടിയ കുറ്റത്തിനാണ് കേസ്. കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍ പൂർവ വിദ്യാർഥി സംഗമത്തിന്റെ മറവില്‍ നിരവധി കുടുംബങ്ങളാണ് കലങ്ങുന്നത്. ഇതുവരെ പത്തോളം വീട്ടമ്മമാര്‍ ഒളിച്ചോടിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. എന്നാല്‍ ഇതില്‍ അധികം വരുമെന്നും പറയുന്നുണ്ട്.
പലകുടുംബങ്ങളും നാണക്കേട് ഭയന്ന് ഇക്കാര്യം പരാതിയായി നല്‍കാന്‍ തയ്യാറാകുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. വാട്‌സ്ആപ് ചാറ്റുകള്‍ വഴിയാണ് പലബന്ധങ്ങളും വഴിതെറ്റുന്നതെന്നും ഇതുകാരണം കുട്ടികൾക്ക് മാതാപിതാക്കൾ നഷ്ടപ്പെടുന്നതാണ് ഇതിന്റെ സാമൂഹിക ദുരന്തഫലമെന്ന് പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർക്കുന്നു. മൂവാറ്റുപുഴയിൽ അമ്പത് കഴിഞ്ഞ കമിതാക്കള്‍ പത്താംക്ലാസുകാരുടെ സംഗമം കഴിഞ്ഞ് ഒളിച്ചോടിയ വാർത്തയും ഏറെ ചർച്ചയായിരുന്നു. കോട്ടക്കവലയിൽനിന്ന് വീട്ടമ്മയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് കരിമണ്ണൂർ പൊലീസിൽ പരാതി നൽകിയതോടെയാണ് നിശബ്ദ പ്രണയത്തിൻ്റെ കഥ പുറത്തായത്.
https://www.facebook.com/Malayalivartha
























