മലര്‍ത്തിക്കിടത്തി വായ പൊത്തിപ്പിടിച്ചു; തന്റെ കാല്‍മുട്ടുകൊണ്ട് അവളുടെ കൈ അമര്‍ത്തി വച്ച് ആ ദുഷ്ടൻ ചെയ്‌തത് ! ദേവികയുടെ കഴുത്തറുത്തത് പൈശാചികമായി ; മുറിയിൽ നിന്ന് പോലീസ് കണ്ടെത്തിയത്!

ദേവികയുടെ മരണത്തിൽ നിർണായകമായ വിവരങ്ങൾ പുറത്ത് വരികയാണ്. മലര്‍ത്തിക്കിടത്തി ദേവികയുടെ വായ പൊത്തിപ്പിടിച്ച് തന്റെ കാല്‍മുട്ടുകൊണ്ട് അവളുടെ കൈ അമര്‍ത്തിയാണ് കഴുത്തറുത്തതെന്ന് സതീഷ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈനിന് മൊഴി നല്‍കിയിരിക്കുകയാണ്. കൊല നടന്ന മുറിയില്‍ നിന്ന് രണ്ട് കത്തികൂടി പോലീസ് കണ്ടെടുക്കുകയും ചെയ്തു പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുമ്പോള്‍ ഇയാളുടെ കൈയിലുണ്ടായിരുന്ന കത്തിക്ക് സമാനമല്ല മറ്റ് രണ്ടു കത്തികളെന്ന് പോലീസ് വ്യക്തമാക്കി.
കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ബോവിക്കാനം അമ്മങ്കോട്ടെ സതീഷ് ഭാസ്‌കറി(34)നെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.കാസര്‍കോട്ട് ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന ദേവികയെ ചൊവാഴ്ചയാണ് കാഞ്ഞങ്ങാട്ടെ ലോഡ്ജ്മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉദുമയിലെ വീട്ടിലെത്തിച്ച ദേവികയുടെ മൃതദേഹം വലിയ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിക്കുകയും ചെയ്തു. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യുമെന്നും തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേസമയം പ്രവാസിയുടെ ഭാര്യയെ കാമുകൻ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന്കിട്ടിയിരുന്നു . കൊല്ലപ്പെട്ട ദേവികയെ ബലംപ്രയോഗിച്ച് ലോഡ്ജിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് കിട്ടിയത്. ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയായ ദേവികയുമായി താൻ പ്രണയത്തിലായിരുന്നു എന്നാണ് പ്രതിയായ സതീഷ് മൊഴി നൽകിയത്.
ഇരുവരും വേറെ വിവാഹം കഴിച്ചിരുനെങ്കിലും 9 വർഷത്തോളമായി പ്രണയത്തിലായിരുന്നു. തന്റെ കുടുംബ ജീവിതത്തിന് തടസ്സമായതിനാലാണ് ദേവികയെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. പോലീസ് ഇത് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. നഗരമധ്യത്തിൽ നടന്ന കൊലപാതകം കാഞ്ഞങ്ങാടിനെയും ഞെട്ടിച്ചു. ഉച്ചകഴിഞ്ഞ ശേഷമാണ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ഫോർട്ട് വിഹാർ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്.
സംഭവം അറിഞ്ഞ് ലോഡ്ജിലേക്ക് എത്തിയവർ ആദ്യം ലോഡ്ജ് അധികൃതരോട് കാര്യം അന്വേഷിച്ചെങ്കിലും ഒന്നും തുറന്നു പറയാൻ ഇവർ തയാറായില്ല. ലോഡ്ജിന്റെ മൂന്നാമത്തെ നിലയിൽ 306-ാം നമ്പർ മുറിയാണ് സതീഷ് വാടകയ്ക്ക് എടുത്തിരുന്നത്. 15 ദിവസമായി ഈ മുറിയിലാണ് പ്രതി താമസിച്ചിരുന്നത്. മുകളിലത്തെ ഈ മുറികൾ മാസ വാടകയ്ക്ക് നൽകുന്നതാണെന്ന് ലോഡ്ജ് അധികൃതർ പറയുന്നു. അതിനാൽ തന്നെ സംഭവം നടന്നത് ആദ്യം ആരും അറിഞ്ഞില്ല.
https://www.facebook.com/Malayalivartha
























