മദ്യപിച്ചെത്തി പതിനേഴുകാരിയായ മകളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കും: ഒപ്പം മദ്യപിക്കാനെത്തിയ അച്ഛന്റെ കൂട്ടുകാരനും ചൂഷണം ചെയ്തു:- വിദേശത്തുള്ള അമ്മയോട് തന്റെ അവസ്ഥ പറഞ്ഞപ്പോൾ താകീത് ചെയ്തിട്ടും, വെറുതെ വിട്ടില്ലെന്ന് മകൾ: അച്ഛനേയും, സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു...

ഇടുക്കിയിൽ പതിനേഴുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛനേയും അച്ഛന്റെ സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. മദ്യപിച്ചെത്തി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നു എന്നാണ് പരാതി. പെൺകുട്ടിയുടെ പരാതിയിൽ ആണ് അറസ്റ്റ്. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. തിവായി മദ്യപിച്ചെത്തുന്ന അച്ഛൻ പെൺകുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പതിനേഴുകാരിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് പെൺകുട്ടിയുടെ പിതാവും പിതാവിൻ്റെ സുഹൃത്തും പിടിയിലാകുന്നത്.
പിതാവ് കൂട്ടുകാരനൊപ്പം സ്ഥിരം വീട്ടിൽ വച്ച് മദ്യപിക്കുമായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മദ്യപിച്ച ശേഷം പെൺകുട്ടിയെ അടുത്ത് വിളിച്ച് ലെെംഗിക ചൂഷണം നടത്തുന്നത് പതിവായിരുന്നു. പെൺകുട്ടിയുടെ മാതാവ് ഉൾപ്പെടെയുള്ളവർ ഇതിനെ എതിർത്തെങ്കിലും പിതാവ് ഈ എതിർപ്പുകളെ വകവച്ചിരുന്നില്ല. ഇതിനിടയിൽ പിതാവിൻ്റെ സുഹൃത്തും പതിനേഴുകാരിയായ പെൺകുട്ടിയെ ലെെംഗിക ചൂഷണത്തിന് വിധേയായക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് പെൺകുട്ടി പരാതിയുമായി അധികൃതരെ സമീപിച്ചത്.
മദ്യപിച്ച ശേഷം പിതാവ് പ്രായപൂർത്തിയാകാത്ത മകളെ അടുത്ത് വിളിച്ചിരുത്തി കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുമായിരുന്നു എന്നും പരാതിയിൽ പറയുന്നു. പെൺകുട്ടിയെ ലെെംഗികപരമായി ചൂഷണം ചെയ്യാൻ വേണ്ടിയാണ് പിതാവിൻ്റെ സുഹൃത്ത് പിതാവുമായി ചങ്ങാത്തത്തിലായതെന്നും ഒരുമിച്ച് മദ്യപിക്കാൻ ആരംഭിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. മാതാവ് ഉൾപ്പെടെയുള്ളവർ പലതവണ ഇക്കാര്യം പെൺകുട്ടിയുടെ പിതാവിനോട് സൂചിപ്പിച്ചെങ്കിലും അതൊന്നും അയാൾ ചെവിക്കൊണ്ടില്ലെന്നും പരാതിയിൽ പറയുന്നു.
വിദേശത്ത് നിന്നും പെൺകുട്ടിയുടെ അമ്മ അയക്കുന്ന പണത്തിനാണ് പിതാവും പെൺകുട്ടിയും കഴിഞ്ഞു വന്നതും. അതിനിടയിലാണ് പെൺകുട്ടിയെ ഇയാൾ ലെെംഗികമായി പീഡിപ്പിക്കാൻ ആരംഭിച്ചത്. തുടർന്ന് സുഹൃത്തും കൂടി ദിനംപ്രതി വീട്ടിൽ എത്തിയതോടെ പെൺകുട്ടി വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദങ്ങൾക്ക് അടിമപ്പെടുകയായിരുന്നു. താൻ ദിവസവും ലെെംഗിക ചൂഷണം അനുഭവിക്കുന്ന കാര്യം പെൺകുട്ടി വിദേശത്തുള്ള അമ്മയോട് ഫോണിലൂടെ വിവരമറിയിച്ചു.
'അമ്മ ഇക്കാര്യം പിതാവിനോട് സംസാരിച്ചെങ്കിലും അയാൾ പിൻമാറാൻ തയ്യാറായില്ല. തുടർന്ന് പെൺകുട്ടിയോട് പരാതി നൽകാൻ 'അമ്മ ആവശ്യപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത പൊലീസ് രണ്ടുപേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പെൺകുട്ടിയെ ഇപ്പോൾ ഷെൽട്ടർ ഹോമിലേക്ക് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha
























