സുധിപ്തോ സെൻ, താങ്കൾക്ക് കേരളം എന്തെന്ന് അറിയില്ല.. ഇവിടെ ആ പരിപ്പ് വേവില്ല...

ഭീകരവാദത്തിന്റെ കഥ പറയുന്ന കേരള സ്റ്റോറി എന്ന സിമിന പുറത്തിറങ്ങും മുമ്പുതന്നെ വിവാദങ്ങളും ആരംഭിച്ചിരുന്നു . മതത്തിന്റെ പേരിൽ കേരളത്തെ തമ്മിലടിപ്പിക്കുന്ന സിനിമ, കേരളത്തെ ലോക ഭൂപടത്തിൽ തന്നെ വിലകുറച്ചു കാിക്കുന്ന സിനിമ...അങ്ങനെ നിരവധി ആരോപണങ്ങളാണ് ഉയർന്നത്. എന്നാൽ സിനിമ റിലീസാവുകയും പ്രശ്നങ്ങളില്ലാതെ തീയറ്ററുകളിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
സിനിമ കാണും മുന്നേ പ്രശ്നമുണ്ടാക്കിയവരൊന്നും സിനിമ ഇറങ്ങിക്കഴിഞ്ഞ് മിണ്ടുന്നുമില്ല. ആന്റി കേരള സ്റ്റോറി കാംപെയിൻ തന്നെ തുടങ്ങിയനരെയും കാണാനില്ല. കേരളത്തിൽ നിന്ന് തീവ്രവാദ സംഘടനയിലേക്ക് പെൺകുട്ടികളെ കടത്തിക്കൊണ്ടു പോയിട്ടുണ്ട് എന്ന വിഷയത്തെക്കുറിച്ച് പറയപമ്പോൾ അതെങ്ങനെ കേരളത്തെ മോശമായി ചിത്രീകരിക്കലാവും എന്ന ചോദ്യത്തിന് മാത്രം മറുപടിയില്ലായിരുന്നവരും ഇപ്പോൾ ശബ്ദിക്കുന്നില്ല.
സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയ സിനിമയിൽ നിന്ന വിവാദത്തെ തുടർന്ന് ചില ബാഗങ്ങൾ നീക്കിയിരുന്നു. ഇപ്പോൾ ഇൻഡ്യയിലുടനീളമുള്ള തീയറ്ററുകലിൽ വിജയകരമായി പ്രദർശനം തുടരുകയാണ് സിനിമ. അതിനിടെ,സിനിമയുടെ സംവിധായകൻ സുദീപ്തോ സെന്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിൽ രണ്ട് കേരളം ഉണ്ട് എന്ന തരത്തില്‍ പരാമര്‍ശം നടത്തിയതാണ് വിദ്യാഭ്യാസമന്ത്രിയെ ചൊടിപ്പിച്ചത്.
കേരളത്തിനുള്ളിൽ രണ്ട് കേരളങ്ങളുണ്ട്. ഒരു ചിത്രം മനോഹരമായ കായല്‍. ലാൻഡ്‌സ്‌കേപ്പ്, കളരിപ്പയറ്റ്, നൃത്തം എന്നിങ്ങനെയാണ്. മറ്റൊരു കേരളം, കേരളത്തിന്റെ വടക്ക് ഭാഗമാണ്. മലപ്പുറം, കാസർഗോഡ്, കോഴിക്കോട്, മംഗളൂരു ഉൾപ്പെടെ ദക്ഷിണ കർണാടകയുമായി ബന്ധിപ്പിക്കുന്ന ഒരു ഭീകര ശൃംഖലയുടെ കേന്ദ്രമാണ് അവിടം" - എന്നാണ് സുദീപ്തോ സെന്‍ പറഞ്ഞത്.
ഇതിനെതിരെയാണ് ഭീഷണിയുടെ സ്വരത്തിൽ മന്ത്രി ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. രണ്ടുവരി പോസ്റ്റ് ഇങ്ങനെയാണ്...സുധിപ്തോ സെൻ,താങ്കൾക്ക് കേരളം എന്തെന്ന് അറിയില്ല..
ഇവിടെ ആ പരിപ്പ് വേവില്ല... വെറുതെ പോസ്റ്റിടാതെ കേസുകൊടുക്കണം പിള്ളേച്ചാ എന്നാണ് പരിഹാസ പ്രതികരണങ്ങൾ.
ആ പരിപ്പ് എല്ലായിടത്തും വെന്തുകൊണ്ടിരിക്കുകയാണല്ലോ എന്ന ചോദ്യങ്ങളും ധാരാളം. എന്ത് ചേതോവികാരത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു പോസ്റ്റെന്ന് മനസിലാവുന്നില്ല. സിനിമയും റിലീസായി, കേരളമൊന്നടങ്കം സിനിമ കാണുകയും ചെയ്യുന്നു. പിന്നെ ഏതു പരിപ്പാണ് ഇവിടെ വേവില്ലെന്ന് മന്ത്രി ഉദ്ദേശിച്ചത് എന്നാണ് സംശയം. അതേ സമയം റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോൾ ദി കേരള സ്റ്റോറി 150 കോടി കളക്ഷൻ പിന്നിട്ടിരിക്കുകയാണ്.
വെള്ളി 12.35 കോടി, ശനി 19.50 കോടി, ഞായർ 23.75 കോടി, തിങ്കൾ 10.30 കോടി, ചൊവ്വ 9.65 കോടി എന്നിങ്ങനെ ആണ് ഒരാഴ്ച ചിത്രം നേടിയിരിക്കുന്നത്. അതായത് ആകെ 156.69 കോടി ചിത്രം സ്വന്തമാക്കി കഴിഞ്ഞുവെന്ന് ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ട്വീറ്റ് ചെയ്തിരുന്നു.
മന്ത്രി ശിവൻകുട്ടിയുടെ പോസ്റ്റിനു അരുൺകുമാർ എന്നൊരാൾ എഴുതിയ പ്രതികരണത്തിൻരെ പ്രസക്തഭാഗം ഇങ്ങനെയാണ്...
തീവ്രവാദം എന്താണെന്നും, അതിലേക്ക് നമ്മുടെ കുട്ടികൾ എത്തിപ്പെടുന്ന രീതിയും, പണത്തിനും മതത്തിനും വേണ്ടി രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരുടെ ഗൂഡ പ്രവർത്തിയും... ലോകത്തിലെ ഏറ്റവും സമാധാനപരമായി ജീവിക്കുന്ന സ്ഥലത്ത് നിന്നും മതരാജ്യത്തിനായി ഉറങ്ങിപ്പോയ ആളുകളുടെ പച്ചയായ ജീവിതം ആഹാരം കഴിക്കാനോ, കുടിക്കാനോ, താമസിക്കാനോ ഇടമില്ലാതെ നരകിക്കുന്ന അവസ്ഥ..വസ്ത്രം മാറുന്നതുപോലെ ലൈഗീക വൈകൃതങ്ങൾക്ക് ഇരയാകൽ... എന്തായാലുംജാതിമത ഭേദമെന്യേ എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമ.
കനകം തേടി പോയവർക്ക് കരിക്കട്ട മാത്രമേ ഉള്ളു.. മറ്റുള്ളവരെ മതം മാറ്റാൻ അല്ല അവരുടെ ആചാരത്തെയും വിശ്വാസത്തെയും ബഹുമാനിച്ചു കഴിയുക...വിവാദമായതുകൊണ്ട് പറയുകയാണ്... ഹിന്ദുക്കളും ക്രിസ്ത്യാനികളും അല്ല.. ഇസ്ലാം മതസ്ഥരായ പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കണം ഈ സിനിമ... എന്റെ മുന്നിൽ എഴോളം ഇസ്ലാം മതസ്ഥരായ പെൺകുട്ടികൾ ഉണ്ടായിരുന്നു സിനിമ കാണാൻ... ലിപ്സ്റ്റിക് ഇട്ടതിന് കൈകൾ അറ്റുപോയ ജീവിതങ്ങൾ നിങ്ങൾ മനസ്സിലാക്കണം കാണണം... എന്നാണ് പ്രതികരണം.
പ്രതികരണങ്ഹളിൽ പരിഹാസവും, ആക്ഷേപവും മാത്രമല്ല അൽപം കടുപ്പമേറിയവയുമുണ്ട്. പരിപ്പ് നല്ല പ്രഷർ കുക്കറിൽ വെച്ചാൽ മതി.. ഏത് പരിപ്പും ഇവിടെ വേവും.. പിന്നെ പരിപ്പ് ഹലാൽ ആയിരുന്നേൽ പണ്ടേ പരിപ്പ് വേവിക്കാൻ സഖാക്കൾ മുട്ടിൽ ഇഴഞ്ഞേനെ...എന്നാണ് കടുത്ത പ്രതികരണങ്ങളിലൊന്ന്.
എല്ലാ പരിപ്പും ഇവിടെ വേവുന്നുണ്ട് സാർ കാണുന്നില്ല അത്രേ ഉള്ളൂ...ഇവിടെ എന്താണ് പിന്നെ വേവുന്നത്?ആലത്തൂരിൽ ട്രെയിനിൽ വേവിക്കാൻ നോക്കിയത് ഏത് പരിപ്പ് ആണ്? ഇങ്ഹനെ നീളുന്നു പോസ്റ്റിനോടുള്ള പ്രതികരണ പരിപ്പുകൾ...
https://www.facebook.com/Malayalivartha
























